Showing posts with label sankukathakal blogspot. Show all posts
Showing posts with label sankukathakal blogspot. Show all posts

Tuesday, October 23, 2012

അവസാന ദിനം - ലോകത്തിന്റെയും പ്രേമത്തിന്റെയും (End of love and world)

ഉച്ചക്ക് ഏകദേശം ഒരു രണ്ടു മണി ആയി കാണും. അന്നേരം ആപ്പീസിലെ എല്ലാവര്ക്കും വട്ടു പിടിച്ച പോലെ ഒരു ബഹളം, എനികൊന്നം മനസിലായില്ല. അടുത്ത് ഇരിക്കുന്ന ചെക്കന്‍ ആ ബഹളത്തിലേക്ക് ഓടി പോയി കരഞ്ഞു കൊണ്ട് തിരിച്ചു വന്നു. അവന്‍ ബാഗ്ഗും എടുത്തു കൊണ്ട് പോകാന്‍ തുടങ്ങി. "എന്ത് പറ്റിയെടാ?" ഞാന്‍ ആരാഞ്ഞു. "ലോകം ഇന്ന് അവസാനിക്കും. കണ്‍ഫേം ആയത്രേ, ഞാന്‍ വീട്ടില്‍ പോകുകയാണ്. അമ്മയെ കാണണം" . ഞാന്‍ ഉടനെ മനോരമ ഓണ്‍ലൈന്‍ എടുത്തു നോക്കി, സംഭവം സത്യമാണ്. ലോകം ഇന്ന് അവസാനിക്കും, ഏതോ ഒരു ഉല്‍ക അതിനു ഭൂമിയെകാള്‍ നീളവും വീതിയും ഉണ്ട്. ആര്‍ക്കും ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല. ഇന്ന് രാത്രി 8 മണിക്ക് അത് ഫൂമിയെ ഇല്ലാണ്ടാക്കും. തിരിഞ്ഞു നോക്കിയപ്പോള്‍ ഓഫീസ് കാലി. എല്ലാവരും മുങ്ങി. 

ഞാനും ഓഫീസില്‍ നിന്ന് ഇറങ്ങി. കൊല്ലം വരെ പൊയ് അമ്മയെ കാണണോ അതോ പേരൂര്‍കട വരെ പോയി കാമുകിയെ കാണണോ? കാറില്‍ കേറി കഴക്കൂട്ടം വരെ എത്തി. നോക്കിയപ്പോള്‍ ഭയങ്കര ബ്ലോക്ക്‌ . ബ്ലോക്ക്‌ കണ്ട ചിലര്‍ കാര്‍ റോഡില്‍ ഇട്ടേച്ചു ഇറങ്ങി ഓടി, ആ കാറുകള്‍ കാരണം വീണ്ടും ബ്ലോക്ക്‌ കൂടി. അങ്ങിനെ എന്റെ കാര്‍ ഉം റോഡില്‍ അനങ്ങാന്‍ വയ്യാണ്ട് കിടന്നു, അതില്‍ നിന്നും ഇറങ്ങി മുന്നോട്ടു നടന്നു. ഒരു സ്പ്ലെണ്ടോര്‍ ബൈക്ക് സൈഡില്‍ ഇരിക്കുന്നു. ഞാന്‍ ഹാന്‍ഡില്‍ ഒന്ന് തിരിച്ചു നോക്കി, ലോക്ക് ചെയ്തിടില്ല. ഞാന്‍ കാറിന്റെ താക്കോല്‍ വച്ച് അത് ഓണ്‍ ആകാന്‍ നോക്കി. ജയിച്ചു. ഹീറോ ഹോണ്ട പണ്ടേ ഇങ്ങിനെ ആണ്ണല്ലോ!.

ബൈക്ക് സ്റ്റാര്‍ട്ട്‌ ആയപ്പോള്‍ കാമുകിയെ തന്നെ കണ്ടേക്കാം എന്ന് വിചാരിച്ചു. അവളുടെ അച്ഛന്‍ ഇത് വരെ കല്യാണത്തിന് സമ്മതിച്ചിട്ടില്ല. അവര്‍ക്ക് കൊല്ലത്തുള്ള നായന്മാരെ വേണ്ടത്രേ, വടക്കുള്ള നമ്പ്യാരെ തന്നെ വേണമത്രേ. ഫോണ്‍ എടുത്തു വീട്ടിലേക്കു വിളിച്ചു . എല്ലാവരോടും സംസാരിച്ചു. അമ്മുംമയോടും." മോനെ നീ വരില്ലേ?" "ഇല്ല അമ്മുമ്മേ, ഞാന്‍ അവളെ കാണാന്‍ പോവുകയാണ്, എന്റെ കാമുകിയെ". ഉടന്‍ വന്നു അടുത്ത ചോദ്യം -"നായര്‍ ആണോ അവള്‍?" അതിനു മറുപടി പറയാണ്ട് ഞാന്‍ ഫോണ്‍ വച്ചു. 

അങ്ങിനെ ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ അവളുടെ വീട്ടില്‍ എത്തി. അവളുടെ അച്ഛന്‍ എന്നെ കണ്ടതും ഇറങ്ങി വന്നു. ഞാന്‍ ആ വീടിന്റെ മുന്നില്‍ നിന്നും അദ്ദേഹത്തോട് പറഞ്ഞു. "ഞാന്‍ ഒരു നമ്പ്യാര്‍ അല്ല, മലബാരിയും അല്ല. പക്ഷെ ഏതൊരു മനുഷ്യനും നിങ്ങളുടെ മകളെ സ്നേഹികുന്നതിനെകാലും കൂടുതല്‍ ഞാന്‍ അവളെ സ്നേഹിക്കുന്നു. നിങ്ങളുടെ സമ്മതം ഇല്ലാതെ അവളെ ഞാന്‍ വിവാഹം കഴിക്കില്ല. എനികവളെ അവളായിട്ടു തന്നെ ആണ് വേണ്ടത്. അവള്‍ അവള്‍ ആകുന്നതു നിങ്ങള്‍ എല്ലാവരും കൂടെ ഉള്ളപ്പോള്‍ ആണ്. തെക്കുള്ളവരും മനുഷ്യര്‍ ആണ്. എന്നെ നിങ്ങളുടെ മകള്‍ മനസ്സിലകിയത് കൊണ്ടാണ് അവള്‍ എന്നെ സ്നേഹിച്ചത്. അവളുടെ സന്തോഷം ആണ് നിങ്ങള്‍ക്ക് വേണ്ടത് എങ്കില്‍, അവളെ അവളായി കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ അച്ഛാ ഈ അവസാന ദിവസം എങ്കിലും ഞങ്ങളുടെ പ്രണയം താങ്കള്‍ അംഗീകരിച്ചു തരില്ലേ?" കണ്ണീരോടെ ഞാന്‍ അത് പറഞ്ഞു തീര്‍ത്തു. ഈ നമ്പര്‍ എങ്കിലും എല്കണേ എന്നാ പ്രാര്‍ത്ഥനയോടെ ഞാന്‍ അങ്ങേരുടെ മുഖത്ത് നോക്കി. അദ്ദേഹം എന്റെ തോളില്‍ തട്ടി കൊണ്ട് പറഞ്ഞു. "അവള്‍ എത്തിയിട്ടില്ല ബാങ്കില്‍ നിന്നും". "മോന്‍ വന്നു അകത്തു ഇരിക്ക് " 

അകത്തെ കയറി ഞാന്‍ ഇരുന്നു. അവളുടെ അച്ഛന്‍ ദയനീയ ഭാവത്തോടെ എന്നോട് പറഞ്ഞു -" അവള്‍ വിളിചിരിനു ഇച്ചിരി മുന്‍പേ, അനുവാദം ചോദിക്കാന്‍, അവള്‍ക്കു അവളുടെ കാമുകനെ കാണാന്‍ പോകണം എന്ന്"
"അയ്യോ! അവള്‍ എന്നെ തിരക്കി പോയതാണോ" - ഞാന്‍ ചാടി എഴുനേറ്റു. എന്നെ പിടിച്ചു ഇരുത്തി കൊണ്ട് അദ്ദേഹം തുടര്‍ന്നു -" അവളുടെ ഒരു കോളേജ് മേറ്റ്‌ പയ്യന്‍, നമ്പ്യാരും അല്ല നായരും അല്ല , നീ ഇപ്പം പറഞ്ഞ സ്നേഹം, സന്തോഷം അതൊക്കെ വേണമെങ്ങില്‍ അവള്‍ക് അവന്റെ കൂടെ പോണം എന്നും പറഞ്ഞു ഫോണ്‍ വിളിച്ചു കരഞ്ഞു അല്പം മുന്‍പ്. അവള്‍ അവന്റെ അടുത്താണ് പോയിരിക്കുന്നത്."

ഒരു 10 മിനിറ്റ് ഞാന്‍ ഒന്നും പറഞ്ഞില്ല. പറഞ്ഞാലും ആര് കേള്‍ക്കാന്‍, ആരെ ബോധിപ്പിക്കാന്‍, പണി കിട്ടിയത് എനിക്ക് തന്നെ ആണല്ലോ! ദൈവമേ, 8 മണിക്ക് വരാനുള്ള പണിയെകാളും വലുതായി പോയല്ലോ ഈ എട്ടിന്റെ പണി. ലാസ്റ്റ് ദിവസം ആയോണ്ടേ ആരുടേം മുന്നില്‍ ചമ്മാന്‍ ഇല്ല. എന്നാലും നാണക്കെട് ആയി പോയല്ലോ ഈശ്വരാ! 

"വരട്ടെ അച്ഛാ" - എന്നും പറഞ്ഞു അവിടെ നിന്നും മുങ്ങി, റോഡ്‌ മൊത്തം കട്ട ബ്ലോക്ക്‌ . എങ്ങിനെ ശ്രേമിച്ചാലും കൊല്ലം എത്തില്ല. തിരുവനന്തപുരത്ത് എനിക്ക് വേറെ പ്രേമവും ഇല്ല. ഫോണ്‍ വ്യ്ബ്രെറ്റ് ചെയ്യുന്നു, കുറെ നേരം ആയി ചെയുന്നു. ഞാന്‍ മൈന്‍ഡ് ചെയ്യുനില്ലായിരിന്നു. ഫോണ്‍ എടുത്തു നോക്കി, അമ്മയാണ്. ഫോണ്‍ എടുത്തു - " നീ വരുന്നുണ്ടോ? നിന്നെ കാത്തു ദെ ഇവിടെ 4 പെണ്ണുങ്ങള്‍ വന്നിരിക്കുന്നു " . ആ ശബ്ദത്തിന്റെ പിറകില്‍ വന്നതില്‍ ഒരു നസ്രാണി ഉള്ളതിന്റെ ബഹളം അമ്മുമ്മ വെയ്കുന്നത് എനിക്ക് കേള്‍ക്കമായിരിന്നു.

Friday, May 21, 2010

അന്ധയായ ഭാര്യ (the Blind Wife)

"കോഫീ കോഫീ.. " കാതു തുളകുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ഞാന്‍ സമയം നോക്കി. 6 .45 .. അപ്പം ആലപ്പുഴ കഴിഞ്ഞിടുണ്ടാവും. കോഫിക്കാരനെ കണ്ണ് കൊണ്ട് 'എനിക്കുംകൂടി ഒരെണ്ണം' എന്നാ സിഗ്നല്‍ കൊടുത്തു, പുള്ളി ഒരു കപ്പ്‌ കോഫി എനിക്ക് തന്നു. ഞാന്‍ പോക്കറ്റില്‍ തപ്പി. ഒരു അഞ്ച്‌ രൂപ തുട്ടു കിട്ടി, അതും വാങ്ങി അയാള്‍ മുന്നോട് പൊയ്. അയാളെ ഒരു കൈകള്‍ വീണ്ടും തടഞ്ഞു നിര്‍ത്തി. ഒരു 45 വയസു തോന്നിക്കുന്ന ഒരു മെലിഞ്ഞ മനുഷ്യന്‍,, പിച്ചകാരന്‍ ആണോ? ഒന്നുംകൂടി സൂക്ഷിച്ചു നോക്കി. അല്ല.. എന്തോ കച്ചവടകാരന്‍ ആണ്.
അയാള്‍ ഒരു കോഫി വാങ്ങി. കോഫ്ഫീക്കാരന്‍ വീണ്ടും മുന്നോട് പോയി.

അയാള്‍ പോയി മരഞ്ഞപോയാണ് ആ കച്ചവടകാരന്‍ ഒറ്റക്കല്ല എന്ന് എനിക്ക് മനസിലായത്, അയാളുടെ ഭാര്യ ആവണം - ഒന്ന് കറുത്ത കണ്ണട ധരിച്ച ഒരു സ്ത്രീ,, അന്ധയാണ്‌. അയാള്‍ കോഫീ അവളുടെ കരങ്ങളില്‍ പിടിപിച്ചു, അവള്‍ അത് മുറുകെ പിടിച്ചു കഴിഞ്ഞു എന്ന് മനസ്സില്‍ ആയിട്ട് മാത്രമാണ് ആ പുള്ളിക്കാരന്‍ കൈകള്‍ വിട്ടത്,, എനിട്ട്‌ അയാള്‍ അവളോട്‌ എന്തോ പറഞ്ഞു .. ചൂടാണ് എന്നായിരിക്കും ഒരു പക്ഷെ അയാള്‍ പറഞ്ഞത്. ഞാന്‍ എന്റെ കോഫി കുടിച്ചു തീര്‍ത്തു വീണ്ടും അങ്ങോട്ട്‌ കണ്ണോടിച്ചു, ആ സ്ത്രീയുടെ കൊഫ്ഫീയും തീര്‍ന്നു, അയാള്‍ ആ കപ്പ്‌ വാങ്ങി ജനലില്‍ കൂടി പുറത്തു കളഞ്ഞു, എനിട്ട്‌ അയാളുടെ തോളില്‍ കിടന്നു ഒരു തുണി കൊണ്ട് അവളുടെ മുഖം തുടച്ചു വൃത്തിയാക്കി. എനിട്ട്‌ അവളോട്‌ വീണ്ടും എന്തോ പറഞ്ഞു,
ഉടന്‍ തന്നെ ആ സ്ത്രീ അയാളുടെ തോളില്‍ കൈ വച്ചു. അവളുടെ കൈ തോളില്‍ ഉറപിച്ചു കൊണ്ട് അയാള്‍ വീണ്ടും യാത്ര തുടര്‍ന്നു.

ഒരു മൂന്നു മണിക്കൂര്‍ മുന്നത്തെ കാര്യമാണ്, ചായ കഴിഞ്ഞു ഡെസ്കില്‍ എത്തിയപ്പോള്‍ സുരേഷിന്‍റെ ഡെസ്കില്‍ ഒരു ആള്‍ കൂട്ടം, ഞാനും എത്തി നോക്കി. മാട്രിമോണി സൈറ്റില്‍ കൊറേ പെണ്ണുങ്ങളെ നോക്കുകയാണ്. പെണ്ണിന്റെ കണ്ണ് കൊള്ളില്ല, മൂക്ക് കൊള്ളില, പൊക്കം ഇല്ല, മുടി ഇല്ല, തടി കൂടുതല, കളര്‍ പോരാ,,,, അങ്ങിനെ അങ്ങിനെ ഒരുപാട് അഭിപ്രായങ്ങള്‍,, ഞാനും അവരോടു ചേര്‍ന്ന് കൊറേ അഭിപ്രായങ്ങള്‍ പറഞ്ഞു,, സ്വാഭാവികം,,, പക്ഷെ ഇപ്പോള്‍ വെറും 3 മനികൂരിനു ശേഷം ഞാന്‍ ആകെ തകര്‍ന്നു പോയി. എനിക്ക് ആകെ ഒരേ ഒരു വിഷമം മാത്രമേ ഉണ്ടയോളൂ.. ആ കച്ചവടകാരന് മാട്രിമോണി സൈറ്റ് നോക്കി പെണ്ണ് കെട്ടാമായിരിന്നു.. അല്ലെ?

Saturday, May 1, 2010

What should I write about??

Hi,, I wrote more than 10 blogs in malayalam,, Last week some one asked me -"why don't you write something in English?".. I don't know if he really meant that or maybe he have had enough with my malayalam blogs,, I didn't apprehend what was on his head.. what ever it is? am just going to give it a try,
you people please suffer this one too...

What should I write about?? It's raining outside and I'm not getting a cold air inside this room,, Maybe, I should try opening the window..
Well, I opened it. Hooh,, Now I feel good.. I never thought of suffering these much hot air when I argued for getting this room upstairs.
Room Upstairs, Well! it has got its plus points too.. I can get out at night without letting any one else know about it.. Can talk to my girlfriends over phone in a pretty average sound,, Am lucky to have my own room, that too upstairs..

Oh,, I completed 2 paragraphs,, Bravo man! You are not that bad as others say,, I encouraged myself.. oh Shit! I didn't come to the point yet,, I mean I was supposed to write something na.. After thinking for a second, I started thinking again,, again and again,, I am listening to a song from the movie SURA,, Some of my friends went through the movie last day and they haven't recovered from it yet.. As I was on leave yesterday, I'm still conscious.. Serious this time ,, okie,,,

I really appreciate all those authors who write these big, really big books, Where the heck are they getting these much ideas and all? How are they populating all these pagas?? God damn! don't they have any other job?? The only thing I can write big is some lines of code, that too if braces were not taken into account; Oh No! am a looser again,,,

The rain seems to be settling down,, I like the sound of rain,, it has got a rhythm,, or may be the roof is leaking,, A dirty wet cat is trying to get into my room through the windows i just opened in Para:2.. shooo!! goooo! I screamed and it went out to enjoy rain again,, My whole family hate cats, But I,, I hate them even more,, Why do we have cats in earth?? So are dogs,, Earth will survive even without them,, But Dhoni said something about Tigers,, I can't recollect,,, Whatever,,,

So that is my first blog, I believe its a blog,, Trust me, I have seen worser ones of DL, RatJulk and many more,,, But I still dont understand one thing -" What should I write about??"

Monday, April 26, 2010

സത്യം പറയാമായിരിന്നു! (y did u lie?)

ഇത് ഞങ്ങളുടെ കോളേജില്‍ ഒരു ദിവസം നടന്ന സംഭവം ആണ്. ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ്. ക്ലാസ്സില്‍ കയറുന്നത് പന്ജാര അടിക്കാനും ഉച്ചക്ക് മറ്റുള്ളവരുടെ പാത്രത്തില്‍ നിന്നും ഭക്ഷണം കൈ ഇട്ടു വാരാനും വേണ്ടി മാത്രം ആയിരിന്നു. എല്ലാ സിനിമകളും വിടാതെ കാണുന്ന കാലം (ഇപ്പോഴത്തെ സ്ഥിതിയും മോശം അല്ല ). അന്നൊക്കെ ഒരേ പാര്‍ക്കില്‍ വര്‍ഷത്തിലെ 365 ദിവസം പൊയ് ഇരുന്നാലും ബോര്‍ അടികില്ലാര്‍ന്നു. സമയം പോകുനത് അറിയതെ ഇല്ലായിര്‍ന്നു. അങ്ങിനെ പോകുന്ന കാലം.

ഒരു ദിവസം ഉച്ചക്ക് പഞ്ചാര അടിച്ചു സമയം പോയത് അറിഞ്ഞില്ല. Commerce ഇന്റെ ഒരു പേപ്പര്‍ പഠിപ്പിക്കാന്‍ ഒരു ഗസ്റ്റ് ലക്ചര്‍ വരുമായിരിന്നു. പുള്ളിക്ക് നമ്മുടെ കോളേജിലെ വകുപ്പുകള്‍ ഒന്നും അധികം അറിയില്ല.. വരും , ഒരു മണികൂര്‍ കൊല്ലും, പോകും, അതായിരിന്നു പതിവ് പരിപാടി, പുള്ളി ക്ലാസ്സില്‍ കയറി കഴിഞ്ഞാണ് ഞങ്ങള്‍ക്ക് ബോധം ഉണ്ടായത്. "ദൈവമേ, ഇനി ഒരു മണിക്കൂര്‍" - സ്ഥിരം ആയി ക്ലാസ്സ്‌ ബങ്ക് ചെയ്യാറുള്ള ഞങ്ങള്‍ എല്ലാവരും പരസ്പരം നോക്കി. ഒരു മണികൂര്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു യുഗം പോലെ ആണ്, സമയം പോകില്ല. "എന്നാ ചെയ്യും ??".. പുള്ളി പതിവ് കത്തി തുടങ്ങി.

എന്നാ പിന്നെ വല്ലോം കളിച്ചു കളയാം എന്ന് കരുതി ഞങ്ങള്‍ പേപ്പര്‍ ക്രിക്കറ്റ്‌ കളിക്കാന്‍ തുടങ്ങി. ഒരു 10 മിനിറ്റ് ആയപ്പോഴേക്കും ഞങ്ങള്‍ തമ്മില്‍ അടി ആയി. സൗണ്ട് കൂടി പോയി. സാര്‍ അത് കണ്ടു, ഞങ്ങള്‍ ഒരു 5 പേരെ ഇറക്കി വിട്ടു. സന്തോഷം കൊണ്ട് ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. ഞങ്ങള്‍ അവിടെ നിന്നും വിജയശ്രീലാളിതരെ പോലെ ഇറങ്ങി പോയി. 50 മിനിറ്റ് കൊലപാതകം സഹികേണ്ടി വന്നില്ലാലോ എന്നുളത്തില്‍ ഞങ്ങള്‍ ദൈവത്തോട് നന്ദി പറഞ്ഞു. പക്ഷെ ദൈവം കേട്ടിലാ. അവിടെ നിന്നും ഇറങ്ങി നേരെ ചെന്ന് ചാടിയത് ഞങ്ങളുടെ എല്ലാം എല്ലാം ആയ പ്രിന്സിപാലിന്റെ മുന്നില്‍. അയാള്‍ ഞങ്ങളെ അറെസ്റ്റ്‌ ചെയ്തു - "എങ്ങോട്ടാ എല്ലാവരും? ക്ലാസ്സ്‌ ഇല്ലേ? ". ഞങ്ങള്‍ പരസ്പരം നോക്കി. അപ്പോള്‍ രതീഷ്‌ ചാടി കേറി പറഞ്ഞു -"സാര്‍, ടെക്സ്റ്റ്‌ ഇല്ലാത്തതു കൊണ്ട് കോമ്മെര്‍സ് സാര്‍ ഇറക്കി വിട്ടു സാര്‍..". കൊള്ളം, നല്ല കള്ളം, ഞങ്ങളുടെ കൂടെ നടകുന്നത് കൊണ്ട് പ്രയോജനം ഉണ്ട്, ഞങ്ങള്‍ ഇത് മനസ്സില്‍ പറയുന്നതിന് മുന്‍പ് തന്നെ അവന്‍ അവന്റെ തല മേല്‍കൂരയില്‍ തട്ടുന രീതിയില്‍ ഉയര്‍ത്തി പിടിച്ചു . ഞങ്ങള്‍ കരുതി സാര്‍ ഞങ്ങളോട് പൊയ്കോളം പറയും എന്ന്. സ്വാഭാവികമായി ഞങ്ങള്‍ക്ക് വീണ്ടും തെറ്റ് പറ്റി പോയി.

പ്രിന്‍സിപ്പല്‍ ഞങ്ങളെ 5 ഇനേം കൊണ്ട് ക്ലാസ്സ്‌ റൂമില്‍ എത്തി. ഞങ്ങള്‍ എല്ലാവരും തകര്‍ന്ന പോലെ ആയി, "കള്ളം പറഞ്ഞത് ഇപ്പം പിടികുമല്ലോ , എല്ലാം കുളം ആവുമല്ലോ?". പ്രിന്‍സിപ്പല്‍ ഞങ്ങളേം കൊണ്ട് ക്ലാസ്സിന്റെ അകത്തു കയറി. കോമ്മെര്‍സ് സാര്‍ കൊലപാതകം ഒന്ന് pause ചെയ്തു പ്രിനസിപല്നെ നോക്കി. പ്രിന്‍സിപ്പല്‍ കോമ്മെര്‍സ് സാറിനോട് പറഞ്ഞു - " സാര്‍, ഇത്തവണതേക്ക് ക്ഷെമിക്കു, അവരെ ക്ലാസ്സില്‍ കയറ്റിയേറെ, ഇനി മേലില്‍ ആവര്‍ത്തികില്ല" - കോമ്മെര്‍സ് സാര്‍ തലയാട്ടി. ഞങ്ങള്‍ എല്ലാം വീണ്ടും അകത്തായി. ഇനിയും കിടക്കുന്നു 45 മിനിറ്റ് കൂടി, ഞങ്ങള്‍ 4 പേരും കൂടി രതീഷിന്റെ മുഖത്തേക്ക് നോക്കി. അത് വരെ ഉയര്‍ത്തി പിടിച്ചു നിന്ന ആ മുഖം പതുക്കെ താന്നു. അങ്ങിനെ ജീവിതല്‍ ആദ്യം ആയി കള്ളം പറഞ്ഞതിന്റെ വിഷമം ഞങ്ങള്ക് മനസിലായി.

ഇതില്‍ നിന്നും നമ്മള്‍ മനസിലാകണ്ടേ പാഠം എന്താണ് ? - ' ചില പ്രത്യേക സമയങ്ങളില്‍ നമ്മള്‍ സത്യം തന്നെ പറയണം, ഇല്ലേല്‍ പണി കിട്ടും. '

സത്യം പറയാമായിരിന്നു!

Saturday, March 20, 2010

2110 ജനുവരി 12 ബാംഗ്ലൂര്‍ , 12-01-2110 Bangalore

2110 ജനുവരി 12 ബാംഗ്ലൂര്‍.

വന്‍കിട ജോലി ഉള്ള ആള്‍കാര്‍ ഒരുമിച്ചു ഒരു ഭൂപ്രദേശം സ്വന്തം ആക്കി. അവര്‍ ഒരു സെക്ടര്‍ ഉണ്ടാക്കി എടുത്തു. പുറം ലോകതുള്ളവരെ അവര്‍ക്ക് വേണ്ടാതെ ആയി. അവര്‍ കൂറ്റന്‍ മതിലുകള്‍ സൃഷ്ടിച്ചു. മറ്റുളവര്‍ അവര്‍ക്ക് കീടങ്ങള്‍ ആയിരിന്നു. ബാംഗ്ലൂര്‍ പോലെ തന്നെ മറ്റു സ്ഥലങ്ങളിലും ഈ അവസ്ഥ ഉണ്ടായി. സെക്ടരുകളില്‍ ജീവികുന്നവര്‍ തമ്മില്‍ മാത്രം ആശയ വിനിമയം ഉണ്ട്. ആര്‍ക്കും പുറത്തു പോകാനും അനുവാദം ഇല്ല. അത് പോലെ തന്നെ സെക്ടരിനു പുറത്തു ഉള്ളവന് അകത്തു കയറാനും വകുപ്പ് ഇല്ലാതായി. ആള്‍കാര്‍ സെക്ടറില്‍ നിന്നും സെക്ടറിലേക്ക് വിമാനം വഴി യാത്ര ചെയ്തു. കാലങ്ങള്‍ അങ്ങിനെ നീങ്ങി.

സെക്ടരിന്റെ പുറത്തുള്ള മനുഷ്യരുടെ ജീവിതം നരകതുല്യം ആയിരിന്നു. അവര്‍ അവരുടെതായ ഒരു ലോകം സൃഷ്ടിക്കാന്‍ ഒട്ടേറെ പണി പെട്ടെങ്ങിലും സഫലം ആയില്ല. ആദ്യമൊക്കെ അവര്‍ ആരെയും ദ്രോഹികാതെ ജീവിക്കാന്‍ ശ്രെമിച്ചു. പക്ഷെ കാലം അതെല്ലാം മാറ്റി എടുത്തു. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മൃഗങ്ങളെ പോലെ കടി പിടി കൂടി. എങ്ങിനെയും ഭക്ഷണം കണ്ടെത്തുക മാത്രം ആയിരിന്നു അവരുടെ ഉദേശ്യം.

ഇതൊക്കെയാണ് നമ്മുടെ കഥയുടെ ബാക്ക്ഗ്രൌണ്ട്. ഇനി നമുക്ക് കഥയിലേക് കടക്കാം.

2090 ജൂണ്‍ 04. സെക്ടറുകള്‍ ഉണ്ടായി തുടങ്ങുന്ന കാലം. പീതംബാര്‍ പിള്ളൈ എന്ന മനുഷ്യന്‍ EarthSYS എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഒരു സീനിയര്‍ സോഫ്റ്റ്‌വെയര്‍ ലീഡ് ആയിരിന്നു. ബാറില്‍ നിന്നും വരുന്ന വഴിക്ക് ഒരു അക്സിടെന്റ്റ്‌ പട്ടി അയാളുടെ വിരലുകള്‍ അറ്റ് പോയി. വിരല്‍ നഷ്ടം ആയവന്‍ എങ്ങിനെ കോഡ് എഴുതാന്‍, കമ്പനി അയാളെ ഡിസ്മിസ് ചെയ്തു, അങ്ങിനെ കാലാന്തരത്തില്‍ അയാള്‍ സെക്ടരിനു വെളിയില്‍ ആയി. പീതംബാര്‍ പിള്ളൈ വീണ്ടും പീതാംബരന്‍ പിള്ള ആയി മാറി. ഭാര്യയും മൂന്ന് മക്കളും ഉള്ള ആ കുടുംബം പട്ടിണി എന്താണെന്നു അറിഞ്ഞു തുടങ്ങി.

വീണ്ടും നമുക്ക് 2110 ലേക്ക് വരാം. കാലം ഏതാണെന്നോ സമയം എന്താണെന്നോ സെക്ടരിന്റെ പുറത്തു ഉള്ളവര്‍ക്ക് യാതൊരു ധാരണയും ഇല്ല. പകലും രാത്രിയും മാത്രമാണ് അവര്‍ക്ക് അറിയാവുന്നത്. ഇടയ്ക്കു വിമാനങ്ങള്‍ പറകുന്നത് കാണാം, ചിലപ്പോള്‍ ആ വിമാനങ്ങള്‍ സെക്ടറിലെ വേസ്റ്റ്കല്‍ അവരുടെ തലയില്‍ കൂടി ഇടും. പ്ലൈന്‍ ഓടിക്കുന്ന പൈലറ്റ് ഇന്റെ യുക്തി അനുസരിച്ചാണ് വേസ്റ്റ് ഡിസ്പോസ് ചെയുന്നത്, വേസ്റ്റ് എന്ന് പറഞ്ഞാല്‍ എല്ലാ വേസ്റ്റ്ഉം. അടുകലയിലെ വേസ്റ്റ് മുതല്‍ കളഞ്ഞ ലാപ്ടോപ് വരെ അതില്‍ ഉണ്ടാകും, ആരേലും കഴിച്ചതിന്റെ ബാകി വന്ന ഭക്ഷണവും പാനീയവും അതില്‍ ഉണ്ടോ എന്നറിയാന്‍ ആള്‍കാര്‍ കോഴി ചികയുന്ന പോലെ അതില്‍ കിടന്നു വിരകുമായിരിന്നു. എല്ലാവരും ഒരു ലകഷ്യവും ഇല്ലാതെ ജീവിച്ചു, ഒരു നല്ല കാര്യം ഉണ്ടായി. ജാതിയും മതവും രാഷ്ട്രീയവും സെക്ടറില്‍ മാത്രം ആയി മാറി..

2110 ജനുവരി 26 ബാംഗ്ലൂര്‍(inside sector ) - സെക്ടര്‍ മാനേജ്‌മന്റ്‌ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി. സെക്ടറില്‍ സ്ഥലം തികയാതെ വന്നിരിക്കുന്നു. സ്ഥലം ആവശ്യം ആണ്, സ്ഥലം വാങ്ങാന്‍ രാജ്യക്കാര്‍ ക്യു നില്പാണ്. മാനേജ്‌മന്റ്‌ ഒരു തീരുമാനത്തില്‍ എത്തി. യോഗം പിരിഞ്ഞു.

പിറ്റേന്ന് രാവിലെ ഒരു വിമാനം സെക്ടറില്‍ നിന്നും പറന്നു, പുറത്തെ മനുഷ്യരോട് ആ വിമാനത്തില്‍ നിന്നും ഒരു ശബ്ദവലി ഉയര്‍ന്നു -" എല്ലാ മനുഷ്യര്‍ക്കും ഒരു നേരത്തെ ആഹാരം നല്‍കുന്നു. ഒരു കുടുംബത്തിലെ രണ്ടു അംഗങ്ങള്‍ക്ക് ജോലിയും നല്‍കുന്നു, സെക്ടരിന്റെ ഒരു വാതില്‍ 28 നു തുറക്കും, അവിടെ വിശാലമായ ഒരു ഗ്രൌണ്ട് ഉണ്ട്, അവിടെ ഒത്തു കൂടുക". മനുഷ്യര്‍ സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു, അവര്‍ ഇത് സ്വപ്നമാണോ എന്ന് പരസ്പരം ചോദിച്ചു.

പീതാംബരന് മൂന്ന് മക്കള്‍ ആണ് ഉള്ളത്. പീതാംബരന്‍ കിടപ്പില്‍ ആണ്. ആരെങ്കിലും ഇപ്പോഴും കൂടെ വേണം, രണ്ടാമത്തെ മകനായ സതീശന്‍ പറഞ്ഞു. "അച്ഛാ ദിനേശനും രമേശനും പൊയ് വരട്ടെ. രമേശന്‍ ആണ് മോഷണത്തില്‍ മിടുക്കന്‍. നമുക്കുള്ള ഫുഡ്‌ അവന്‍ പാര്‍സല്‍ ആയി അടിച്ചോണ്ട് വരും. അച്ഛന്‍ ഡോണ്‍ വറി". അങ്ങിനെ ആ നാടിലുള്ള എല്ലാ എണ്ണവും തുറനിട്ട സെക്ടരിന്റെ വാതിലില്‍ കൂടി ആ ഗ്രൗണ്ടില്‍ പ്രവേശിച്ചു. വിശാലമായ ഗ്രൌണ്ട്. എല്ലവരും കേറി കഴിഞ്ഞപോള്‍ വാതില്‍ താനേ അടഞ്ഞു. ഇപ്പം തന്നെ ഭക്ഷണം കിട്ടും എന്ന് കരുതി എല്ലാവരും വായും പൊളിച്ചു നിന്നു. ഉടന്‍ തന്നെ വിശാലമായ ആ ഗ്രൗണ്ടില്‍ ഒരു പൊട്ടിത്തെറി ഉണ്ടായി. അവിടെ നിന്ന എല്ലാ മനുഷ്യരും കത്തി ചാമ്പല്‍ ആയി. ആ പുഖ സതീശന്‍ അങ്ങ് ദൂരെ നിന്നു കണ്ടു. അവന്‍ വീടിലേക്ക്‌ കയറി അച്ഛനെ നോക്കി. അച്ഛന്‍ ആസ്കി -"ബിരിയാണി ആണോഫ്രിഎട് റൈസ് ആണോ?". മകന്‍ വിതുമ്പി, ഫുഡ്‌ കിട്ടില്ലാ എന്ന് മനസിലാകിയ ആ പിതാവ് അപ്പം തന്നെ അറ്റാക്ക്‌ വന്നു മരിച്ചു.

സതീശന്‍ ആ പുറം ലോകത്ത് ഒറ്റകായി. അവന്‍ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു തിരിഞ്ഞു. ആ അലഞ്ഞു തിരിയലില്‍ അവന്‍ ഒരു വേസ്റ്റ് കൂടത്തിന്റെ അടുത്ത് എത്തി. അവന്‍ അതില്‍ പരതിയപ്പോള്‍ ഒരു ലാപ്ടോപ് കണ്ടു. Dell vostro 1015 . പണ്ട് അവന്റെ അച്ഛനായ പീതാംബരന്റെ കയ്യില്‍ ഈ കുന്ത്രാണ്ടം ഉള്ളത് കൊണ്ട് അവനു അത് ഓണ്‍ ആകാന്‍ അറിയാമായിരിന്നു. അവന്‍ അത് ഓണ്‍ ആകി. എല്ലാ ഫോല്ടെരും തപ്പി. ഒരു ഫോല്ടെരില്‍ ഒരു 50 കോഡിംഗ് ട്യൂടോറിയല്സ്. അവന്‍ അത് നോക്കി പഠിച്ചു. 4 മണികൂരിനുള്ളില്‍ അവന്‍ ഒരു VIRUS ഉണ്ടാക്കി. എന്നിട് അതിനെ wifi വഴി സെക്ടറിലേക്ക് പറഞ്ഞു വിട്ടു. ഒരു മണികൂറിനകം സെക്ടര്‍ പൂട്ടി കെട്ടി. എല്ലാ എണ്ണവും ചത്ത്‌ പുകഞ്ഞു പോയി.

അത് കണ്ടു സന്തോഷിച്ച അവന്‍ വെറുതെ മൂവീസ് ഫോള്‍ഡര്‍ തപ്പി നോക്കി. ഒരു സിനിമ കിടക്കുന്നു "അതിശയന്‍". അവന്‍ ടൈം പാസ് ആവുമല്ലോ എന്ന് കരുതി അതും കണ്ടു. കണ്ടു തീരുനതിനു മുന്‍പ് അവനും അറ്റാക്ക്‌ വന്നു അവന്റെ അച്ഛന്റെ വഴിയില്‍ യാത്ര ആയി.