Showing posts with label punthalathazham sankaran kutty. Show all posts
Showing posts with label punthalathazham sankaran kutty. Show all posts

Tuesday, January 10, 2012

ഒന്‍പതാമത്തെ പെണ്ണ് കാണല്‍ - 9th proposal

എന്റെ ഒന്‍പതാമത്തെ പെണ്ണ് കാണല്‍ ചടങ്ങ്

ലഡുവും ജിലേബിയും ഒക്കെ തീര്‍ത്തതിനു ശേഷം ഏമ്പക്കം വിട്ടു കൊണ്ട് മൂന്നാന്‍ ഉറക്കെ ചോദിച്ചു - "ചെക്കനും പെണ്ണിനും എന്തേലും മിണ്ടാന്‍ കാണില്ലേ ?". ഞാന്‍ ഓട്ട കണ്ണിട്ടു നോക്കി, എല്ലാവരും ചിരിക്കുന്നു. ഉടനെ പെണ്ണിന്റെ അച്ഛന്‍ എന്നോട് ഒരു മുറി കാണിച്ചു തന്നിട്ട് അങ്ങോട്ട്‌ ചെന്നോള്ലാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ നാണിച്ചു കൊണ്ട് ആ മുറിയില്‍ ചെന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ അങ്ങോട്ട്‌ വന്നു. എന്നെ ഒന്ന് നോക്കിയിട്ട് തല കുനിച്ചു ഇരിപ്പായി. നാണം കാരണം ആണോ അതോ എന്റെ സൌന്ദര്യം കണ്ടിട്ടാണോ എന്നെനിക്കറിയില്ല. "പഠിത്തം ഒക്കെ എങ്ങിനെ ഉണ്ട് ?" - ഞാന്‍ ഗൌരവത്തോടെ ചോദിച്ചു. "കുഴപ്പം ഇല്ല, ഇത്തവണ പാസ്‌ ആവും എന്നാ മാഷ്‌ പറയുന്നേ".. യേത് മാഷ്‌ എന്ന് ഞാന്‍ ചോദികുന്നതിനു മുന്നേ അവള്‍ പറഞ്ഞു- " കണാകരന്‍ മാഷ്‌! അച്ഛന്റെ കൂട്ടുക്കാരനാ.. അദ്ദേഹം ആണ് ബികോം നു ടൂഷന്‍ എടുകണേ..". ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടു. ബികോം 4 തവണ എഴുതി പാസ്‌ ആവുന്നത് ഒരു തെറ്റല്ല. അവള്‍ എഴുതട്ടെ,, "കുക്കിംഗ്‌ അറിയാം അല്ലെ?" - എന്റെ അടുത്ത ചോദ്യം. "ചേട്ടന്‍ ഇപ്പം കഴിച്ച എല്ലാം ഞാന്‍ ഉണ്ടാക്കിയതാ. അമ്മ എന്നെ എല്ലാം പഠിപ്പിചിടുണ്ട്. ഞാന്‍ ഹൈദ്രേബാദ് ബിരിയാണി ഉണ്ടാക്കാന്‍ പഠിക്കാന്‍ പോയത് കൊണ്ടാണ് കഴിഞ്ഞ വര്‍ഷവും ഡിഗ്രിക്ക് തോറ്റത്.." അവളുടെ വിഷമം ഞാന്‍ ഉള്‍കൊണ്ടു. ബിരിയാണി ആണ് പെണ്ണെ ഡിഗ്രീയെക്കള്‍ വലുത്. എനിക്കവളെ അനുമോദികാന്‍ തോന്നി. പഠിക്കാന്‍ മണ്ടി ആണേലും എല്ലാ ജോലിയും ഇവള്‍ ചെയ്തോളും. കാണാനും കൊള്ളം. വീടും കൊള്ളം.അം ഇംപ്രസ്‌ട്.

"ആ മൊബൈല്‍ നമ്പര്‍ ഒന്ന് തരുമോ?" - ഞാന്‍ ശബ്ദം താഴ്ത്തി ആരാഞ്ഞു.. "അയ്യോ, എനിക്ക് മൊബൈല്‍ ഇല്ല,, അച്ഛന്‍ വാങ്ങി തന്നതാ, പക്ഷെ എനിക്ക് ഉപയോഗിക്കാന്‍ അറിയില്ല, അത് കൊണ്ട് ഞാന്‍ തിരികെ കൊടുത്തു, അല്ലേലും എനിക്ക് ആരെ വിളിക്കാനാ?" - അവളുടെ നിഷ്കളങ്കത കണ്ടു ഞാന്‍ കോരി തരിച്ചു പോയി, മൊബൈല്‍ ഇല്ലാത്ത ഒരു പെണ്ണോ? ഇവള് മതി. "മെയില്‍ ഐഡി ആയാലും മതി?" -ഞാന്‍ കെഞ്ചി. "എനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ല, അവള്‍ വീണ്ടും പരിഫവം പറഞ്ഞു". ഞാന്‍ വീണ്ടും വീണ്ടും ഞെട്ടി - " അപ്പം ഫേസ്ബുക്ക്?" - ഞാന്‍ അലറി. "എന്ന് വച്ചാല്‍ എന്താ?" - അവള്‍ വിസ്മയത്തോടെ ചോദിച്ചു.

സന്തോഷത്താല്‍ എനിക്ക് പ്രാന്ത് ആയ പോലെ എനിക്ക് തോന്നി,, ഞാന്‍ ഒരു ഭ്രാന്തനെ പോലെ ആ മുറിയില്‍ നിന്നും ഓടി എല്ലാവരുടെയും മുന്നില്‍ എത്തി വിളിച്ചു കൂവി. "ഇവള്‍ മതി, ഇവളാണെന്റെ പെണ്ണ്, അടുത്ത ആഴ്ച തന്നെ എനിക്ക് ഇവളെ കെട്ടണം. :)" എല്ലാവര്ക്കും സന്തോഷം ആയി. ഞാന്‍ കല്യാണം വിളികം, പക്ഷെ ഫേസ്ബുക്ക്‌ ഉള്ള മൊബൈല്‍ ഫോണുമായി വന്നാല്‍ അകത്തു കയറ്റില്ല.

Sunday, November 7, 2010

വിനയനും യക്ഷിയും പിന്നെ ഞാനും ( V, Y & ME)

കൊറേ നാള്‍ ആയി എഴുതിയിട്ട്,, എന്ത് എഴുതിയാലും കുത്തുവാക്ക് മാത്രം പറയാന്‍ കൊറേ കൂട്ടുക്കാര്‍ ഉണ്ടേല്‍ എങ്ങിനെ സമാധാനം ആയി എഴുതും. ഇന്ന് പക്ഷെ എഴുതാതെ വയ്യ. ഇന്ന് ഉച്ചക്ക് ബോര്‍അടി സഹിക്കാന്‍ പറ്റാതെ വന്നു, മഴ ആയോണ്ട് പുറത്തു ഇറങ്ങാനും നിര്‍വാഹം ഇല്ല, ,, അതിനാല്‍ ചുമ്മാ അപ്പുറത്തെ വീടിലെ ചെറുക്കനോട് dvd വല്ലതും ഉണ്ടോ എന്ന് ചോദിച്ചു, അവന്‍ യക്ഷിയും ഞാനും എന്നാ സൂപ്പര്‍ ഹിറ്റ്‌ സിനിമയുടെ dvd കൊണ്ട് വന്നു തന്നു, വ്യത്യസ്തമായ വിനയന്‍ ചിത്രങ്ങള്‍ തീട്രേല്‍ പോയി കാനുനത് ഞാന്‍ പണ്ടേ നിര്‍ത്തിയതാണ്,,, ആഹ്! വരുനടുത്തു വച്ച് കാണാം എന്ന് കരുതി ഞാന്‍ ആ dvd പ്ലേ ചെയ്തു,,

തുടക്കം തന്നെ മറ്റു ഹോറൊര്‍ ചിത്രങ്ങളുടെ ഒടുക്കം പോലെ ആണ്, 5.1 ആയോണ്ട് ആകും നല്ല പോലെ പേടിക്കുന്നില്ല.. നിലവാരം ഇല്ല എന്ന് പറയാന്‍ പറ്റുന്നവിധം അതിലും തറയായി ഒപ്പിച്ച ഗ്രാഫിക്സില്‍ കൊറേ പട്ടികളും കൂതറ പ്രേതങ്ങളും,, മാരകം തന്നെ.. പിന്നീടു മുത്തുകളും പവിഴങ്ങളും കൊണ്ട് ചിത്രത്തിന്റെ പേരും പിന്നണി പ്രവര്‍ത്തകരുടെ പേരും,, ഏറവും ഒടുവില്‍ നല്ല കനല്‍കട്ട കൊണ്ട് വിനയന്‍ സാറിന്റെ പേരും,, കഥ തുടങ്ങുന്നു. കഥയില്‍ വലിയ കാര്യം ഇല്ലേലും നായിക സുന്ദരി ആണ്.. അളവ് എടുക്കാന്‍ അറിയാത്ത ഏതോ തയ്യല്‍കാരന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ആടകള്‍ മാത്രമേ അവള്‍ക്കു വിനയന്‍ സാര്‍ കൊടുത്തിട്ടുള്ളൂ.. അതിപ്പം റൊമാന്‍സ് സീന്‍ ആണേലും നല്ല സെന്റി സീന്‍ ആണേലും,, അവളെ കൂടാതെ വേറെ ഒരുത്തിയും ഇടയ്ക്കു കാണികുനുണ്ട്‌.. ടിന്റു മോന്‍ പറഞ്ഞ പോലെ വേറൊരു പാവപ്പെട്ടവള്‍..

പിന്നെ കൊറേ അലവലാതി സംസാരങ്ങള്‍. ഐ മീന്‍ ഡയലോഗുകള്‍.. ഏറവും കൊടുത്താല്‍ അശ്ലീലം നിറഞ്ഞ സംസാരം ഈ ഇടയ്ക്കു ഞാന്‍ കണ്ടത് ഈ സിനിമയില്‍ ആണ്... ഇംഗ്ലീഷ് സിനിമയില്‍ ഇതൊക്കെ ആകമെങ്ങില്‍ നമ്മുക്കും ആവാം എന്നാവും വിനയന്റെ ഭാഷ്യം,, പാട്ടുകള്‍ കാണാന്‍ കൊള്ളിലെലും ചിലത് കേള്‍ക്കാന്‍ കൊല്ലം,, ഉള്ളത് ഉള്ള പോലെ പറയണമല്ലോ.. ചായാഗ്രഹണം നന്നായിടുണ്ട്,, നമ്മുടെ അരുവികളുടെ പച്ച കളര്‍ മാറ്റി യൂറോപീന്‍ സിനിമകളില്‍ കാണുനത് പോലെ നീല ആകിയത് മനോഹരം ആയിടുണ്ട്,,

എങ്കിലും നിലവാരം ഇല്ലാത്ത അഭിനയവും, അസഹനീയം ആയ വളിപ്പുകളും, ആവശ്യമില്ലാതെ ശരീര പ്രദര്‍ശനവും, കടുകടുത്ത സംഘട്ടന രംഗങ്ങള്‍ കൊണ്ടും ഈ വിനയന്‍ ചിത്രം മലയാളത്തില്‍ വല്ലപ്പോഴും ഇറങ്ങാറുള്ള നിലവാരം ഉള്ള ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തം ആണ്,, എല്ലാവരും കാണണം,, ഞാന്‍ മാത്രം അനുഭവിച്ചാല്‍ പോരല്ലോ?

Monday, April 26, 2010

സത്യം പറയാമായിരിന്നു! (y did u lie?)

ഇത് ഞങ്ങളുടെ കോളേജില്‍ ഒരു ദിവസം നടന്ന സംഭവം ആണ്. ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ്. ക്ലാസ്സില്‍ കയറുന്നത് പന്ജാര അടിക്കാനും ഉച്ചക്ക് മറ്റുള്ളവരുടെ പാത്രത്തില്‍ നിന്നും ഭക്ഷണം കൈ ഇട്ടു വാരാനും വേണ്ടി മാത്രം ആയിരിന്നു. എല്ലാ സിനിമകളും വിടാതെ കാണുന്ന കാലം (ഇപ്പോഴത്തെ സ്ഥിതിയും മോശം അല്ല ). അന്നൊക്കെ ഒരേ പാര്‍ക്കില്‍ വര്‍ഷത്തിലെ 365 ദിവസം പൊയ് ഇരുന്നാലും ബോര്‍ അടികില്ലാര്‍ന്നു. സമയം പോകുനത് അറിയതെ ഇല്ലായിര്‍ന്നു. അങ്ങിനെ പോകുന്ന കാലം.

ഒരു ദിവസം ഉച്ചക്ക് പഞ്ചാര അടിച്ചു സമയം പോയത് അറിഞ്ഞില്ല. Commerce ഇന്റെ ഒരു പേപ്പര്‍ പഠിപ്പിക്കാന്‍ ഒരു ഗസ്റ്റ് ലക്ചര്‍ വരുമായിരിന്നു. പുള്ളിക്ക് നമ്മുടെ കോളേജിലെ വകുപ്പുകള്‍ ഒന്നും അധികം അറിയില്ല.. വരും , ഒരു മണികൂര്‍ കൊല്ലും, പോകും, അതായിരിന്നു പതിവ് പരിപാടി, പുള്ളി ക്ലാസ്സില്‍ കയറി കഴിഞ്ഞാണ് ഞങ്ങള്‍ക്ക് ബോധം ഉണ്ടായത്. "ദൈവമേ, ഇനി ഒരു മണിക്കൂര്‍" - സ്ഥിരം ആയി ക്ലാസ്സ്‌ ബങ്ക് ചെയ്യാറുള്ള ഞങ്ങള്‍ എല്ലാവരും പരസ്പരം നോക്കി. ഒരു മണികൂര്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു യുഗം പോലെ ആണ്, സമയം പോകില്ല. "എന്നാ ചെയ്യും ??".. പുള്ളി പതിവ് കത്തി തുടങ്ങി.

എന്നാ പിന്നെ വല്ലോം കളിച്ചു കളയാം എന്ന് കരുതി ഞങ്ങള്‍ പേപ്പര്‍ ക്രിക്കറ്റ്‌ കളിക്കാന്‍ തുടങ്ങി. ഒരു 10 മിനിറ്റ് ആയപ്പോഴേക്കും ഞങ്ങള്‍ തമ്മില്‍ അടി ആയി. സൗണ്ട് കൂടി പോയി. സാര്‍ അത് കണ്ടു, ഞങ്ങള്‍ ഒരു 5 പേരെ ഇറക്കി വിട്ടു. സന്തോഷം കൊണ്ട് ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. ഞങ്ങള്‍ അവിടെ നിന്നും വിജയശ്രീലാളിതരെ പോലെ ഇറങ്ങി പോയി. 50 മിനിറ്റ് കൊലപാതകം സഹികേണ്ടി വന്നില്ലാലോ എന്നുളത്തില്‍ ഞങ്ങള്‍ ദൈവത്തോട് നന്ദി പറഞ്ഞു. പക്ഷെ ദൈവം കേട്ടിലാ. അവിടെ നിന്നും ഇറങ്ങി നേരെ ചെന്ന് ചാടിയത് ഞങ്ങളുടെ എല്ലാം എല്ലാം ആയ പ്രിന്സിപാലിന്റെ മുന്നില്‍. അയാള്‍ ഞങ്ങളെ അറെസ്റ്റ്‌ ചെയ്തു - "എങ്ങോട്ടാ എല്ലാവരും? ക്ലാസ്സ്‌ ഇല്ലേ? ". ഞങ്ങള്‍ പരസ്പരം നോക്കി. അപ്പോള്‍ രതീഷ്‌ ചാടി കേറി പറഞ്ഞു -"സാര്‍, ടെക്സ്റ്റ്‌ ഇല്ലാത്തതു കൊണ്ട് കോമ്മെര്‍സ് സാര്‍ ഇറക്കി വിട്ടു സാര്‍..". കൊള്ളം, നല്ല കള്ളം, ഞങ്ങളുടെ കൂടെ നടകുന്നത് കൊണ്ട് പ്രയോജനം ഉണ്ട്, ഞങ്ങള്‍ ഇത് മനസ്സില്‍ പറയുന്നതിന് മുന്‍പ് തന്നെ അവന്‍ അവന്റെ തല മേല്‍കൂരയില്‍ തട്ടുന രീതിയില്‍ ഉയര്‍ത്തി പിടിച്ചു . ഞങ്ങള്‍ കരുതി സാര്‍ ഞങ്ങളോട് പൊയ്കോളം പറയും എന്ന്. സ്വാഭാവികമായി ഞങ്ങള്‍ക്ക് വീണ്ടും തെറ്റ് പറ്റി പോയി.

പ്രിന്‍സിപ്പല്‍ ഞങ്ങളെ 5 ഇനേം കൊണ്ട് ക്ലാസ്സ്‌ റൂമില്‍ എത്തി. ഞങ്ങള്‍ എല്ലാവരും തകര്‍ന്ന പോലെ ആയി, "കള്ളം പറഞ്ഞത് ഇപ്പം പിടികുമല്ലോ , എല്ലാം കുളം ആവുമല്ലോ?". പ്രിന്‍സിപ്പല്‍ ഞങ്ങളേം കൊണ്ട് ക്ലാസ്സിന്റെ അകത്തു കയറി. കോമ്മെര്‍സ് സാര്‍ കൊലപാതകം ഒന്ന് pause ചെയ്തു പ്രിനസിപല്നെ നോക്കി. പ്രിന്‍സിപ്പല്‍ കോമ്മെര്‍സ് സാറിനോട് പറഞ്ഞു - " സാര്‍, ഇത്തവണതേക്ക് ക്ഷെമിക്കു, അവരെ ക്ലാസ്സില്‍ കയറ്റിയേറെ, ഇനി മേലില്‍ ആവര്‍ത്തികില്ല" - കോമ്മെര്‍സ് സാര്‍ തലയാട്ടി. ഞങ്ങള്‍ എല്ലാം വീണ്ടും അകത്തായി. ഇനിയും കിടക്കുന്നു 45 മിനിറ്റ് കൂടി, ഞങ്ങള്‍ 4 പേരും കൂടി രതീഷിന്റെ മുഖത്തേക്ക് നോക്കി. അത് വരെ ഉയര്‍ത്തി പിടിച്ചു നിന്ന ആ മുഖം പതുക്കെ താന്നു. അങ്ങിനെ ജീവിതല്‍ ആദ്യം ആയി കള്ളം പറഞ്ഞതിന്റെ വിഷമം ഞങ്ങള്ക് മനസിലായി.

ഇതില്‍ നിന്നും നമ്മള്‍ മനസിലാകണ്ടേ പാഠം എന്താണ് ? - ' ചില പ്രത്യേക സമയങ്ങളില്‍ നമ്മള്‍ സത്യം തന്നെ പറയണം, ഇല്ലേല്‍ പണി കിട്ടും. '

സത്യം പറയാമായിരിന്നു!

Tuesday, January 26, 2010

ശബ്ദം എന്ന വസ്തു (Sound - the Material)

കോഡ് ചെയ്തു മടുത്തപ്പോള്‍ ഞാന്‍ വീണ്ടും ഒരു കഥ എഴുതാം എന്ന് വിചാരിച്ചു. എന്‍റെ പുറത്തു ഞാന്‍ തന്നെ കരി വാരി തേക്കുന്നത് ശരി അല്ലല്ലോ എന്നുള്ളത് കൊണ്ട് ഞാന്‍ വേറെ ആരെലുടേം പുറത്തു വാരി തേക്കാം.

ശബ്ദം എന്ന വസ്തു

ഈ കഥ ഒരു ഇടുക്കികാരനെ കുറിച്ചാണ്,,, പേര് വച്ചാല്‍ അവന്‍ എന്നെ ഇടിച്ചു നാശമാക്കും എന്നുളത് കൊണ്ടും അവന്‍ എന്നെകാള്‍ തടിയന്‍ ആണ് എന്നുള്ള കാരണത്താലും പേര് പറയുന്നില്ല. അവനെ നമുക്ക് ശശി എന്ന് വിളികാം എന്ന് വച്ചാലോ ഞങ്ങടെ ഓഫീസില്‍ ശശി എന്നൊരുത്തന്‍ ശരിക്കും ഉണ്ട്, ആയതിനാല്‍ പേരുകള്‍ ഒന്നും തന്നെ പറയുന്നില്ല. ഈ കഥ ശബ്ദത്തെ കുറിച്ചാണ് . ശബ്ദം എന്ന വസ്തു ഉണ്ടാകിയ പുകിലുകളില്‍ കുറച്ചു.

അവന്‍ ഞങ്ങള്‍ വര്‍ക്ക്‌ ചെയ്തിരുന്ന കമ്പനിയില്‍ ജോലിക്ക് കേറിയപ്പം ഗസ്റ്റ് ഹൌസേല്‍ താമസ സൗകര്യം കമ്പനി വകയില്‍ നല്‍കി,, ഞങ്ങള്‍ 2 പേര്‍ ആണ് ആ സമയത്ത് അവിടെ ഉണ്ടായിരുനത്. കൊല്ലംകാരായ 2 പേര്‍. 3 BHK ഫ്ലാറ്റ് ആയിരിന്നു.. ഒരു മുറിയില്‍ ഞാനും ഒന്നില്‍ മറ്റേ കൊല്ലംകാരനും ഒരു മുറി തുണി ഇടാനും ആയിരുന്നു ഞങ്ങള്‍ ഉപയോഗിചിരുനത്. ആ തുണി ഇടുന്ന മുറിയിലെ ട്യൂബ് ഉം ഫാന്‍ ഉം വര്‍ക്ക്‌ ചെയ്യാത്തത് കൊണ്ട് ഞങ്ങള്‍ ആ ഇടുക്കികാരനെ ഒരു മുറിയിലാകി. ഒരു മുറി കൊല്ലം ടീം ഷെയര്‍ ഉം ചെയ്തു. ആദ്യമായി ഓഫീസില്‍ വച്ച് കണ്ടപ്പോള്‍ അവന്‍ ഒരു സാധു മനുഷ്യന്‍. ബാംഗ്ലൂരില്‍ വര്‍ക്ക്‌ ചെയ്തുഎന്നതിന്‍റെ ജാടയോ ഭാവമോ ഒന്നും തന്നെ ഇല്ല. കുറച്ചു വണ്ണം ഉണ്ടെങ്ങിലും (കുറച്ചു എന്ന് പറഞ്ഞാല്‍ കുറച്ചു കൂടുതല്‍ തന്നെ ആണ് കേട്ടോ ) ഒരു സാധാരണ മനുഷ്യന്‍.

അങ്ങിനെ അവന്‍ ഫ്ലാറ്റില്‍ എത്തി. തങ്കപെട്ട സ്വഭാവം. എല്ലാം നോര്‍മല്‍ ആയി പോവുക ആയിരുന്നു. അപ്പോഴാണ് അളിയന്‍റെ സോണി എറിക്സണ്‍ w810i റിംഗ് ചെയ്തത്. അളിയന്‍ ഫോണ്‍ എടുത്തു, എനിട്ട്‌ സംസാരം തുടങ്ങി. എന്‍റെ അമ്മേ! എന്തൊരു ശബ്ദം, ഞങ്ങടെ ഫ്ലാറ്റ് മാത്രമല്ല ആ പഞ്ചവടി കോളനി മുഴുകെ ആ ശബ്ദം അലയടിച്ചു. അന്ന് വരെ നിശബ്ദം അയി കിടന്ന ഞങ്ങടെ ഫ്ലാറ്റിലെ ശബ്ദ കോലഹലം കേട്ട് പാറ്റ, പല്ലി, അട്ട, ഉറുമ്പുകള്‍, തെങ്ങിലെ കാക്കകള്‍ , എന്തിനേറെ പറയുന്നു അമ്പിളി ബാറിലെ പാമ്പുകള്‍ വരെ ആ ശബ്ദ ഭേരിയില്‍ വയറ്റില കടന്നു. കുറച്ചു നേരത്തേക്ക് ഞാന്‍ സ്റ്റില്‍ ആയിപോയി . ഒരു 2 - 3 മിനിറ്റ് നു ശേഷം ആണ് എനിക്ക് ബോധം ഉണ്ടായത്. ഞാന്‍ അവനോടു ചോദിച്ചു - "എന്തിനാടാ ഇത്രേം ഉറക്കെ സംസാരികുന്നെ?". അവന്‍ ഒന്നും സംഭാവികാത്ത മട്ടില്‍ പറഞ്ഞു-"ഞങ്ങടെ നാട്ടില്‍ എല്ലാരും ഇങ്ങിനെ ആണ് ". എനിട്ട്‌ അവന്‍ വീണ്ടും ഫോണേല്‍ മുഴുകി.

ഞാന്‍ നിസ്സഹായനായി ചിന്തിച്ചു. വൈകിട്ട് ഞാന്‍ സ്വസ്ഥമായി ഫോണേല്‍ പഞ്ഞാര അടിക്കുന്ന കാലം ഇനി വെറും പഴംകഥ മാത്രം. എല്ലാം തകരന്നു. മുറി അടച്ചിരുന്നു വിളിച്ചാലും അവന്റെ ശബ്ദ കോലാഹലങ്ങള്‍ മതിലും ഭേദിച്ച് എന്‍റെ കാതുകളില്‍ തുളച്ചു കയറും. നിശബ്ദമായിരുന ഞങ്ങളുടെ c ക്ലാസ്സ്‌ തീയറെര്‍ അവന്‍ ഡോള്‍ബി ഡിജിറ്റല്‍ ആകി മാറ്റി. ആ ഇടക്ക് അവന്‍റെ തന്നെ കൂടെ പോയി ഞാന്‍ Loud സ്പീക്കര്‍ എന്നാ സിനിമയും കണ്ടു. അപ്പോഴാണ്‌ എല്ലാ ഇടുക്കികാര്‍ക്കും (ഭൂരിപക്ഷവും) ഈ ഫോബിയ ഉണ്ടെന്ന്‌ മനസിലായത്.

അവന്‍ അവിടെ വന്നിട്ട് 4 മാസം ആയി. അവന്‍റെ ശബ്ദം കാരണം മാത്രം എനിക്ക് നഷ്ടങ്ങള്‍ ഏറെ.
1 ) സ്വസ്ഥമായി ഫോണ്‍ വിളിക്കാന്‍ സാധിക്കാത്തത് മൂലം പൊട്ടിയ ലൈനുകള്‍ 4 എണ്ണം.
2 ) അവന്‍റെ ശബ്ദം കാരണം കൊതുകുകള്‍ കൂടുതല്‍ ഊര്‍ജസ്വലര്‍ ആയി മാറി; ആക്രമണം കൂടി .
3 ) നേരത്തെ ഉറങ്ങണം എന്ന് ഉണ്ടെങ്കില്‍ പഞ്ഞി ചെവിയില്‍ തിരികേണ്ട ആവശ്യം ഉണ്ടായി. അതിന്റെ ചെലവ് വേറെ.
4 ) ഇടയ്കൊക്കെ അവന്‍ പാട്ട് പാടും, ദൈവമേ! പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവില്ല. അത് അനുഭവിച്ചു തന്നെ അറിയണം.

ഇങ്ങിനെ ഒക്കെ ആണെങ്കിലും അവനെ കൊണ്ട് ഒരുപാട് പ്രയോജനങ്ങള്‍ ഉണ്ട്, അത് ഉറക്കെ വിളിച്ചു പറഞ്ഞു ഞാന്‍ അവനൊരു ക്രെഡിറ്റ്‌ വാങ്ങി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. നമ്മള്‍ അത് ചെയ്യുമോ?

Monday, January 25, 2010

keletron ടിവി

ഇനിയും കഥകള്‍ എഴുതണം എന്ന് ആരും എന്നോട് പറയാത്ത സ്ഥിതിക്ക് ഞാന്‍ ഒരു കഥ കൂടി പറയാം.

ഇത് വീട്ടുകാരെ പറ്റിച്ച കഥ ആണ്. എന്‍റെ സ്വന്തം വീട്ടുകാരെ. അത് കൊണ്ടു ആരും ഒരുപാട് സഹതാപം ഒന്നും കാണികേണ്ട. കഥ തുടങ്ങുനത് ഏകദേശം 25 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്ന് ഞങ്ങളുടെ വീട്ടില്‍ ഒരു പുതിയ അതിഥി എത്തി. "ഞാന്‍". എനിക്ക് പുറകെ വേറെ ഒരു അതിഥിയും എത്തി. Keletron കളര്‍ ടെലിവിഷന്‍. അന്ന് ആ പഞ്ചായത്തില്‍ ആദ്യമായിടാണ് ഒരു ടിവി എത്തുന്നത്‌. എന്നെ കാണാന്‍ വരുന്ന ആളുകളെകാല്‍ ടിവി കാണാന്‍ വന്നവരുടെ എണ്ണം ആയിരുന്നു കൂടുതല്‍. അന്ന് എനിക്ക് സംസാരിക്കാന്‍ ഉള്ള കഴിവ് ഉണ്ടായിരുന്നേല്‍ ഞാന്‍ എല്ലാത്തിനേം ചീത്ത വിളിച്ചു ഓടിച്ചേനെ. അല്ല ഞാന്‍ അറിയാന്‍ മേലാത്തത് കൊണ്ടു ചോദികുവാ? ഞാന്‍ ആണോ ടിവി ആണോ വലുത്? എന്തായാലും ശരി എന്നെ ആര്‍കും കാണണ്ടായിരിന്നു.

അങ്ങിനെ കാലം നീങ്ങി തുടങ്ങി. അന്നൊക്കെ എല്ലാ ദിവസവും വൈകുന്നേരം ദൂരദര്‍ശനില്‍ സീരിയല്‍ ഉണ്ടായിരിന്നു. അത് കാണാനും കണ്ടു കരയാനും ബഹളം വക്കാനും അയല്‍പക്കത്തും നിന്നും മറ്റും ഒരുപാട് പേര്‍ വരുമായിരുന്നു. വൈകുന്നേരങ്ങളില്‍ അവിടെ ഒരു ഉത്സവ പ്രതീതി ആയിരിന്നു. (ചിലപ്പോള്‍ അത് ഒരു ശല്യമായും മാറുമാര്നു). ഇതിനെകള്‍ തിരക്കാണ് ഞായരയ്ച്ചകളില്‍. അന്ന് സിനിമ ഉണ്ടാവാറുണ്ട്. അന്ന് ടിവി ഇരിക്കുന്ന ഹാള്‍ നിറഞ്ഞു കവിയുമായിരിന്നു.

ഞാന്‍ വളര്‍നു വളര്‍ന്നു ഒരു 5 ആം ക്ലാസ്സില്‍ ഒക്കെ എത്തി. അപ്പോഴേക്കും ആ പഞ്ചായത്തില്‍ ടിവി എന്നാ വസ്തു എല്ലാ അന്ടന്റെയും അടകൊടന്റെയും വീട്ടില്‍ വന്നു തുടങ്ങി. റിമോട്ട് ഉള്ള ടിവി. ഞങ്ങടെ ടിവിക്ക് ആ കുന്ത്രാണ്ടം ഇല്ലാലോ. ആകെ ഉള്ളത് 7 ചാനലും. ബാകി ഉള്ളവര്കൊക്കെ 49 മുതല്‍ 199 വരെ. എന്തിനാണ് ഇത്രേം ചാനലുകള്‍ ഒരു ടിവിക്ക് എന്ന് അന്ന് എനിക്ക് മനസിലായില്ല. ആ പേരില്‍ നാട്ടില്‍ ഉള്ളവന്മാരോക്കെ എന്നെ കളിയാകിയപോഴും എനിക്ക് ഒന്നും തോന്നിയില്ല. അങ്ങിനെ കാലം നീങ്ങിയപോള്‍ ആണ് അവിടെ കേബിള്‍ ടിവി എന്ന സംഭവം കൂടി എത്തിയത്. എല്ലാവരും കേബിള്‍ എടുത്തു, ഞങ്ങളും. എല്ലാരും റിമോടില്‍ ചാനല്‍ മാറുമ്പോള്‍ ഞാന്‍ മാത്രം ടിവിയുടെ മൂട്ടില്‍ പോയിരിന്നു ഞെക്കുമായിരുന്നു. എല്ലാവരും എന്നെ കളിയാകി തുടങ്ങി. ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും ഒരു കൂസലുമില്ല. ഇതൊക്കെ ഒരു സംഭവം ആണോ എന്നാ മട്ടില്‍ അവര്‍ എന്നെ മൈന്‍ഡ് പോലും ചെയ്തില്ല.

അങ്ങിനെ ഇരിക്കെ ആണ് ഒരിക്കല്‍ ഇടി വെട്ടി ടിവി അടിച്ചു പോയി. ഞാന്‍ ഒരുപാട് സന്തോഷിച്ചു. അങ്ങിനെ എങ്കിലും ഒരു പുതിയത് വീട്ടില്‍ വരുമല്ലോ എന്ന് കരുതി ഞാന്‍ ആനന്ദചിത്തന്‍ ആയി. പക്ഷെ ഒരു സാമദ്രോഹി വന്നു അത് നേരെ ആകി കൊടുത്തു,, ഞാന്‍ തകര്‍ന്നു, പക്ഷെ പോകുനതിനു മുന്‍പ് അയാള്‍ വീടുകാരോട് പറഞ്ഞു 2000 രൂപ കൊടുകാം എങ്കില്‍ ആ ടിവിയില്‍ റിമോട്ട് വയ്ക്കാം എന്ന്. അന്ന് മുതല്‍ അതായി എന്‍റെ പരിശ്രെമം. ഒടുവില്‍ ഞാന്‍ വിജയിച്ചു. അങ്ങിനെ ടിവിയില്‍ റിമോട്ട് കയറ്റി. എല്ലാവരേം പോലെ ഞാനും സോഫയില്‍ കിടന്നു കൊണ്ടു ടിവി കാണാന്‍ തുടങ്ങി. ഞാനും ഒരു പരിഷ്കാരി ആയി മാറി.
അങ്ങിനെ കാലം വീണ്ടും കടന്നു പൊയ്. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം. അപ്പോഴാണ് ഫ്ലാറ്റ് സ്ക്രീന്‍ , stereo ശബ്ദം തുടങ്ങിയ ആളുകളുടെ വരവ്. ഞാന്‍ അതിലും ആക്രിഷ്ടന്‍ ആയി. വീട്ടില്‍ സംഭവം അവതരിപ്പിച്ചു. പുതിയ ഒരെണ്ണം വാങ്ങണം. വീടുകാര്‍ നോക്കിയപ്പോള്‍ പഴയ ടിവി പയര് പോലെ വര്‍ക്ക്‌ ചെയുന്നു. അവര്‍ കണ്‍ക്ലൂഷനില്‍ എത്തി. "ഇത് ചീത്ത ആവട്ടെ.. എനിട്ട്‌ ആലോചിക്കാം".. ന്യായമായ തീരുമാനം, ഞാന്‍ ശെരി വച്ച്, അല്ലാതെ ഞാന്‍ എന്നാ ചെയ്യാനാ?. മഴയും ഇടിയും ഒക്കെ വരുമല്ലോ എന്ന് പ്രത്യാശയില്‍ ഞാന്‍ കാലം കഴിച്ചു നീക്കി.

മഴ വന്നു, ഇടി വന്നു, ഗുജറാത്തില്‍ ഭൂമി കുലുക്കവും വന്നു. എനിട്ടും ആ ടിവി മാത്രം ഒരു കുഴപ്പവും ഇല്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടു ഇരിന്നു. ഇന്ന് തീരും, നാളെ തീരും എന്ന് കാത്തു കാത്തു ഞാന്‍ മടുത്തു. അങ്ങിനെ ഇരിക്കെ ഒരു ദിവസം വീട്ടില്‍ ആരും ഇല്ലാതെ വന്നു. അപ്പോഴാണ് എനിക്ക് ഒരു ബുദ്ധി തോന്നിയത്. ഞാന്‍ ആ ടിവി തുറന്നു. ആദ്യം കണ്ണില്‍ കണ്ട നീല വയര്‍ പൊട്ടിച്ചു. എനിട്ട്‌ ഒന്നും അറിയാത്ത പോലെ ഞാന്‍ മുങ്ങി. വൈകുന്നേരം ടിവി ചീത്ത ആയ വിവരം അറിഞ്ഞു, ശരി ആക്കാന്‍ ഒരാളെ വിളിച്ചു കൊണ്ടു വരാന്‍ എന്നെ തന്നെ നിയോഗിച്ചു. ഞാന്‍ സന്തുഷ്ടന്‍ ആയി. എനികരിയവുന്ന ഒരു ചേട്ടനെ ഞാന്‍ പോയി വിളിച്ചു കൊണ്ടു വന്നു. കാര്യങ്ങള്‍ ഒക്കെ ഞാന്‍ നേരത്തെ തന്നെ പറഞ്ഞു വച്ചിരുന്നു. നാടകം ആരംഭിച്ചു. പുള്ളി ടിവി തുറന്നു കൊറേ വയറുകള്‍ സോല്ടെര്‍ ചെയ്തു ഊരി മാറി. വീണ്ടും സോല്ടെര്‍ ചെയ്തു ഒട്ടിച്ചു. ആരും ആ പരിസരത്തേക്കു വരാതെ ഇരിക്കാന്‍ ഞാന്‍ പ്രതീകം നോക്കുനുണ്ടായിരിന്നു. അങ്ങിനെ ഒരു മണികൂരിനു ശേഷം ഞാന്‍ ഊരി ഇട്ടിരുന്ന ആ നീല വയറും പുള്ളി ഒട്ടിച്ചു. അങ്ങിനെ ടിവി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.

ഒരു ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞ ക്ഷീണത്തോടെ ആ പുള്ളി ഞങ്ങടെ വീടുകരോട് പറഞ്ഞു -" ഇനി അധികം ഇല്ല..എത്രയും പെട്ടന്ന് മാറ്റി വാങ്ങുക... 300 രൂപ ആയി.." ആ പുള്ളിയുടെ അഭിനയ പാടവം കണ്ടു ഞാന്‍ ഞെട്ടി പോയി. എന്‍റെ സ്വന്തം തിരകഥ. ഞാന്‍ അഭിമാനം കൊണ്ടു. തരികിടയില്‍ എന്‍റെ ഭാവി ഓര്‍ത്തു എനിക്ക് എന്നോട് തന്നെ അസൂയ തോന്നി,, വീടുകാര്‍ അയാള്‍ക്ക് കാശ് കൊടുത്തു,. അതേല്‍ നിന്നും കമ്മീഷന്‍ അടികണോ വേണ്ടയോ എന്ന് ഞാന്‍ ആലോചിച്ചതാ... ചോദിച്ചിട്ട് അയാള്‍ തന്നിലെലോ എന്ന് കരുതി മിണ്ടിയില്ല.

അങ്ങിനെ ഒടുവില്‍ ആ ഇലക്ട്രോണിക് ഡോക്ടറിന്റെ പ്രേസ്ക്രിപ്റേന്‍ മാനിച്ചു ആ ടിവി കൊടുക്കാന്‍ വീടുകാര്‍ സമ്മതം മൂളി. 15 ദിവസത്തിനുള്ളില്‍ ഞാന്‍ ആ സാധനം കൊടുത്തു വേറെ ടിവി വാങ്ങി. ഫ്ലാറ്റ്, stereo എല്ലാം ഉണ്ടായിരിന്നു. ഞാന്‍ സന്തുഷ്ടനും ആയിരുന്നു. എല്ലാം നല്ലതായി പോവുക ആയിരിന്നു. ഞാന്‍ വീടുകാരെ കൊറേ നാളത്തേക്ക് പറ്റിചതും ഇല്ല.

അപ്പോഴാണ് lcd ടിവി ഇറങ്ങിയത്‌.... ഞാന്‍ നന്നാവാന്‍ സമ്മതികൂലാ!!...