Showing posts with label sanku kathakal blog. Show all posts
Showing posts with label sanku kathakal blog. Show all posts

Thursday, September 1, 2011

വീണ്ടും ചില പ്രേമ കാര്യങ്ങള്‍ - some useful love tips

ഒരുപാട് പേരെ പ്രേമിച്ചു എന്ന് ഒന്നും ഞാന്‍ പറയില്ല. ആത്മാര്‍ഥമായി രണ്ടോ മൂന്നോ മാത്രം. ബാക്കി എല്ലാം കപടം ആണെന്നല്ല, എങ്കിലും ചില പ്രേമങ്ങള്‍ പ്രേമങ്ങള്‍ ആകണം എന്നില്ല. സാധാരണ രീതിയില്‍ പ്രേമം തുടങ്ങുന്നത് എങ്ങിനെ ഒക്കെ ആണ്? പ്രേമം ആണിനും തോന്നാം പെണ്ണിനും തോന്നാം, പക്ഷെ 95% പെണ്ണുങ്ങളും അത് അവരുടെ മനസ്സില്‍ തന്നെ സൂക്ഷിക്കും. 98% ആണുങ്ങളും അത് അപ്പം തന്നെ അവരുടെ ഉറ്റ സുഹൃതുകളോട് പറയും. നമ്മള്‍ ഒരുപാട് ഒന്നും ചിന്തികേണ്ട കാര്യം ഇല്ലാലോ. അവള് പോയാല്‍ റോസി ;) . ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് എന്നൊക്കെ ഇപ്പോഴും ഉണ്ടോ എന്തോ? ഈ കാലത്ത് എല്ലാം ഫില്‍റ്റര്‍ ചെയ്താണ് ചെക്കന്മാര്‍ തീരുമാനം എടുകുക. ഈ പറയുന്നത് ഭൂരിപക്ഷത്തിന്റെ മാത്രം കാര്യം ആണ്. മറ്റുള്ളവര്‍ സദയം ക്ഷെമിക്കുക.

ആദ്യത്തെ നോട്ടം സ്വാഭാവികമായും സൗന്ദര്യം തന്നെയാണ്. സൗന്ദര്യം ഇല്ലാതെ ആരെയും കൂടെ കൊണ്ട് നടക്കാന്‍ ആണുങ്ങള്‍ ഒരു ചെറിയ മടി കാണിക്കും. അങ്ങിനെ ഒരു കോളേജ് ആണെങ്ങില്‍ കാണാന്‍ കൊള്ളാവുന്ന കൊറേ എണ്ണത്തിന്റെ ലിസ്റ്റ് എടുക്കും, അതാണ് ആദ്യ യോഗ്യത. രണ്ടാമത് നോക്കുക സാമ്പത്തികം ആണ്. നമ്മുടെ കാശിനു ഐസ്-ക്രീം തിന്നുന്ന ഒരുവളെക്കാള്‍ നമ്മുടെ ഫോണ്‍ ചാര്‍ജ് ചെയ്തു തരുകയും പെട്രോള്‍ അല്ലവന്‍സ് തരുന്നതുമായ ഒരുവള്‍ ആണ് അഭികാമ്യം. പൂത്ത കാശാണ് ഇവിടെ നോക്കേണ്ട യോഗ്യത. മൂന്നാമതായി ധൈര്യം. ബൈക്കേല്‍ കേറാന്‍ ധൈര്യം ഇല്ലേല്‍ പിന്നെ എന്ത് പ്രേമം?. നാലാമതായി നോകേണ്ട കാര്യം കുടുംബം ആണ്. കുടുംബം എന്ന് കേള്‍ക്കുമ്പോള്‍ കല്യാണം ആലോചിക്കാന്‍ വേണ്ടി ഒന്നും അല്ല, അവളുടെ അച്ഛനോ മാമനോ, ചേട്ടനോ ആരേലും ഈ കഥ അറിഞ്ഞാല്‍ നമ്മള്‍ക്ക് കിട്ടിയേക്കാവുന്ന പ്രഹരത്തിന്റെ അളവ് നേരത്തെ മനസിലാക്കിയാല്‍ അതൊഴിവാക്കാമല്ലോ, യേത്? പ്രധാനമായും സ്വാധീനം ഉള്ള കുടുംബത്തിലെ പെണ്ണുങ്ങളെ, അവര്‍ ഇനി എത്ര കൂതറ ആണെങ്കിലും, സ്വന്തം പെങ്ങള്‍ ആയി കാണുക. അവരെ പെങ്ങളെ എന്നെ വിളികാവൂ. പെങ്ങള് കഴിച്ചോ, പഠിച്ചോ, സുഖം അല്ലെ, വീട്ടുകാര്‍ എന്ത് പറയുന്നു? എന്നൊക്കെ ചോദിച്ചു അവളുമായുള്ള ബന്ധം ധ്രിടപെടുത്തനം. അഥവാ എന്നേലും ആരേലും പരാതി കൊടുത്തു പോലീസ് പിടിച്ചാല്‍ പെങ്ങള്‍ പറഞ്ഞു രെക്ഷിചാലോ, എപ്പടി?

അങ്ങിനെ നമ്മള്‍ പ്രേമത്തില്‍ എത്തിയാല്‍ അതോടെ ഇനി ഒന്നും നോകേണ്ട എന്ന് കരുതരുത്. പ്രേമത്തിന്റെ ഓരോ ചുവടും നമ്മള്‍ വളരെ ശ്രദ്ധയോടെ വേണം നടന്നു കയറുവാന്‍.

1 ) നമ്മള്‍ സീരിയസ് ആന്നു എന്നൊരു ചിന്ത ക്ലാസ്സിലെ പുള്ളര്‍ക്കോ സഹപ്രവര്തകര്‍ക്കോ ഒരു കാലത്തും വരന്‍ പാടില്ല. നമ്മള്‍ പ്രേമിക്കുന്ന വിവരം അവള്‍ മാത്രം അറിഞ്ഞാല്‍ മതി. കൂടിപോയാല്‍ നമ്മുടെ അടുത്ത സുഹൃത്തുകളും അവളുടെ അടുത്ത സുഹൃത്തുകളും അറിഞ്ഞോട്ടെ( ?? "പെണ്ണുങ്ങള്‍ അറിയാനോ??" അത് കഴിവതും ഒഴിവാകണം എന്നെ ഞാന്‍ പറയൂ.. അനുഭവം ഗുരു! ). ഇതിന്റെ ഗുണം എന്തെന്നാല്‍ കളയാന പ്രായം ഒക്കെ ആകുമ്പോള്‍ ഈ ക്ലാസ്സ്മറെസ് ഒക്കെ വധുവിന്റെ ഏതേലും കൂട്ടുകാരന്റെ അളിയന്റെ മാമന്റെ കൊച്ചച്ചന്റെ ആരാണ്ട് ഒക്കെ ആയിട്ട് വരും, അന്നേരം നമ്മളുടെ പ്രേമ കഥകള്‍ പൊങ്ങി വരാന്‍ പാടില്ലാലോ. എന്റെ ആ പ്രായത്തില്‍ ഇതാരും പറഞ്ഞു തരാത്തത് കൊണ്ട് കൊല്ലം ,തിരുവനന്തപുരം ജില്ലകളില്‍ നിന്നും മാവേലിക്കര പഞ്ചായത്തില്‍ നിന്നും എനിക്ക് ഈ ജന്മത്ത് പെണ്ണ് കിട്ടാന്‍ പോകുനില്ല.. വേറേം ജില്ലകള്‍ ഉണ്ടല്ലോ.. ;)

2 ) നമ്മള്‍ നോക്കുന്ന പെണ്ണുങ്ങളെ വേറേം ചെറുക്കന്മാര്‍ നോക്കും. അവര്‍ അവളെ ശല്യം ചെയ്തു തുടങ്ങും. ഉദാഹരണത്തിന് ഫോണ്‍ വിളികുക, ബസ്‌സ്റ്റോപ്പില്‍ നിന്ന് വായിനോക്കുക etc etc . അപ്പോള്‍ നമ്മള്‍ മോഹന്‍ലാലിനെ (25വര്ഷം മുന്‍പുള്ള) പോലെ അവന്മാരോട് കയര്‍ത്തു ഇടി ഉണ്ടാക്കി അവന്മാരുടെ ശല്യം തീര്‍ത്തു അവളുടെ മുന്നില്‍ സ്റ്റാര്‍ ആവുക. അങ്ങിനെ ചെയ്യുക ആണെങ്ങില്‍ അതാണ്‌ ലോക മണ്ടത്തരം. "ശെടാ! നിനക്ക് സൌന്ദര്യം ഉള്ളോണ്ട് അല്ലെ അവന്മാര്‍ നോക്കുന്നെ? ഇതൊന്നും അത്ര കാര്യം ആകേണ്ട. ഞാന്‍ അവന്മാരെ പൊയ് ഇടിച്ചു വിഷയം ആയാലും നിനക്കല്ലേ നാണകേടു? വിട്ടു കള ചക്കരെ" - ഇതാണ് പക്വുമായ ശൈലി. നമ്മള്‍ക്ക് ഇടി കൊള്ളുകയും ഇല്ല നമ്മളുടെ പക്വത ഓര്‍ത്തു അവള്‍ക്കു അഭിമാനം ഉണ്ടാവുകയും ചെയ്യും.

3 ) ഒരേ സമയം ഒന്നിലേറെ പേരെ നോക്കാന്‍ MAT പാസ്‌ ഒന്നും ആകേണ്ട. സാമാന്യ ബുദ്ധി ഉള്ള ഏതു കൊല്ലകാരനും അത് സാധിക്കും. സൂക്ഷികേണ്ട കാര്യങ്ങള്‍ ഇത്ര മാത്രം. ആ രണ്ടു പേരും അറിയാതെ പോലും കൂടുകാരവാന്‍ സാധ്യത ഉണ്ടാവരത്ത്. അവര്‍ ഒരേ ബ്യൂടി-പാര്‍ലര്‍ പോകുന്നവര്‍ ആവരത്. ഒരുതിയുമായി കറങ്ങാന്‍ പോകുമ്പോള്‍ മറ്റവളുടെ കണ്ണിലോ ചെവിയിലോ മൂക്കിലോ ചെന്ന് പെടരത്. എല്ലാവരും ഉറങ്ങിയിട്ട് മാത്രം ഫോണ്‍ വിളിക്കാന്‍ പറ്റുന്ന ഒരുത്തിയും, എല്ലാവരും ഉറങ്ങുനതിനു മുന്‍പ് മാത്രം മിണ്ടാന്‍ പറ്റുന്ന ഒരുത്തിയും വല്ലപ്പോഴം മാത്രം ഫോണേല്‍ മിണ്ടാന്‍ പറ്റുന്ന ഒരുത്തിയും നോക്കുക, ഫോണ്‍ വിളിയുടെ ക്ലാശുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. പിന്നെ പേര് ഉറക്കപിച്ചയില്‍ തെറ്റി പോകതിരികാന്‍ ചെല്ലപെരുകള്‍ മാത്രം ഉപയോഗിക്കുക. ഉദാഹരണത്തിന് മോള്, വാവ, ചക്കര, റ്റുറ്റു , ടുട്ടു, മിട്ടു അങ്ങിനെ എന്തേലും ഒക്കെ. പട്ടികിടുന്ന പേരാണെന്ന് അവള്‍ക് തോനറത്തു എന്ന് മാത്രം. ഒരുത്തിയെ കാണാന്‍ പോകുന്ന സമയത്ത് ബാകി എല്ലാത്തിനോടും വീട്ടില്‍ മാമന്റെ മക്കള്‍ ഉണ്ടെന്നും അവര്‍ ഫോണേല്‍ ഗെയിം കളിക്കും എന്നും ആയതിനാല്‍ വിളിയോ മെസ്സേജ്ഓ ആ സമയത്ത് അരുത് എന്ന് താകീത് ചെയ്താല്‍ മനസമാധാനത്തോടെ മറ്റേ പെണ്ണുമായി സൊള്ളം.

4 ) ഒരിക്കലും നമ്മളുടെ വീട്ടുക്കാരുമായി കൂട്ട് കൂടാന്‍ അവളുംമാരെ അനുവദിക്കരുത്. അതപകടം ആണ്, നമ്മള്‍ എങ്ങാനും ഇട്ടേച്ചു പോയാല്‍ അവള്‍ വീട്ടില്‍ വിളിച്ചു കരഞ്ഞു നാശം ഉണ്ടാക്കും. ബാക്കി ഞാന്‍ പറയണ്ടല്ലോ. അത് പോലെ തന്നെ നമ്മുടെ ഒരു നാട്ടുക്കാരനും നമുക്ക് ഉള്ള ചുറ്റികളികള്‍ അറിയാന്‍ ഉള്ള ഇട വരുത്താതെ സൂക്ഷികണം. നാടുക്കാര്‍ കാട്ട്തീ പോലെ നമ്മടെ മാനം കത്തിക്കും.

5 ) അവള്‍ക്കു വേണ്ടി ഒരു രൂപ പോലും ചെലവ് ആക്കരുത്. അതൊന്നും ഒരികളും തിരികെ കിട്ടില്ല. മാത്രവുമല്ല ഈ പ്രേമം തീരുന്ന അന്ന് വരെ അവളുടെ ചിലവില്‍ വേണം ജീവിക്കാന്‍. സിനിമ, പെട്രോള്‍, മൊബൈല്‍, സുപ്പ്ലിയുടെ എക്സാം ഫീസ്‌, പെര്‍ഫ്യൂം അങ്ങിനെ എന്തെല്ലാം cc ഇടാമോ അതെല്ലാം ഇട്ടോണം. കുറച്ചു ചീപ്പ്‌ ആണ്, എന്നാലും ഒരു രസമല്ലേ.

6 ) പ്രേമത്തില്‍ ആണെന്നും പറഞ്ഞു അവളെ എപ്പോഴും വിളിക്കാന്‍ ഒന്നും പോവറത്തു. അത് നമ്മുടെ വില കുറയ്ക്കും. അവളുടെ പിറന്നാള് പോലും ഓര്‍ക്കറത്തു, ഓര്‍മ്മ വന്നാലും മൈന്‍ഡ് ചെയ്യണ്ട. അതൊക്കെ ചുമ്മാ വേണ്ടാതെ ശീലങ്ങള്‍ ഉണ്ടാക്കും. നമ്മുടെ ഒരു സുഹൃത്ത്‌ ഒരു രാത്രിയില്‍ അവന്റെ ഭാര്യയുടെ ആദ്യ പിറന്നാളിന് വിഷ് ചെയ്യാന്‍ മറന്നത് കൊണ്ട് പാതി രാത്രിയില്‍ തിരിച്ചു നാട്ടില്‍ പോകാന്‍ ഇറങ്ങിയതും അവനെ ഒരു മണിക്കൂര്‍ ഉപദേശിച്ചു ഒരു നല്ല ഫര്താവ് ആക്കി മാറ്റിയതും ഞാന്‍ സ്മരിച്ചു കൊള്ളുന്നു.

7 ) ബന്ധം ഒരികലും ഒറ്റ തീര്‍പ്പില്‍ നിര്‍ത്താന്‍ പാടില്ല. അത് ചിലപ്പോള്‍ ആത്മഹത്യ വരെ എത്തിയേക്കാം. പയ്യെ തിന്നാല്‍ പനയും തിന്നാം, പക്ഷെ ദഹികില്ല. ആയതിനാല്‍ പ്രേമം അവളെ കൊണ്ട് തന്നെ മുറിപ്പികാന്‍ നോക്കുക. അതിനു കാരണം കണ്ടു പിടിക്കാന്‍ ഞാന്‍ പറഞ്ഞു തരണ്ടല്ലോ. ഒന്നും ഇല്ലേലും നമ്മള്‍ ഒക്കെ ആണുങ്ങള്‍ അല്ലെ. എന്റെ 2006 ഏപ്രില്‍ മാസത്തിലെ പ്രേമം മുറിക്കാന്‍ ഞാന്‍ പറഞ്ഞ കള്ളം എന്റെ വീട്ടുക്കാര് വേറെ ഒരുത്തിയെ കൊണ്ട് എന്നെ കെട്ടിക്കാം എന്ന് വാക്ക് കൊടുത്തു പോയി , അതിനാല്‍ എനികെന്തു ചെയ്യണം എന്ന് അറിയില്ല എന്നാണ്. ആര് കേട്ടാലും ചിരിക്കുന്ന ഒരു കള്ളം, പക്ഷെ അവള്‍ അപ്പോഴേ ഓടി മറഞ്ഞു. ;).. ഇത് പോലെ ജാതകം, പ്രായം, ജാതി, ജോലി, ഭാവി, ഭൂമി ശാസ്ത്രം തുടങ്ങി ഏതു മേഘലയിലെ കള്ളം വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം.

Saturday, March 20, 2010

2110 ജനുവരി 12 ബാംഗ്ലൂര്‍ , 12-01-2110 Bangalore

2110 ജനുവരി 12 ബാംഗ്ലൂര്‍.

വന്‍കിട ജോലി ഉള്ള ആള്‍കാര്‍ ഒരുമിച്ചു ഒരു ഭൂപ്രദേശം സ്വന്തം ആക്കി. അവര്‍ ഒരു സെക്ടര്‍ ഉണ്ടാക്കി എടുത്തു. പുറം ലോകതുള്ളവരെ അവര്‍ക്ക് വേണ്ടാതെ ആയി. അവര്‍ കൂറ്റന്‍ മതിലുകള്‍ സൃഷ്ടിച്ചു. മറ്റുളവര്‍ അവര്‍ക്ക് കീടങ്ങള്‍ ആയിരിന്നു. ബാംഗ്ലൂര്‍ പോലെ തന്നെ മറ്റു സ്ഥലങ്ങളിലും ഈ അവസ്ഥ ഉണ്ടായി. സെക്ടരുകളില്‍ ജീവികുന്നവര്‍ തമ്മില്‍ മാത്രം ആശയ വിനിമയം ഉണ്ട്. ആര്‍ക്കും പുറത്തു പോകാനും അനുവാദം ഇല്ല. അത് പോലെ തന്നെ സെക്ടരിനു പുറത്തു ഉള്ളവന് അകത്തു കയറാനും വകുപ്പ് ഇല്ലാതായി. ആള്‍കാര്‍ സെക്ടറില്‍ നിന്നും സെക്ടറിലേക്ക് വിമാനം വഴി യാത്ര ചെയ്തു. കാലങ്ങള്‍ അങ്ങിനെ നീങ്ങി.

സെക്ടരിന്റെ പുറത്തുള്ള മനുഷ്യരുടെ ജീവിതം നരകതുല്യം ആയിരിന്നു. അവര്‍ അവരുടെതായ ഒരു ലോകം സൃഷ്ടിക്കാന്‍ ഒട്ടേറെ പണി പെട്ടെങ്ങിലും സഫലം ആയില്ല. ആദ്യമൊക്കെ അവര്‍ ആരെയും ദ്രോഹികാതെ ജീവിക്കാന്‍ ശ്രെമിച്ചു. പക്ഷെ കാലം അതെല്ലാം മാറ്റി എടുത്തു. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മൃഗങ്ങളെ പോലെ കടി പിടി കൂടി. എങ്ങിനെയും ഭക്ഷണം കണ്ടെത്തുക മാത്രം ആയിരിന്നു അവരുടെ ഉദേശ്യം.

ഇതൊക്കെയാണ് നമ്മുടെ കഥയുടെ ബാക്ക്ഗ്രൌണ്ട്. ഇനി നമുക്ക് കഥയിലേക് കടക്കാം.

2090 ജൂണ്‍ 04. സെക്ടറുകള്‍ ഉണ്ടായി തുടങ്ങുന്ന കാലം. പീതംബാര്‍ പിള്ളൈ എന്ന മനുഷ്യന്‍ EarthSYS എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഒരു സീനിയര്‍ സോഫ്റ്റ്‌വെയര്‍ ലീഡ് ആയിരിന്നു. ബാറില്‍ നിന്നും വരുന്ന വഴിക്ക് ഒരു അക്സിടെന്റ്റ്‌ പട്ടി അയാളുടെ വിരലുകള്‍ അറ്റ് പോയി. വിരല്‍ നഷ്ടം ആയവന്‍ എങ്ങിനെ കോഡ് എഴുതാന്‍, കമ്പനി അയാളെ ഡിസ്മിസ് ചെയ്തു, അങ്ങിനെ കാലാന്തരത്തില്‍ അയാള്‍ സെക്ടരിനു വെളിയില്‍ ആയി. പീതംബാര്‍ പിള്ളൈ വീണ്ടും പീതാംബരന്‍ പിള്ള ആയി മാറി. ഭാര്യയും മൂന്ന് മക്കളും ഉള്ള ആ കുടുംബം പട്ടിണി എന്താണെന്നു അറിഞ്ഞു തുടങ്ങി.

വീണ്ടും നമുക്ക് 2110 ലേക്ക് വരാം. കാലം ഏതാണെന്നോ സമയം എന്താണെന്നോ സെക്ടരിന്റെ പുറത്തു ഉള്ളവര്‍ക്ക് യാതൊരു ധാരണയും ഇല്ല. പകലും രാത്രിയും മാത്രമാണ് അവര്‍ക്ക് അറിയാവുന്നത്. ഇടയ്ക്കു വിമാനങ്ങള്‍ പറകുന്നത് കാണാം, ചിലപ്പോള്‍ ആ വിമാനങ്ങള്‍ സെക്ടറിലെ വേസ്റ്റ്കല്‍ അവരുടെ തലയില്‍ കൂടി ഇടും. പ്ലൈന്‍ ഓടിക്കുന്ന പൈലറ്റ് ഇന്റെ യുക്തി അനുസരിച്ചാണ് വേസ്റ്റ് ഡിസ്പോസ് ചെയുന്നത്, വേസ്റ്റ് എന്ന് പറഞ്ഞാല്‍ എല്ലാ വേസ്റ്റ്ഉം. അടുകലയിലെ വേസ്റ്റ് മുതല്‍ കളഞ്ഞ ലാപ്ടോപ് വരെ അതില്‍ ഉണ്ടാകും, ആരേലും കഴിച്ചതിന്റെ ബാകി വന്ന ഭക്ഷണവും പാനീയവും അതില്‍ ഉണ്ടോ എന്നറിയാന്‍ ആള്‍കാര്‍ കോഴി ചികയുന്ന പോലെ അതില്‍ കിടന്നു വിരകുമായിരിന്നു. എല്ലാവരും ഒരു ലകഷ്യവും ഇല്ലാതെ ജീവിച്ചു, ഒരു നല്ല കാര്യം ഉണ്ടായി. ജാതിയും മതവും രാഷ്ട്രീയവും സെക്ടറില്‍ മാത്രം ആയി മാറി..

2110 ജനുവരി 26 ബാംഗ്ലൂര്‍(inside sector ) - സെക്ടര്‍ മാനേജ്‌മന്റ്‌ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി. സെക്ടറില്‍ സ്ഥലം തികയാതെ വന്നിരിക്കുന്നു. സ്ഥലം ആവശ്യം ആണ്, സ്ഥലം വാങ്ങാന്‍ രാജ്യക്കാര്‍ ക്യു നില്പാണ്. മാനേജ്‌മന്റ്‌ ഒരു തീരുമാനത്തില്‍ എത്തി. യോഗം പിരിഞ്ഞു.

പിറ്റേന്ന് രാവിലെ ഒരു വിമാനം സെക്ടറില്‍ നിന്നും പറന്നു, പുറത്തെ മനുഷ്യരോട് ആ വിമാനത്തില്‍ നിന്നും ഒരു ശബ്ദവലി ഉയര്‍ന്നു -" എല്ലാ മനുഷ്യര്‍ക്കും ഒരു നേരത്തെ ആഹാരം നല്‍കുന്നു. ഒരു കുടുംബത്തിലെ രണ്ടു അംഗങ്ങള്‍ക്ക് ജോലിയും നല്‍കുന്നു, സെക്ടരിന്റെ ഒരു വാതില്‍ 28 നു തുറക്കും, അവിടെ വിശാലമായ ഒരു ഗ്രൌണ്ട് ഉണ്ട്, അവിടെ ഒത്തു കൂടുക". മനുഷ്യര്‍ സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു, അവര്‍ ഇത് സ്വപ്നമാണോ എന്ന് പരസ്പരം ചോദിച്ചു.

പീതാംബരന് മൂന്ന് മക്കള്‍ ആണ് ഉള്ളത്. പീതാംബരന്‍ കിടപ്പില്‍ ആണ്. ആരെങ്കിലും ഇപ്പോഴും കൂടെ വേണം, രണ്ടാമത്തെ മകനായ സതീശന്‍ പറഞ്ഞു. "അച്ഛാ ദിനേശനും രമേശനും പൊയ് വരട്ടെ. രമേശന്‍ ആണ് മോഷണത്തില്‍ മിടുക്കന്‍. നമുക്കുള്ള ഫുഡ്‌ അവന്‍ പാര്‍സല്‍ ആയി അടിച്ചോണ്ട് വരും. അച്ഛന്‍ ഡോണ്‍ വറി". അങ്ങിനെ ആ നാടിലുള്ള എല്ലാ എണ്ണവും തുറനിട്ട സെക്ടരിന്റെ വാതിലില്‍ കൂടി ആ ഗ്രൗണ്ടില്‍ പ്രവേശിച്ചു. വിശാലമായ ഗ്രൌണ്ട്. എല്ലവരും കേറി കഴിഞ്ഞപോള്‍ വാതില്‍ താനേ അടഞ്ഞു. ഇപ്പം തന്നെ ഭക്ഷണം കിട്ടും എന്ന് കരുതി എല്ലാവരും വായും പൊളിച്ചു നിന്നു. ഉടന്‍ തന്നെ വിശാലമായ ആ ഗ്രൗണ്ടില്‍ ഒരു പൊട്ടിത്തെറി ഉണ്ടായി. അവിടെ നിന്ന എല്ലാ മനുഷ്യരും കത്തി ചാമ്പല്‍ ആയി. ആ പുഖ സതീശന്‍ അങ്ങ് ദൂരെ നിന്നു കണ്ടു. അവന്‍ വീടിലേക്ക്‌ കയറി അച്ഛനെ നോക്കി. അച്ഛന്‍ ആസ്കി -"ബിരിയാണി ആണോഫ്രിഎട് റൈസ് ആണോ?". മകന്‍ വിതുമ്പി, ഫുഡ്‌ കിട്ടില്ലാ എന്ന് മനസിലാകിയ ആ പിതാവ് അപ്പം തന്നെ അറ്റാക്ക്‌ വന്നു മരിച്ചു.

സതീശന്‍ ആ പുറം ലോകത്ത് ഒറ്റകായി. അവന്‍ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു തിരിഞ്ഞു. ആ അലഞ്ഞു തിരിയലില്‍ അവന്‍ ഒരു വേസ്റ്റ് കൂടത്തിന്റെ അടുത്ത് എത്തി. അവന്‍ അതില്‍ പരതിയപ്പോള്‍ ഒരു ലാപ്ടോപ് കണ്ടു. Dell vostro 1015 . പണ്ട് അവന്റെ അച്ഛനായ പീതാംബരന്റെ കയ്യില്‍ ഈ കുന്ത്രാണ്ടം ഉള്ളത് കൊണ്ട് അവനു അത് ഓണ്‍ ആകാന്‍ അറിയാമായിരിന്നു. അവന്‍ അത് ഓണ്‍ ആകി. എല്ലാ ഫോല്ടെരും തപ്പി. ഒരു ഫോല്ടെരില്‍ ഒരു 50 കോഡിംഗ് ട്യൂടോറിയല്സ്. അവന്‍ അത് നോക്കി പഠിച്ചു. 4 മണികൂരിനുള്ളില്‍ അവന്‍ ഒരു VIRUS ഉണ്ടാക്കി. എന്നിട് അതിനെ wifi വഴി സെക്ടറിലേക്ക് പറഞ്ഞു വിട്ടു. ഒരു മണികൂറിനകം സെക്ടര്‍ പൂട്ടി കെട്ടി. എല്ലാ എണ്ണവും ചത്ത്‌ പുകഞ്ഞു പോയി.

അത് കണ്ടു സന്തോഷിച്ച അവന്‍ വെറുതെ മൂവീസ് ഫോള്‍ഡര്‍ തപ്പി നോക്കി. ഒരു സിനിമ കിടക്കുന്നു "അതിശയന്‍". അവന്‍ ടൈം പാസ് ആവുമല്ലോ എന്ന് കരുതി അതും കണ്ടു. കണ്ടു തീരുനതിനു മുന്‍പ് അവനും അറ്റാക്ക്‌ വന്നു അവന്റെ അച്ഛന്റെ വഴിയില്‍ യാത്ര ആയി.