Tuesday, January 26, 2010

ശബ്ദം എന്ന വസ്തു (Sound - the Material)

കോഡ് ചെയ്തു മടുത്തപ്പോള്‍ ഞാന്‍ വീണ്ടും ഒരു കഥ എഴുതാം എന്ന് വിചാരിച്ചു. എന്‍റെ പുറത്തു ഞാന്‍ തന്നെ കരി വാരി തേക്കുന്നത് ശരി അല്ലല്ലോ എന്നുള്ളത് കൊണ്ട് ഞാന്‍ വേറെ ആരെലുടേം പുറത്തു വാരി തേക്കാം.

ശബ്ദം എന്ന വസ്തു

ഈ കഥ ഒരു ഇടുക്കികാരനെ കുറിച്ചാണ്,,, പേര് വച്ചാല്‍ അവന്‍ എന്നെ ഇടിച്ചു നാശമാക്കും എന്നുളത് കൊണ്ടും അവന്‍ എന്നെകാള്‍ തടിയന്‍ ആണ് എന്നുള്ള കാരണത്താലും പേര് പറയുന്നില്ല. അവനെ നമുക്ക് ശശി എന്ന് വിളികാം എന്ന് വച്ചാലോ ഞങ്ങടെ ഓഫീസില്‍ ശശി എന്നൊരുത്തന്‍ ശരിക്കും ഉണ്ട്, ആയതിനാല്‍ പേരുകള്‍ ഒന്നും തന്നെ പറയുന്നില്ല. ഈ കഥ ശബ്ദത്തെ കുറിച്ചാണ് . ശബ്ദം എന്ന വസ്തു ഉണ്ടാകിയ പുകിലുകളില്‍ കുറച്ചു.

അവന്‍ ഞങ്ങള്‍ വര്‍ക്ക്‌ ചെയ്തിരുന്ന കമ്പനിയില്‍ ജോലിക്ക് കേറിയപ്പം ഗസ്റ്റ് ഹൌസേല്‍ താമസ സൗകര്യം കമ്പനി വകയില്‍ നല്‍കി,, ഞങ്ങള്‍ 2 പേര്‍ ആണ് ആ സമയത്ത് അവിടെ ഉണ്ടായിരുനത്. കൊല്ലംകാരായ 2 പേര്‍. 3 BHK ഫ്ലാറ്റ് ആയിരിന്നു.. ഒരു മുറിയില്‍ ഞാനും ഒന്നില്‍ മറ്റേ കൊല്ലംകാരനും ഒരു മുറി തുണി ഇടാനും ആയിരുന്നു ഞങ്ങള്‍ ഉപയോഗിചിരുനത്. ആ തുണി ഇടുന്ന മുറിയിലെ ട്യൂബ് ഉം ഫാന്‍ ഉം വര്‍ക്ക്‌ ചെയ്യാത്തത് കൊണ്ട് ഞങ്ങള്‍ ആ ഇടുക്കികാരനെ ഒരു മുറിയിലാകി. ഒരു മുറി കൊല്ലം ടീം ഷെയര്‍ ഉം ചെയ്തു. ആദ്യമായി ഓഫീസില്‍ വച്ച് കണ്ടപ്പോള്‍ അവന്‍ ഒരു സാധു മനുഷ്യന്‍. ബാംഗ്ലൂരില്‍ വര്‍ക്ക്‌ ചെയ്തുഎന്നതിന്‍റെ ജാടയോ ഭാവമോ ഒന്നും തന്നെ ഇല്ല. കുറച്ചു വണ്ണം ഉണ്ടെങ്ങിലും (കുറച്ചു എന്ന് പറഞ്ഞാല്‍ കുറച്ചു കൂടുതല്‍ തന്നെ ആണ് കേട്ടോ ) ഒരു സാധാരണ മനുഷ്യന്‍.

അങ്ങിനെ അവന്‍ ഫ്ലാറ്റില്‍ എത്തി. തങ്കപെട്ട സ്വഭാവം. എല്ലാം നോര്‍മല്‍ ആയി പോവുക ആയിരുന്നു. അപ്പോഴാണ് അളിയന്‍റെ സോണി എറിക്സണ്‍ w810i റിംഗ് ചെയ്തത്. അളിയന്‍ ഫോണ്‍ എടുത്തു, എനിട്ട്‌ സംസാരം തുടങ്ങി. എന്‍റെ അമ്മേ! എന്തൊരു ശബ്ദം, ഞങ്ങടെ ഫ്ലാറ്റ് മാത്രമല്ല ആ പഞ്ചവടി കോളനി മുഴുകെ ആ ശബ്ദം അലയടിച്ചു. അന്ന് വരെ നിശബ്ദം അയി കിടന്ന ഞങ്ങടെ ഫ്ലാറ്റിലെ ശബ്ദ കോലഹലം കേട്ട് പാറ്റ, പല്ലി, അട്ട, ഉറുമ്പുകള്‍, തെങ്ങിലെ കാക്കകള്‍ , എന്തിനേറെ പറയുന്നു അമ്പിളി ബാറിലെ പാമ്പുകള്‍ വരെ ആ ശബ്ദ ഭേരിയില്‍ വയറ്റില കടന്നു. കുറച്ചു നേരത്തേക്ക് ഞാന്‍ സ്റ്റില്‍ ആയിപോയി . ഒരു 2 - 3 മിനിറ്റ് നു ശേഷം ആണ് എനിക്ക് ബോധം ഉണ്ടായത്. ഞാന്‍ അവനോടു ചോദിച്ചു - "എന്തിനാടാ ഇത്രേം ഉറക്കെ സംസാരികുന്നെ?". അവന്‍ ഒന്നും സംഭാവികാത്ത മട്ടില്‍ പറഞ്ഞു-"ഞങ്ങടെ നാട്ടില്‍ എല്ലാരും ഇങ്ങിനെ ആണ് ". എനിട്ട്‌ അവന്‍ വീണ്ടും ഫോണേല്‍ മുഴുകി.

ഞാന്‍ നിസ്സഹായനായി ചിന്തിച്ചു. വൈകിട്ട് ഞാന്‍ സ്വസ്ഥമായി ഫോണേല്‍ പഞ്ഞാര അടിക്കുന്ന കാലം ഇനി വെറും പഴംകഥ മാത്രം. എല്ലാം തകരന്നു. മുറി അടച്ചിരുന്നു വിളിച്ചാലും അവന്റെ ശബ്ദ കോലാഹലങ്ങള്‍ മതിലും ഭേദിച്ച് എന്‍റെ കാതുകളില്‍ തുളച്ചു കയറും. നിശബ്ദമായിരുന ഞങ്ങളുടെ c ക്ലാസ്സ്‌ തീയറെര്‍ അവന്‍ ഡോള്‍ബി ഡിജിറ്റല്‍ ആകി മാറ്റി. ആ ഇടക്ക് അവന്‍റെ തന്നെ കൂടെ പോയി ഞാന്‍ Loud സ്പീക്കര്‍ എന്നാ സിനിമയും കണ്ടു. അപ്പോഴാണ്‌ എല്ലാ ഇടുക്കികാര്‍ക്കും (ഭൂരിപക്ഷവും) ഈ ഫോബിയ ഉണ്ടെന്ന്‌ മനസിലായത്.

അവന്‍ അവിടെ വന്നിട്ട് 4 മാസം ആയി. അവന്‍റെ ശബ്ദം കാരണം മാത്രം എനിക്ക് നഷ്ടങ്ങള്‍ ഏറെ.
1 ) സ്വസ്ഥമായി ഫോണ്‍ വിളിക്കാന്‍ സാധിക്കാത്തത് മൂലം പൊട്ടിയ ലൈനുകള്‍ 4 എണ്ണം.
2 ) അവന്‍റെ ശബ്ദം കാരണം കൊതുകുകള്‍ കൂടുതല്‍ ഊര്‍ജസ്വലര്‍ ആയി മാറി; ആക്രമണം കൂടി .
3 ) നേരത്തെ ഉറങ്ങണം എന്ന് ഉണ്ടെങ്കില്‍ പഞ്ഞി ചെവിയില്‍ തിരികേണ്ട ആവശ്യം ഉണ്ടായി. അതിന്റെ ചെലവ് വേറെ.
4 ) ഇടയ്കൊക്കെ അവന്‍ പാട്ട് പാടും, ദൈവമേ! പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവില്ല. അത് അനുഭവിച്ചു തന്നെ അറിയണം.

ഇങ്ങിനെ ഒക്കെ ആണെങ്കിലും അവനെ കൊണ്ട് ഒരുപാട് പ്രയോജനങ്ങള്‍ ഉണ്ട്, അത് ഉറക്കെ വിളിച്ചു പറഞ്ഞു ഞാന്‍ അവനൊരു ക്രെഡിറ്റ്‌ വാങ്ങി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. നമ്മള്‍ അത് ചെയ്യുമോ?

Monday, January 25, 2010

keletron ടിവി

ഇനിയും കഥകള്‍ എഴുതണം എന്ന് ആരും എന്നോട് പറയാത്ത സ്ഥിതിക്ക് ഞാന്‍ ഒരു കഥ കൂടി പറയാം.

ഇത് വീട്ടുകാരെ പറ്റിച്ച കഥ ആണ്. എന്‍റെ സ്വന്തം വീട്ടുകാരെ. അത് കൊണ്ടു ആരും ഒരുപാട് സഹതാപം ഒന്നും കാണികേണ്ട. കഥ തുടങ്ങുനത് ഏകദേശം 25 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്ന് ഞങ്ങളുടെ വീട്ടില്‍ ഒരു പുതിയ അതിഥി എത്തി. "ഞാന്‍". എനിക്ക് പുറകെ വേറെ ഒരു അതിഥിയും എത്തി. Keletron കളര്‍ ടെലിവിഷന്‍. അന്ന് ആ പഞ്ചായത്തില്‍ ആദ്യമായിടാണ് ഒരു ടിവി എത്തുന്നത്‌. എന്നെ കാണാന്‍ വരുന്ന ആളുകളെകാല്‍ ടിവി കാണാന്‍ വന്നവരുടെ എണ്ണം ആയിരുന്നു കൂടുതല്‍. അന്ന് എനിക്ക് സംസാരിക്കാന്‍ ഉള്ള കഴിവ് ഉണ്ടായിരുന്നേല്‍ ഞാന്‍ എല്ലാത്തിനേം ചീത്ത വിളിച്ചു ഓടിച്ചേനെ. അല്ല ഞാന്‍ അറിയാന്‍ മേലാത്തത് കൊണ്ടു ചോദികുവാ? ഞാന്‍ ആണോ ടിവി ആണോ വലുത്? എന്തായാലും ശരി എന്നെ ആര്‍കും കാണണ്ടായിരിന്നു.

അങ്ങിനെ കാലം നീങ്ങി തുടങ്ങി. അന്നൊക്കെ എല്ലാ ദിവസവും വൈകുന്നേരം ദൂരദര്‍ശനില്‍ സീരിയല്‍ ഉണ്ടായിരിന്നു. അത് കാണാനും കണ്ടു കരയാനും ബഹളം വക്കാനും അയല്‍പക്കത്തും നിന്നും മറ്റും ഒരുപാട് പേര്‍ വരുമായിരുന്നു. വൈകുന്നേരങ്ങളില്‍ അവിടെ ഒരു ഉത്സവ പ്രതീതി ആയിരിന്നു. (ചിലപ്പോള്‍ അത് ഒരു ശല്യമായും മാറുമാര്നു). ഇതിനെകള്‍ തിരക്കാണ് ഞായരയ്ച്ചകളില്‍. അന്ന് സിനിമ ഉണ്ടാവാറുണ്ട്. അന്ന് ടിവി ഇരിക്കുന്ന ഹാള്‍ നിറഞ്ഞു കവിയുമായിരിന്നു.

ഞാന്‍ വളര്‍നു വളര്‍ന്നു ഒരു 5 ആം ക്ലാസ്സില്‍ ഒക്കെ എത്തി. അപ്പോഴേക്കും ആ പഞ്ചായത്തില്‍ ടിവി എന്നാ വസ്തു എല്ലാ അന്ടന്റെയും അടകൊടന്റെയും വീട്ടില്‍ വന്നു തുടങ്ങി. റിമോട്ട് ഉള്ള ടിവി. ഞങ്ങടെ ടിവിക്ക് ആ കുന്ത്രാണ്ടം ഇല്ലാലോ. ആകെ ഉള്ളത് 7 ചാനലും. ബാകി ഉള്ളവര്കൊക്കെ 49 മുതല്‍ 199 വരെ. എന്തിനാണ് ഇത്രേം ചാനലുകള്‍ ഒരു ടിവിക്ക് എന്ന് അന്ന് എനിക്ക് മനസിലായില്ല. ആ പേരില്‍ നാട്ടില്‍ ഉള്ളവന്മാരോക്കെ എന്നെ കളിയാകിയപോഴും എനിക്ക് ഒന്നും തോന്നിയില്ല. അങ്ങിനെ കാലം നീങ്ങിയപോള്‍ ആണ് അവിടെ കേബിള്‍ ടിവി എന്ന സംഭവം കൂടി എത്തിയത്. എല്ലാവരും കേബിള്‍ എടുത്തു, ഞങ്ങളും. എല്ലാരും റിമോടില്‍ ചാനല്‍ മാറുമ്പോള്‍ ഞാന്‍ മാത്രം ടിവിയുടെ മൂട്ടില്‍ പോയിരിന്നു ഞെക്കുമായിരുന്നു. എല്ലാവരും എന്നെ കളിയാകി തുടങ്ങി. ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും ഒരു കൂസലുമില്ല. ഇതൊക്കെ ഒരു സംഭവം ആണോ എന്നാ മട്ടില്‍ അവര്‍ എന്നെ മൈന്‍ഡ് പോലും ചെയ്തില്ല.

അങ്ങിനെ ഇരിക്കെ ആണ് ഒരിക്കല്‍ ഇടി വെട്ടി ടിവി അടിച്ചു പോയി. ഞാന്‍ ഒരുപാട് സന്തോഷിച്ചു. അങ്ങിനെ എങ്കിലും ഒരു പുതിയത് വീട്ടില്‍ വരുമല്ലോ എന്ന് കരുതി ഞാന്‍ ആനന്ദചിത്തന്‍ ആയി. പക്ഷെ ഒരു സാമദ്രോഹി വന്നു അത് നേരെ ആകി കൊടുത്തു,, ഞാന്‍ തകര്‍ന്നു, പക്ഷെ പോകുനതിനു മുന്‍പ് അയാള്‍ വീടുകാരോട് പറഞ്ഞു 2000 രൂപ കൊടുകാം എങ്കില്‍ ആ ടിവിയില്‍ റിമോട്ട് വയ്ക്കാം എന്ന്. അന്ന് മുതല്‍ അതായി എന്‍റെ പരിശ്രെമം. ഒടുവില്‍ ഞാന്‍ വിജയിച്ചു. അങ്ങിനെ ടിവിയില്‍ റിമോട്ട് കയറ്റി. എല്ലാവരേം പോലെ ഞാനും സോഫയില്‍ കിടന്നു കൊണ്ടു ടിവി കാണാന്‍ തുടങ്ങി. ഞാനും ഒരു പരിഷ്കാരി ആയി മാറി.
അങ്ങിനെ കാലം വീണ്ടും കടന്നു പൊയ്. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം. അപ്പോഴാണ് ഫ്ലാറ്റ് സ്ക്രീന്‍ , stereo ശബ്ദം തുടങ്ങിയ ആളുകളുടെ വരവ്. ഞാന്‍ അതിലും ആക്രിഷ്ടന്‍ ആയി. വീട്ടില്‍ സംഭവം അവതരിപ്പിച്ചു. പുതിയ ഒരെണ്ണം വാങ്ങണം. വീടുകാര്‍ നോക്കിയപ്പോള്‍ പഴയ ടിവി പയര് പോലെ വര്‍ക്ക്‌ ചെയുന്നു. അവര്‍ കണ്‍ക്ലൂഷനില്‍ എത്തി. "ഇത് ചീത്ത ആവട്ടെ.. എനിട്ട്‌ ആലോചിക്കാം".. ന്യായമായ തീരുമാനം, ഞാന്‍ ശെരി വച്ച്, അല്ലാതെ ഞാന്‍ എന്നാ ചെയ്യാനാ?. മഴയും ഇടിയും ഒക്കെ വരുമല്ലോ എന്ന് പ്രത്യാശയില്‍ ഞാന്‍ കാലം കഴിച്ചു നീക്കി.

മഴ വന്നു, ഇടി വന്നു, ഗുജറാത്തില്‍ ഭൂമി കുലുക്കവും വന്നു. എനിട്ടും ആ ടിവി മാത്രം ഒരു കുഴപ്പവും ഇല്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടു ഇരിന്നു. ഇന്ന് തീരും, നാളെ തീരും എന്ന് കാത്തു കാത്തു ഞാന്‍ മടുത്തു. അങ്ങിനെ ഇരിക്കെ ഒരു ദിവസം വീട്ടില്‍ ആരും ഇല്ലാതെ വന്നു. അപ്പോഴാണ് എനിക്ക് ഒരു ബുദ്ധി തോന്നിയത്. ഞാന്‍ ആ ടിവി തുറന്നു. ആദ്യം കണ്ണില്‍ കണ്ട നീല വയര്‍ പൊട്ടിച്ചു. എനിട്ട്‌ ഒന്നും അറിയാത്ത പോലെ ഞാന്‍ മുങ്ങി. വൈകുന്നേരം ടിവി ചീത്ത ആയ വിവരം അറിഞ്ഞു, ശരി ആക്കാന്‍ ഒരാളെ വിളിച്ചു കൊണ്ടു വരാന്‍ എന്നെ തന്നെ നിയോഗിച്ചു. ഞാന്‍ സന്തുഷ്ടന്‍ ആയി. എനികരിയവുന്ന ഒരു ചേട്ടനെ ഞാന്‍ പോയി വിളിച്ചു കൊണ്ടു വന്നു. കാര്യങ്ങള്‍ ഒക്കെ ഞാന്‍ നേരത്തെ തന്നെ പറഞ്ഞു വച്ചിരുന്നു. നാടകം ആരംഭിച്ചു. പുള്ളി ടിവി തുറന്നു കൊറേ വയറുകള്‍ സോല്ടെര്‍ ചെയ്തു ഊരി മാറി. വീണ്ടും സോല്ടെര്‍ ചെയ്തു ഒട്ടിച്ചു. ആരും ആ പരിസരത്തേക്കു വരാതെ ഇരിക്കാന്‍ ഞാന്‍ പ്രതീകം നോക്കുനുണ്ടായിരിന്നു. അങ്ങിനെ ഒരു മണികൂരിനു ശേഷം ഞാന്‍ ഊരി ഇട്ടിരുന്ന ആ നീല വയറും പുള്ളി ഒട്ടിച്ചു. അങ്ങിനെ ടിവി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.

ഒരു ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞ ക്ഷീണത്തോടെ ആ പുള്ളി ഞങ്ങടെ വീടുകരോട് പറഞ്ഞു -" ഇനി അധികം ഇല്ല..എത്രയും പെട്ടന്ന് മാറ്റി വാങ്ങുക... 300 രൂപ ആയി.." ആ പുള്ളിയുടെ അഭിനയ പാടവം കണ്ടു ഞാന്‍ ഞെട്ടി പോയി. എന്‍റെ സ്വന്തം തിരകഥ. ഞാന്‍ അഭിമാനം കൊണ്ടു. തരികിടയില്‍ എന്‍റെ ഭാവി ഓര്‍ത്തു എനിക്ക് എന്നോട് തന്നെ അസൂയ തോന്നി,, വീടുകാര്‍ അയാള്‍ക്ക് കാശ് കൊടുത്തു,. അതേല്‍ നിന്നും കമ്മീഷന്‍ അടികണോ വേണ്ടയോ എന്ന് ഞാന്‍ ആലോചിച്ചതാ... ചോദിച്ചിട്ട് അയാള്‍ തന്നിലെലോ എന്ന് കരുതി മിണ്ടിയില്ല.

അങ്ങിനെ ഒടുവില്‍ ആ ഇലക്ട്രോണിക് ഡോക്ടറിന്റെ പ്രേസ്ക്രിപ്റേന്‍ മാനിച്ചു ആ ടിവി കൊടുക്കാന്‍ വീടുകാര്‍ സമ്മതം മൂളി. 15 ദിവസത്തിനുള്ളില്‍ ഞാന്‍ ആ സാധനം കൊടുത്തു വേറെ ടിവി വാങ്ങി. ഫ്ലാറ്റ്, stereo എല്ലാം ഉണ്ടായിരിന്നു. ഞാന്‍ സന്തുഷ്ടനും ആയിരുന്നു. എല്ലാം നല്ലതായി പോവുക ആയിരിന്നു. ഞാന്‍ വീടുകാരെ കൊറേ നാളത്തേക്ക് പറ്റിചതും ഇല്ല.

അപ്പോഴാണ് lcd ടിവി ഇറങ്ങിയത്‌.... ഞാന്‍ നന്നാവാന്‍ സമ്മതികൂലാ!!...

Thursday, January 21, 2010

അവള്‍ (she)

പ്രിയപ്പെട്ട പണി ഒന്നുമില്ലാത്ത ബ്ലോഗ്‌ വായനകാര്‍ക്ക് വേണ്ടി ഞാന്‍ വീണ്ടും ഒരു കഥ പറയാം,

ഞാന്‍ എറണാകുളത്തു ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയുന്ന കാലത്ത് നടന്ന ഒരു സംഭവം ആണ്. ഞങ്ങള്‍ താമസിചിരുനത് മനോരമ ജങ്ക്ഷനില്‍ ആയിരുന്നു. ചോയ്സ് ടവേര്‍സ് ഫ്ലാറ്റ് നമ്പര്‍ 6D . ഒരു അഹങ്കാരത്തിന് ഞങ്ങള്‍ കൊറേ പേര്‍ ബട്മിന്റൊന്‍ കളിക്കാന്‍ പൊയ് തുടങ്ങി. ആകെ ഒരു മണികൂര്‍ ടൈം കിട്ടും, 8 ടു 9 . കോസ്മോപോളിടന്‍ ക്ലബ്ബില്‍ ആണ് സംഭവം. 5 പേര്‍ ഉണ്ട്. 3500 രൂപയും ആകും. എണീറ്റ് അങ്ങ് ചെല്ലുമ്പോള്‍ തന്നെ 8.30 ആകും. എന്നാലും ജാഡ വിടാതെ കളി തുടങ്ങും. ആകെ 2 പേര്‍ നന്നായി കളിക്കും. ബാക്കി എല്ലാം കണക്കാണ്. ഒരുത്തന്‍ പോലും അനങ്ങില്ല. പിന്നെ ആകെ ഉള്ള ഒരു പ്രയോജനം എന്തെന്നാല്‍ ഇഷ്ടം പോലെ വലിയ വീടിലെ ചരക്കുകളെ കാണാം,, ഞങ്ങള്‍ കളികുന്നതിന്റെ മുകളില്‍ ജിം ആന്‍ഡ്‌ ഏരോബിക്ക്സ് ഒക്കെ ഉണ്ട്. അങ്ങിനെ ഞങ്ങള്‍ (എല്ലാവരും ഇല്ല കേട്ടോ ) അവിടുത്തെ സ്ഥിരം വായിനോക്കികള്‍ ആയി മാറി.

ആ സമയത്താണ് ഞാന്‍ അവളെ കാണ്നുന്നത്. എല്ലാ ദിവസവും കളി കഴിഞ്ഞു ഞാന്‍ അവിടെ നിന്നും ബൈക്കില്‍ ഇറങ്ങുമ്പോള്‍ എനിക്ക് എതിരെ ഒരു പെണ്‍കുട്ടി വരുമായിരിന്നു. 5 അടി 5 ഇഞ്ച് പൊക്കം, വെളുത്ത നിറം, ഇരുണ്ട നീളം ഉള്ള കാര്‍കൂന്തല്‍, മാന്‍ മിഴികള്‍, അങ്ങിനെ അങ്ങിനെ വര്‍ണാതീതം ആയ ഒരു മാന്‍പേട , ഐ മീന്‍ പെണ്‍കുട്ടി, അവളെ ഞാന്‍ ആദ്യമായി നോകിയ ദിവസം അവള്‍ എന്നെ നോക്കിയില്ല, ഞാന്‍ അടുത്ത ദിവസം വീണ്ടും നോക്കി ഒരു നാണവുമില്ലാതെ. അന്ന് വരെ ഒരു പെണ്ണിന്‍റെ മുഹത്തു പോലും നോക്കാത്ത ഞാന്‍ അവളെ തന്നെ നോക്കി നിന്ന് പൊയ്. അങ്ങിനെ അങ്ങിനെ കൊറേ നാളുകള്കു ശേഷം അവള്‍ ആദ്യമായി എന്നെ നോക്കി. ഇതിനു വേണ്ടി ആണോ ഞാന്‍ ഇത്രേം നാള്‍ ജീവിച്ചത് എന്ന പോലെ ആയിരിനു ആ അനുഭവം, എന്‍റെ ചുറ്റും കൊറേ ചെക്കെന്മാരും പെണ്ണുങ്ങളും ഒക്കെ വന്നു ഡാന്‍സ് കളിക്കുന്ന പോലെ തോന്നി, എവിടെ നിന്നോ നല്ല എ ആര്‍ റഹ്മാന്‍ സംഗീതം (റൊമാന്റിക്‌ സോങ്ങ്സ്) ഒഴുകി ഒഴുകി എത്തി എന്‍റെ കാതുകളെ കുളിരണിയിച്ചു.. എല്ലാ ആഴ്ചയിലും ഒരികല്‍ മാത്രമേ എനിക്ക് ഈ അനുഭവം ഉണ്ടാകാരുള്ള്. ഓരോ ആഴ്ചയും ഓരോ പെണ്‍കുട്ടികള്‍ ആണെന്ന് മാത്രം. അതൊക്കെ എന്തിനാ ഇവിടെ പറയുന്നേ? കം ടു ദി പോയിന്റ്‌.

അങ്ങിനെ ഞങ്ങള്‍ കണ്ണുകള്‍ കൊണ്ട് സ്നേഹിച്ചു തുടങ്ങി. എല്ലാ ദിവസവും ആ സമയത്ത് ഞാന്‍ 'കണ്‍കല്‍ ഇര്ന്‍ ട്രല്‍ എന്‍ കണ്‍കല്‍ ഇര്ന്‍ ട്രല്‍ ' എന്ന ഗാനം ഒരു യന്ത്രത്തിന്റെയും സഹായം ഇലാതെ കേള്‍ക്കുമയിര്നു .. അങ്ങിനെ ഇരുള്‍ മൂടി നിന്ന എന്‍റെ ജീവിതത്തില്‍ വെളിച്ചം ഉണ്ടായതു പോലെ തോന്നി. എന്‍റെ ജീവിതത്തിനു ഒരു അര്‍ഥം ഉണ്ടായ പോലെ തോന്നി, ഞാന്‍ വളരെ സന്തോഷവാന്‍ ആയിരിന്നു. എന്നും ഞങ്ങള്‍ കണ്ണുകളാല്‍ കഥകള്‍ കൈമാറുമായിരിന്നു. എന്‍റെ കൂടെ ഫ്രെണ്ട്സ് എന്ന തെണ്ടികള്‍ ആരേലും ഉണ്ടേലും അവള്‍ എന്നെ ഓട്ടകണ്ണുകളാല്‍ നോകിയിരിന്നു. അങ്ങിനെ ഞങ്ങളുടെ പ്രേമം അഥവാ സ്നേഹം അഥവാ ദിവ്യമായ അനുരാഗം നിശബ്ദമായി ആരെയും ബുദ്ധിമുട്ടികാതെ പോവുക ആയിരിന്നു.

ഒരു സാധാരണ ബുധന്‍ ദിവസം. അന്നും ഞാന്‍ എല്ലാ കളിയും തോറ്റ് ഒടുവില്‍ പുറത്തു ഇറങ്ങി അവളേം കാത്തു നിന്നു. അവള്‍ വന്നില്ല... ഞാന്‍ ആകെ ടെസ്പ് ആയി , ഒരു ദിവസം അവളെ കാണാതെ എങ്ങിനെ ഇരിക്കും. ഞാന്‍ വിഷമിച്ചു പോയി. പിറ്റേന്നും അവളെ കണ്ടില്ല. ഞാന്‍ ആകെ വിഷന്നന്‍ ആയി മാറി., ദിവസങ്ങള്‍ കടന്നു പോയി .. അപ്പോഴാണ് എനിക്ക് അവളോട്‌ ഉള്ള സ്നേഹത്തിന്റെ അഗാധത എനിക്ക് വ്യക്തമായത്. 10 ദിവസം ആയപോള്‍ ഞാന്‍ അവളെ ശെരിക്കും മിസ്സ്‌ ചെയ്തു തുടങ്ങിയിരുന്നു. ഇനി ഒളിപിച്ചു വൈക്കന്‍ ആക്കില്ല. എല്ലാവരൂം ഉറക്കെ വിളിച്ചു പറയണം അവളെ എനിക്ക് ഇഷ്ടം ആണെന്ന്, അതിനു മുന്‍പ് അവളോടും പറയണം. ഞാന്‍ തീരുമാനിച്ചു ഉറപ്പിച്ചു. അവളെ ഇനി കാണുന്ന മാത്രയില്‍ കൊച്ചി കേള്‍കുന്ന ശബ്ദത്തില്‍ ഉറക്കെ വിളിച്ചു പറയണം എന്ന് ഞാന്‍ തീരുമാനിച്ചു.

അങ്ങിനെ ജൂണ്‍ 15 അം തീയതി .. ആ ദിവസം എത്തി. അന്ന് അവളെ കാത്തു നിന്ന ഞാന്‍ കണ്ട കാഴ്ച ക്രൂരവും പൈശാചികവും ആയിരിന്നു. അവളെ അന്ന് നടനല്ല വന്നത്. അവള്‍ ഒരു ബൈക്കിന്റെ പുറകില്‍ ആയീര്നു. അവളുടെ നെറ്റിയില്‍ ഒരു സിന്ദൂര രേഘാ. അവള്‍ എന്നെ നോക്കി ചെറുതായി ഒരു മന്ദഹാസം പൂകി. എനിട്ട്‌ ബൈക്ക് ഓടിച്ചിരുന്ന അവളുടെ കണവന്‍ എന്ന തെണ്ടിയുടെ തോളില്‍ കയ്യും ഇട്ടു വിധൂരതയിലേകു പോയി മറഞ്ഞു.. ...

"അവള്‍ അവള്‍ അവള്‍" ... ആ "അവള്‍" ,,,

അങ്ങിനെ വീണ്ടും ഒരു അവള്‍ എന്നെ വഞ്ചിച്ചു. ഞാന്‍ ബടമിന്‍ടണ്‍ കളി നിര്‍ത്തി നല്ല ചെറുക്കന്‍ ആയി.....

Wednesday, January 20, 2010

THUNDU ADI (തുണ്ട് അടി )

എന്നാ ഞാനും ഒരു കഥ പറയാം,, കണ്ട തെണ്ടികള്‍ ഒക്കെ ബ്ലോഗ്‌ എഴുതി തുടങ്ങി. എന്നാ പിന്നെ എനിക്കും ആകാമല്ലോ.

ആദ്യം ഒരു കോപ്പി അടിയുടെ കഥ പറയാം,, ഞങ്ങള്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ്. 50% പരീക്ഷകളും കോപ്പി അടിച്ചാണ് തട്ടി മുട്ടി പാസ്‌ ആയതെന്ന സത്യം നമ്മുടെ ക്ലാസ്സിലെ എല്ലാ കുഞ്ഞുകള്‍കും അറിയാവുന്ന രഹസ്യമാണ്. തുണ്ട് വെക്കല്‍ , minimize ചെയ്ത ഫോറൊസ്ടാറ്റ്കല്‍ തുടങ്ങിയ ആയിര്നു അന്നത്തെ പ്രധാന തുണ്ട് അടി സാമഗ്രഗികള്‍. അന്ന് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് എന്നാ വിഷയത്തിന്റെ പരീക്ഷ ആയിരുന്നു. സാര്‍നോടുള്ള ബഹുമാനം കാരണം ഞാന്‍ പേര് പരയുനില്ല. ഒരു സംഭവം ആയ ഒരു സാര്‍ ആണ്. തുണ്ട് എങ്ങാനും കിട്ടിയാല്‍ മുഖം നോകാതെ നടപടി എടുക്കും,, അങ്ങേരു റിപ്പോര്‍ട്ട്‌ ചെയ്തു ഒരുപാട് പാവങ്ങളുടെ ഭാവി പോയതാ.

എന്തൊക്കെ പറഞ്ഞാല്‍ എന്താ, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് എന്നാ നിലയില്ലാത്ത കടല്‍ എങ്ങിനെ നീന്തിയാലും ഞങ്ങള്‍ കര പറ്റിലാ. ഒടുവില്‍ SE യുടെ എക്സാം എത്തി. ഇദ്ദേഹം ആണ് അന്ന് ക്ലാസ്സില്‍ എന്ന് അറിഞ്ഞപോള്‍ തന്നെ സപപ്ലിക്കുള്ള ഫീസ്‌ അടക്കനമല്ലോ എന്ന് കരുതി വിഷമിച്ചു. അങ്ങിനെ ഞങ്ങള്‍ എല്ലാവരും ഹാളില്‍ കയറി. question കിട്ടി ,, ഞങ്ങളില്‍ പകുതി പേരും ഞെട്ടി. ഒരു $##$# ഉം അറിയില്ല.. പഠിക്കാന്‍ മാത്രം ജനിച്ച എല്ലാ പെണ്ണുങ്ങളും 2 - 3 ആണുങ്ങളും ഒഴിച്ച് എല്ലാവരും ചോദ്യ പേപ്പര്‍ തിരിച്ചും മറിച്ചും കൊറേ നേരം കളഞ്ഞു. പിന്നെ പതുക്കെ പതുക്കെ എന്താണ്ടൊക്കെ എഴുതി തുടങ്ങി. ഒരു മണികൂര്‍ കഴിഞ്ഞപോള്‍ തന്നെ ഞങ്ങടെ കയ്യില്‍ ഉണ്ടായിരുന്ന സ്റ്റോക്ക്‌ ഒക്കെ തീര്‍നു. ഇനി ആണ് പ്രധാന ഇനമായ "പാസ്സിംഗ് ദി പേപ്പര്‍" അഥവാ പേപ്പര്‍ കൈമാറ്റം ആരംഭികുക, ഇത് കൊണ്ടുള്ള പ്രധാന പ്രയോജനം എന്തെന്നാല്‍ നമ്മള്‍ എല്ലാവരും എല്ലാ തുണ്ടുകളും കൊണ്ട് കയറേണ്ട ആവശ്യകത ഇല്ല എന്നത് തന്നെയാണ്. മൊത്തം 6 എസ്സയ്കള്‍ ഉണ്ട്. 4 എണ്ണം എങ്കിലും ഒപ്പിച്ചലെ പാസ്‌ ആവതോള്. അത് കൊണ്ട് ഞാന്‍ ചുറ്റുപാടും നോക്കി. എന്‍റെ ദയനീയമായ നോട്ടം കണ്ടിടാവണം മുന്‍ ബെഞ്ചിലെ ഒരു സുഹൃത്ത്‌ കണ്ണുകള്‍ കൊണ്ട് ഒരു ചോദ്യം "പേപ്പര്‍ വേണം അല്ലെ ?". എന്‍റെ ഉത്തരം സ്വാഭാവികമായും അവനും അറിയാമായിരിന്നു, ആരും കാണാതെ അവന്‍ ആ സല്‍കര്‍മ്മം ചെയുകയും ചെയ്തു . ഞാന്‍ കൃതര്ഥന്‍ ആയി. ഒരു കുഴപ്പം മാത്രം, അവന്റെ പേപ്പര്‍ നീല മഷിയില്‍ ആണ്. ഞാന്‍ ആകട്ടെ ബ്ലാക്കും.

ആരും കാണാതെ ഞാന്‍ മറച്ചു വച്ച് പകര്‍പ്പ് തുടങ്ങി. എന്‍റെ സമയം എന്ന് പറയാന്‍ എന്‍റെ അടുത്തിരിക്കുന്ന bba കാരന്‍ ഒരു പേര് കേട്ട അലവലാതി ആയിരിന്നു. അവന്‍ ആരണ്ടുമായി ഇതേ പോലെ പേപ്പര്‍ മാറാന്‍ ശ്രേമിച്ചു. സാര്‍ കണ്ടു, അവന്‍ പേപ്പര്‍ മാറിയതുമില്ല. സംശയാലുവായ അയാള്‍ അവന്‍റെപേപ്പര്‍ പരിശോദിച്ചു , അതില്‍ പരാജയപെട്ടത്തിന്റെ ക്ഷീണം കാരണം ആണോ എന്തോ അദ്ദേഹം എന്‍റെ പേപ്പര്‍ ഉം പരിശോദിച്ചു. ഞാന്‍ തകര്‍നു, ഇപ്പം തീരും എന്‍റെ കലാലയ ജീവിതം. എല്ലാം ഞാന്‍ ഒരു ഫ്ലാഷ് പോലെ കണ്ടു . ഊണിവേര്സിടി , സാറന്മാര്‍, ദീബാരിംഗ് , ലൈന്‍ പൊട്ടും, നാട്ടില്‍ നാറും , വീട്ടില്‍ കേറ്റില, ആത്മഹത്യ ,,, എല്ലാം ഞാന്‍ കണ്ടു.2 പേപ്പറും കൈല്‍ എടുത്തു കൊണ്ട് ആ ക്രൂരനായ സാര്‍ പറഞ്ഞു -" കഴിവതും ഉനിവേര്സിടി എക്സ്അമിന് ഒരേ കളര്‍ പേന ഉപയൂഗിച്ചുകൂടെ ? ഡോണ്ട് റിപീറ്റ് ഇറ്റ്‌ ..."

ഞാന്‍ ആ എക്സാം പാസ്‌ ആയി..