Saturday, March 20, 2010

2110 ജനുവരി 12 ബാംഗ്ലൂര്‍ , 12-01-2110 Bangalore

2110 ജനുവരി 12 ബാംഗ്ലൂര്‍.

വന്‍കിട ജോലി ഉള്ള ആള്‍കാര്‍ ഒരുമിച്ചു ഒരു ഭൂപ്രദേശം സ്വന്തം ആക്കി. അവര്‍ ഒരു സെക്ടര്‍ ഉണ്ടാക്കി എടുത്തു. പുറം ലോകതുള്ളവരെ അവര്‍ക്ക് വേണ്ടാതെ ആയി. അവര്‍ കൂറ്റന്‍ മതിലുകള്‍ സൃഷ്ടിച്ചു. മറ്റുളവര്‍ അവര്‍ക്ക് കീടങ്ങള്‍ ആയിരിന്നു. ബാംഗ്ലൂര്‍ പോലെ തന്നെ മറ്റു സ്ഥലങ്ങളിലും ഈ അവസ്ഥ ഉണ്ടായി. സെക്ടരുകളില്‍ ജീവികുന്നവര്‍ തമ്മില്‍ മാത്രം ആശയ വിനിമയം ഉണ്ട്. ആര്‍ക്കും പുറത്തു പോകാനും അനുവാദം ഇല്ല. അത് പോലെ തന്നെ സെക്ടരിനു പുറത്തു ഉള്ളവന് അകത്തു കയറാനും വകുപ്പ് ഇല്ലാതായി. ആള്‍കാര്‍ സെക്ടറില്‍ നിന്നും സെക്ടറിലേക്ക് വിമാനം വഴി യാത്ര ചെയ്തു. കാലങ്ങള്‍ അങ്ങിനെ നീങ്ങി.

സെക്ടരിന്റെ പുറത്തുള്ള മനുഷ്യരുടെ ജീവിതം നരകതുല്യം ആയിരിന്നു. അവര്‍ അവരുടെതായ ഒരു ലോകം സൃഷ്ടിക്കാന്‍ ഒട്ടേറെ പണി പെട്ടെങ്ങിലും സഫലം ആയില്ല. ആദ്യമൊക്കെ അവര്‍ ആരെയും ദ്രോഹികാതെ ജീവിക്കാന്‍ ശ്രെമിച്ചു. പക്ഷെ കാലം അതെല്ലാം മാറ്റി എടുത്തു. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മൃഗങ്ങളെ പോലെ കടി പിടി കൂടി. എങ്ങിനെയും ഭക്ഷണം കണ്ടെത്തുക മാത്രം ആയിരിന്നു അവരുടെ ഉദേശ്യം.

ഇതൊക്കെയാണ് നമ്മുടെ കഥയുടെ ബാക്ക്ഗ്രൌണ്ട്. ഇനി നമുക്ക് കഥയിലേക് കടക്കാം.

2090 ജൂണ്‍ 04. സെക്ടറുകള്‍ ഉണ്ടായി തുടങ്ങുന്ന കാലം. പീതംബാര്‍ പിള്ളൈ എന്ന മനുഷ്യന്‍ EarthSYS എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഒരു സീനിയര്‍ സോഫ്റ്റ്‌വെയര്‍ ലീഡ് ആയിരിന്നു. ബാറില്‍ നിന്നും വരുന്ന വഴിക്ക് ഒരു അക്സിടെന്റ്റ്‌ പട്ടി അയാളുടെ വിരലുകള്‍ അറ്റ് പോയി. വിരല്‍ നഷ്ടം ആയവന്‍ എങ്ങിനെ കോഡ് എഴുതാന്‍, കമ്പനി അയാളെ ഡിസ്മിസ് ചെയ്തു, അങ്ങിനെ കാലാന്തരത്തില്‍ അയാള്‍ സെക്ടരിനു വെളിയില്‍ ആയി. പീതംബാര്‍ പിള്ളൈ വീണ്ടും പീതാംബരന്‍ പിള്ള ആയി മാറി. ഭാര്യയും മൂന്ന് മക്കളും ഉള്ള ആ കുടുംബം പട്ടിണി എന്താണെന്നു അറിഞ്ഞു തുടങ്ങി.

വീണ്ടും നമുക്ക് 2110 ലേക്ക് വരാം. കാലം ഏതാണെന്നോ സമയം എന്താണെന്നോ സെക്ടരിന്റെ പുറത്തു ഉള്ളവര്‍ക്ക് യാതൊരു ധാരണയും ഇല്ല. പകലും രാത്രിയും മാത്രമാണ് അവര്‍ക്ക് അറിയാവുന്നത്. ഇടയ്ക്കു വിമാനങ്ങള്‍ പറകുന്നത് കാണാം, ചിലപ്പോള്‍ ആ വിമാനങ്ങള്‍ സെക്ടറിലെ വേസ്റ്റ്കല്‍ അവരുടെ തലയില്‍ കൂടി ഇടും. പ്ലൈന്‍ ഓടിക്കുന്ന പൈലറ്റ് ഇന്റെ യുക്തി അനുസരിച്ചാണ് വേസ്റ്റ് ഡിസ്പോസ് ചെയുന്നത്, വേസ്റ്റ് എന്ന് പറഞ്ഞാല്‍ എല്ലാ വേസ്റ്റ്ഉം. അടുകലയിലെ വേസ്റ്റ് മുതല്‍ കളഞ്ഞ ലാപ്ടോപ് വരെ അതില്‍ ഉണ്ടാകും, ആരേലും കഴിച്ചതിന്റെ ബാകി വന്ന ഭക്ഷണവും പാനീയവും അതില്‍ ഉണ്ടോ എന്നറിയാന്‍ ആള്‍കാര്‍ കോഴി ചികയുന്ന പോലെ അതില്‍ കിടന്നു വിരകുമായിരിന്നു. എല്ലാവരും ഒരു ലകഷ്യവും ഇല്ലാതെ ജീവിച്ചു, ഒരു നല്ല കാര്യം ഉണ്ടായി. ജാതിയും മതവും രാഷ്ട്രീയവും സെക്ടറില്‍ മാത്രം ആയി മാറി..

2110 ജനുവരി 26 ബാംഗ്ലൂര്‍(inside sector ) - സെക്ടര്‍ മാനേജ്‌മന്റ്‌ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി. സെക്ടറില്‍ സ്ഥലം തികയാതെ വന്നിരിക്കുന്നു. സ്ഥലം ആവശ്യം ആണ്, സ്ഥലം വാങ്ങാന്‍ രാജ്യക്കാര്‍ ക്യു നില്പാണ്. മാനേജ്‌മന്റ്‌ ഒരു തീരുമാനത്തില്‍ എത്തി. യോഗം പിരിഞ്ഞു.

പിറ്റേന്ന് രാവിലെ ഒരു വിമാനം സെക്ടറില്‍ നിന്നും പറന്നു, പുറത്തെ മനുഷ്യരോട് ആ വിമാനത്തില്‍ നിന്നും ഒരു ശബ്ദവലി ഉയര്‍ന്നു -" എല്ലാ മനുഷ്യര്‍ക്കും ഒരു നേരത്തെ ആഹാരം നല്‍കുന്നു. ഒരു കുടുംബത്തിലെ രണ്ടു അംഗങ്ങള്‍ക്ക് ജോലിയും നല്‍കുന്നു, സെക്ടരിന്റെ ഒരു വാതില്‍ 28 നു തുറക്കും, അവിടെ വിശാലമായ ഒരു ഗ്രൌണ്ട് ഉണ്ട്, അവിടെ ഒത്തു കൂടുക". മനുഷ്യര്‍ സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു, അവര്‍ ഇത് സ്വപ്നമാണോ എന്ന് പരസ്പരം ചോദിച്ചു.

പീതാംബരന് മൂന്ന് മക്കള്‍ ആണ് ഉള്ളത്. പീതാംബരന്‍ കിടപ്പില്‍ ആണ്. ആരെങ്കിലും ഇപ്പോഴും കൂടെ വേണം, രണ്ടാമത്തെ മകനായ സതീശന്‍ പറഞ്ഞു. "അച്ഛാ ദിനേശനും രമേശനും പൊയ് വരട്ടെ. രമേശന്‍ ആണ് മോഷണത്തില്‍ മിടുക്കന്‍. നമുക്കുള്ള ഫുഡ്‌ അവന്‍ പാര്‍സല്‍ ആയി അടിച്ചോണ്ട് വരും. അച്ഛന്‍ ഡോണ്‍ വറി". അങ്ങിനെ ആ നാടിലുള്ള എല്ലാ എണ്ണവും തുറനിട്ട സെക്ടരിന്റെ വാതിലില്‍ കൂടി ആ ഗ്രൗണ്ടില്‍ പ്രവേശിച്ചു. വിശാലമായ ഗ്രൌണ്ട്. എല്ലവരും കേറി കഴിഞ്ഞപോള്‍ വാതില്‍ താനേ അടഞ്ഞു. ഇപ്പം തന്നെ ഭക്ഷണം കിട്ടും എന്ന് കരുതി എല്ലാവരും വായും പൊളിച്ചു നിന്നു. ഉടന്‍ തന്നെ വിശാലമായ ആ ഗ്രൗണ്ടില്‍ ഒരു പൊട്ടിത്തെറി ഉണ്ടായി. അവിടെ നിന്ന എല്ലാ മനുഷ്യരും കത്തി ചാമ്പല്‍ ആയി. ആ പുഖ സതീശന്‍ അങ്ങ് ദൂരെ നിന്നു കണ്ടു. അവന്‍ വീടിലേക്ക്‌ കയറി അച്ഛനെ നോക്കി. അച്ഛന്‍ ആസ്കി -"ബിരിയാണി ആണോഫ്രിഎട് റൈസ് ആണോ?". മകന്‍ വിതുമ്പി, ഫുഡ്‌ കിട്ടില്ലാ എന്ന് മനസിലാകിയ ആ പിതാവ് അപ്പം തന്നെ അറ്റാക്ക്‌ വന്നു മരിച്ചു.

സതീശന്‍ ആ പുറം ലോകത്ത് ഒറ്റകായി. അവന്‍ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു തിരിഞ്ഞു. ആ അലഞ്ഞു തിരിയലില്‍ അവന്‍ ഒരു വേസ്റ്റ് കൂടത്തിന്റെ അടുത്ത് എത്തി. അവന്‍ അതില്‍ പരതിയപ്പോള്‍ ഒരു ലാപ്ടോപ് കണ്ടു. Dell vostro 1015 . പണ്ട് അവന്റെ അച്ഛനായ പീതാംബരന്റെ കയ്യില്‍ ഈ കുന്ത്രാണ്ടം ഉള്ളത് കൊണ്ട് അവനു അത് ഓണ്‍ ആകാന്‍ അറിയാമായിരിന്നു. അവന്‍ അത് ഓണ്‍ ആകി. എല്ലാ ഫോല്ടെരും തപ്പി. ഒരു ഫോല്ടെരില്‍ ഒരു 50 കോഡിംഗ് ട്യൂടോറിയല്സ്. അവന്‍ അത് നോക്കി പഠിച്ചു. 4 മണികൂരിനുള്ളില്‍ അവന്‍ ഒരു VIRUS ഉണ്ടാക്കി. എന്നിട് അതിനെ wifi വഴി സെക്ടറിലേക്ക് പറഞ്ഞു വിട്ടു. ഒരു മണികൂറിനകം സെക്ടര്‍ പൂട്ടി കെട്ടി. എല്ലാ എണ്ണവും ചത്ത്‌ പുകഞ്ഞു പോയി.

അത് കണ്ടു സന്തോഷിച്ച അവന്‍ വെറുതെ മൂവീസ് ഫോള്‍ഡര്‍ തപ്പി നോക്കി. ഒരു സിനിമ കിടക്കുന്നു "അതിശയന്‍". അവന്‍ ടൈം പാസ് ആവുമല്ലോ എന്ന് കരുതി അതും കണ്ടു. കണ്ടു തീരുനതിനു മുന്‍പ് അവനും അറ്റാക്ക്‌ വന്നു അവന്റെ അച്ഛന്റെ വഴിയില്‍ യാത്ര ആയി.

Friday, March 12, 2010

പ്രതികാരം - ചീറ്റി പോയ റിവെഞ്ച്

പ്രതികാരം - ചീറ്റി പോയ റിവെഞ്ച്

ഓഫീസിലെ ചെറുക്കന്മാര്‍ എല്ലാരും കൂടി സിനിമയ്ക്കു പോവുന്നത് ആയിരിന്നു ഞങ്ങളുടെ പതിവ്. ഞങ്ങള്‍ ഒരു 8-9 പേര്‍ ഉണ്ടാവും. ഓണ്‍ലൈന്‍ ആയി ടികറ്റ് എടുത്താണ് പോവുക. അങ്ങിനെ ഇരിക്കെ ഒരു തെണ്ടി ഓഫീസില്‍ ജോയിന്‍ ചെയ്തു. അതോടെ എല്ലാം മാറി, അവന്‍ ആരേലും വിളിച്ചോണ്ട് പടത്തിനു പോകും, ഞങ്ങള്‍ അറിയുന്നതിന് അവന്‍ കണ്ടു കഴിഞ്ഞിട്ട് ആണ്. ഈ പ്രക്രിയ ഞങ്ങളെ ആകെ തകിടം മരിച്ചു, ഐ മീന്‍ ഞങ്ങളുടെ സന്തുലിതാവസ്ഥ താറുമാറായി. ഞങ്ങള്‍ അവനിട്ട് ഒരു പണി കൊടുക്കാന്‍ തീരുമാനിച്ചു.

ലാസ്റ്റ് വീക്ക്‌ ഗോവ എന്നൊരു സിനിമ ഇറങ്ങി, ഞങ്ങളിലെ പ്രതികാരം ഉണര്‍ന്നു, അവനിട്ട് പണി കൊടുക്കാന്‍ പറ്റിയ സമയം തന്നെ. എല്ലാവരും കൂടി കോണ്‍ഫറന്‍സ് ഹാളില്‍ കയറി പ്ലാന്‍ ഉണ്ടാക്കി. ഓണ്‍ലൈന്‍ ആയി 8 ടികെറ്റ് എടുക്കുക, എനിട്ട്‌ നോര്‍മല്‍ ആയി ഓഫീസ് ടൈം കഴിയുമ്പോള്‍ അവനെ അറിയികാതെ സിനിമയ്ക്കു പോകുക. അവിടെ ചെന്നിട്ടു ഇന്റെര്‍വല്‍ ആകുമ്പോള്‍ അവനെ ഫോണേല്‍ വിളിച്ചു കൊഞ്ഞനം കുത്തുക, അവന്‍ ഞങ്ങളുടെ കൂടെ താമസികുന്നത് കൊണ്ട് അവന്‍ ആ സമയത്തിനുള്ളില്‍ ഫോണ്‍ വിളിച്ചാലും ആരും എടുകണ്ട എന്നും ഞങ്ങള്‍ ധാരണ ആയി. വമ്പന്‍ പ്ലാന്‍. അങ്ങിനെ ആ യോഗം പിരിഞ്ഞു.

ഗോവയ്ക്ക് പോകാന്‍ എല്ലാര്ക്കും നല്ല ത്രില്‍.. സിനിമ കാണുനതിനെക്കാള്‍ അവനിട്ട് പണി കൊടുകമല്ലോ എന്നതയിരിന്നു ഞങ്ങളുടെ സന്തോഷം. അവന്‍ ഇനി മേലാല്‍ ഞങ്ങളെ വിളികാതെ പടത്തിനു പോകരത്. അവന്റെ അഹന്ത ഇന്ന് തീരും, എല്ലാവരും ഉള്ളില്‍ ഒരു ചിരിയുമായി ഓഫീസില്‍ നിന്നും ഇറങ്ങി. വളരെ സ്വാഭാവികമായി ഞങ്ങള്‍ ഫ്ലാറ്റില്‍ എത്തി. ഭക്ഷണം കഴിച്ചു. എനിട്ട്‌ അവനു പിടി കൊടുകാതെ നൈസ് ആയിട് ഓരോരുത്തര്‍ ആയി മുങ്ങി, അങ്ങിനെ ഞങ്ങള്‍ എല്ലാം തിയറ്ററില്‍ എത്തി. ഗോവ തുടങ്ങി, വളരെ നല്ല സിനിമ, ഞങ്ങള്‍ ചിരിച്ചു തകര്‍ത്തു. ഇന്റെര്‍വല്‍ നു ഇനീം ചിരിക്കാമല്ലോ എന്ന് ഓര്‍ത്തു ഞങ്ങള്‍ ആനന്ദിച്ചു. അങ്ങിനെ ഇന്റെര്‍വല്‍ ആയി.

എല്ലാവരും മത്സരിച്ചു ഫോണ്‍ എടുത്തു അവനെ കോള്‍ ചെയ്യാന്‍ ശ്രെമിച്ചു. കൂട്ടത്തില്‍ കാശ് പോകാന്‍ യോഗം ഉള്ള ഒരുത്തന് കോള്‍ കണക്ട് ആയി, അവന്‍ വളരെ വിനയം ആയി അവനോടു ചോദിച്ചു-"എവിടെയാടാ തടിയാ?" . ഉടന്‍ മറ്റവന്‍-" ഹേ ബടി ,ആം ഇന്‍ എ മൂവി കോംപ്ലെക്സ്‌ ". വിളിച്ചവന്‍ ഞെട്ടി, അവന്‍ ഇംഗ്ലീഷ് പറയുന്നോ. എന്തിര് അത്ഭുതം. ഫോണ്‍ ലൗഡ്സ്പീകെരില്‍ ഇട്ടു. "വെയ ആ യു ഗയസ്"- ബാകി ഉള്ളവന്മാരും ഞെട്ടി. അപ്പോള്‍ ഒരുത്തന്‍ പറഞ്ഞു - "അവന്‍ ഏതോ പെണ്ണിന്റെ കൂടെ ആണ്". ഒരുത്തന്‍ ചോദിച്ചു നല്ല പച്ച മലയാളത്തില്‍- "എവിടാ അളിയാ നീ?". ഉടന്‍ വന്നു നല്ല ഹോട്ട് മറുപടി -" വിത് ഫ്രണ്ട്സ് വാചിന്‍ ഗോവ. സീ യു ഗയസ് ലേറ്റ.."

എല്ലാവരും ഞെട്ടി. ആരും ഒന്നും മിണ്ടുന്നില്ല.. എന്തൊക്കെ ബഹളം ആയിരിന്നു. അവന്‍ ഇതേ തീയടറില്‍ തന്നെ ഉണ്ട്. അവനെ വരയാക്കാന്‍ വിളിച്ച ഞങ്ങള്‍ മാഞ്ഞു പോയി. നാണം കാരണം ആര്‍കും അങ്ങോട്ടും ഇങ്ങോട്ടും നോക്കാന്‍ പറ്റാതെ ആയി. അപ്പോള്‍ ഒരുത്തന്‍ മുന്നോട് വിരല്‍ ചൂണ്ടി കാണിച്ചു. അതാ വരുന്നു ലവന്‍, കൈ നിറയെ lays ഉം പെപ്സി ഉം. ഞങ്ങള്‍ എട്ടു പേരും ഉടന്‍ തന്നെ കുനിഞ്ഞു കളഞ്ഞു. അവന്‍ പാസ്‌ ചെയ്തു പോയപ്പോള്‍ ഓരോ എണ്ണം ആയി പതുക്കെ തല പൊക്കി. എനിട്ട്‌ നമ്പര്‍ ഇട്ടു തിരികെ നോക്കി. ഭയാനകമായ കാഴ്ച തന്നെ. അവന്‍ നടുക്ക്. അവന്റെ ചുറ്റും പരിഷ്കാരികളായ 4 പെണ്ണുങ്ങള്‍. രണ്ടെണ്ണം ലെഫ്റ്റ് രണ്ടെണ്ണം റൈറ്റ്. അവന്‍ ഇടയ്ക്കു കൃഷ്ണനെ പോലെ ഇരിക്കുന്നു,

പടം വീണ്ടും തുടങ്ങി. സൂപര്‍ തമാശ, ബട്ട്‌ ഞങ്ങള്‍ക്ക് ഒന്നും തന്നെ കേള്‍ക്കാന്‍ കഴിയുന്നില്ല, എല്ലാം തകര്‍ന്നില്ലേ. ഇറങ്ങി പോകാം എന്ന് വച്ചാല്‍ അവന്‍ കാണും, അങ്ങിനെ അവിടെ ഇരിന്നു, പിന്നീടുള്ള ഒരു മണികൂര്‍ ഞങ്ങള്‍ക്ക് എല്ലാം ഒരു യുഗം പോലെ ആണ് തോന്നിയത്. ഒടുവില്‍ പടം തീര്‍ന് അവന്‍ പോയ ശേഷം ഞങ്ങളും അവിടം വിട്ടു. ആരും ഒന്നും തന്നെ ആരോടും പറഞ്ഞില്ല.. എങ്ങിനെപറയും?

പിറ്റേന്ന് രാവിലെ ബ്രേക്ക്‌ഫാസ്റ്റ് സമയത്ത് അവന്‍ ഒരു ചോദ്യം, "എന്തിനാടാ ഇന്നലെ രാത്രി വിളിച്ചേ?". കഴിച്ചു കൊണ്ടിരുന്ന ബാകി എല്ലാവരും വയര്‍ നിറഞ്ഞു എന്നത് പോലെ അവിടെ നിന്നും കണ്ണീരോടെ ഇറങ്ങി പോയി!!