Showing posts with label sanku kathakal. Show all posts
Showing posts with label sanku kathakal. Show all posts

Friday, May 21, 2010

അന്ധയായ ഭാര്യ (the Blind Wife)

"കോഫീ കോഫീ.. " കാതു തുളകുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ഞാന്‍ സമയം നോക്കി. 6 .45 .. അപ്പം ആലപ്പുഴ കഴിഞ്ഞിടുണ്ടാവും. കോഫിക്കാരനെ കണ്ണ് കൊണ്ട് 'എനിക്കുംകൂടി ഒരെണ്ണം' എന്നാ സിഗ്നല്‍ കൊടുത്തു, പുള്ളി ഒരു കപ്പ്‌ കോഫി എനിക്ക് തന്നു. ഞാന്‍ പോക്കറ്റില്‍ തപ്പി. ഒരു അഞ്ച്‌ രൂപ തുട്ടു കിട്ടി, അതും വാങ്ങി അയാള്‍ മുന്നോട് പൊയ്. അയാളെ ഒരു കൈകള്‍ വീണ്ടും തടഞ്ഞു നിര്‍ത്തി. ഒരു 45 വയസു തോന്നിക്കുന്ന ഒരു മെലിഞ്ഞ മനുഷ്യന്‍,, പിച്ചകാരന്‍ ആണോ? ഒന്നുംകൂടി സൂക്ഷിച്ചു നോക്കി. അല്ല.. എന്തോ കച്ചവടകാരന്‍ ആണ്.
അയാള്‍ ഒരു കോഫി വാങ്ങി. കോഫ്ഫീക്കാരന്‍ വീണ്ടും മുന്നോട് പോയി.

അയാള്‍ പോയി മരഞ്ഞപോയാണ് ആ കച്ചവടകാരന്‍ ഒറ്റക്കല്ല എന്ന് എനിക്ക് മനസിലായത്, അയാളുടെ ഭാര്യ ആവണം - ഒന്ന് കറുത്ത കണ്ണട ധരിച്ച ഒരു സ്ത്രീ,, അന്ധയാണ്‌. അയാള്‍ കോഫീ അവളുടെ കരങ്ങളില്‍ പിടിപിച്ചു, അവള്‍ അത് മുറുകെ പിടിച്ചു കഴിഞ്ഞു എന്ന് മനസ്സില്‍ ആയിട്ട് മാത്രമാണ് ആ പുള്ളിക്കാരന്‍ കൈകള്‍ വിട്ടത്,, എനിട്ട്‌ അയാള്‍ അവളോട്‌ എന്തോ പറഞ്ഞു .. ചൂടാണ് എന്നായിരിക്കും ഒരു പക്ഷെ അയാള്‍ പറഞ്ഞത്. ഞാന്‍ എന്റെ കോഫി കുടിച്ചു തീര്‍ത്തു വീണ്ടും അങ്ങോട്ട്‌ കണ്ണോടിച്ചു, ആ സ്ത്രീയുടെ കൊഫ്ഫീയും തീര്‍ന്നു, അയാള്‍ ആ കപ്പ്‌ വാങ്ങി ജനലില്‍ കൂടി പുറത്തു കളഞ്ഞു, എനിട്ട്‌ അയാളുടെ തോളില്‍ കിടന്നു ഒരു തുണി കൊണ്ട് അവളുടെ മുഖം തുടച്ചു വൃത്തിയാക്കി. എനിട്ട്‌ അവളോട്‌ വീണ്ടും എന്തോ പറഞ്ഞു,
ഉടന്‍ തന്നെ ആ സ്ത്രീ അയാളുടെ തോളില്‍ കൈ വച്ചു. അവളുടെ കൈ തോളില്‍ ഉറപിച്ചു കൊണ്ട് അയാള്‍ വീണ്ടും യാത്ര തുടര്‍ന്നു.

ഒരു മൂന്നു മണിക്കൂര്‍ മുന്നത്തെ കാര്യമാണ്, ചായ കഴിഞ്ഞു ഡെസ്കില്‍ എത്തിയപ്പോള്‍ സുരേഷിന്‍റെ ഡെസ്കില്‍ ഒരു ആള്‍ കൂട്ടം, ഞാനും എത്തി നോക്കി. മാട്രിമോണി സൈറ്റില്‍ കൊറേ പെണ്ണുങ്ങളെ നോക്കുകയാണ്. പെണ്ണിന്റെ കണ്ണ് കൊള്ളില്ല, മൂക്ക് കൊള്ളില, പൊക്കം ഇല്ല, മുടി ഇല്ല, തടി കൂടുതല, കളര്‍ പോരാ,,,, അങ്ങിനെ അങ്ങിനെ ഒരുപാട് അഭിപ്രായങ്ങള്‍,, ഞാനും അവരോടു ചേര്‍ന്ന് കൊറേ അഭിപ്രായങ്ങള്‍ പറഞ്ഞു,, സ്വാഭാവികം,,, പക്ഷെ ഇപ്പോള്‍ വെറും 3 മനികൂരിനു ശേഷം ഞാന്‍ ആകെ തകര്‍ന്നു പോയി. എനിക്ക് ആകെ ഒരേ ഒരു വിഷമം മാത്രമേ ഉണ്ടയോളൂ.. ആ കച്ചവടകാരന് മാട്രിമോണി സൈറ്റ് നോക്കി പെണ്ണ് കെട്ടാമായിരിന്നു.. അല്ലെ?

Friday, April 23, 2010

പതിനേഴാമത്തെ പാചകം ( visions of ma 17th girl friend)

എന്‍റെ മുത്തശിക്കു (അമ്മുമ്മേടെ അമ്മ) ഏകദേശം ഇരുനൂറില്‍ പരം വ്യത്യസ്തമായ കറികളും വിഭവങ്ങളും ഉണ്ടാകാന്‍ അറിയാമായിരുന്നു. എന്‍റെ അമ്മൂമക്ക് നൂറോളം വിഭവങ്ങളും അത്ര തന്നെ കറികളും. അമ്മക്കാകട്ടെ ഏതാണ്ട് അമ്പതിന്റെ അടുത്ത് നില്‍കുന്ന വിഭവ-കറികള്‍ ഉണ്ടാകാന്‍ അറിയാം,

ഇന്നലെ രാത്രിയും ഞാന്‍ പതിവേ പോലെ 9.30 നു എന്‍റെ എല്ലാം എല്ലാം ആയ കാമുകിയെ (ഇപ്പോഴത്തെ) ഫോണേല്‍ വിളിച്ചു. പതിവ് പന്ജാരക്കിടെ ഞാന്‍ എന്‍റെ കാമുകിയോട് ചോദിച്ചു -"എടീ , നിനക്ക് എന്നാ ഒക്കെ ഉണ്ടാകാന്‍ അറിയാം?, നമ്മുടെ കല്യാണം കഴിഞ്ഞാല്‍ എങ്ങിനെ ഒക്കെ ആയിരിക്കും എന്ന് ഒന്ന് ചുമ്മാ അറിഞ്ഞിരികാനാ? " അവള്‍ അഭിമാന പൂര്‍വ്വം പറഞ്ഞു - "എനിക്ക് ഏകദേശം 5 - 6 സംഭവങ്ങള്‍ അറിയാം". അവള്‍ തുടര്‍ന്നു - " മീന്‍ റെഡി ആക്കി കിട്ടിയാല്‍ വറുകാന്‍ അറിയാം. പിന്നെ ദോശ ഉണ്ടാക്കാന്‍ അറിയാം, പക്ഷെ ആട്ടിയ മാവ് നേരത്തെ കിട്ടണം". ഞാന്‍ ലൈറ്റ് ആയി ഒന്ന് ഞെട്ടി. അവള്‍ തുടര്‍ന്നു - "പിന്നെ തേങ്ങ ചേട്ടന്‍ തന്നെ പൊതിചു തരണം. പൊതിചാല്‍ മാത്രം പോരാ, രണ്ടു പീസ് ആക്കി തരണം, ഗ്യാസ് തീര്‍ന്നാല്‍ പിന്നെ നോ കുക്കിംഗ്‌, നമുക്ക് പുറത്തു നിന്നും കഴിക്കാം". എന്‍റെ നെഞ്ചില്‍ ചെറിയ ഒരു വേദന ഉണ്ടായി. അവള്‍ വീണ്ടും നിസങ്കോചം തുടര്‍ന്നു - " പിന്നെ ഒട്ടുമിക്ക സാധനങ്ങളും ഇന്‍സ്റ്റന്റ് ആയി കിട്ടുമല്ലോ. ഐ മീന്‍ പായസം ആന്‍ഡ്‌ ഓള്‍". " ചേട്ടന്‍ എന്നെ സഹായിക്കാന്‍ ഉണ്ടല്ലോ. പിന്നെ എന്താ പ്രശ്നം. പാത്രം മൊത്തം ചേട്ടന്‍ കഴുകിക്കോ? ഗ്ലാസ്‌ ഒക്കെ ഞാന്‍ കഴുകിക്കോളം" "പിന്നെ നമ്മുടെ പട്ടിയെ ചേട്ടന്‍ തന്നെ കുളിപ്പിക്കണം , എനിക്ക് അലെര്‍ജി ആണ്. പൊടി അടികാനും എനിക്ക് കഴിയില്ല. അത് കൂടി ചേട്ടന്‍ ഏറ്റോണം".

എന്‍റെ ഓര്‍മയില്‍ ഗ്യാസ് ഒക്കെ ഞങ്ങളുടെ വീട്ടില്‍ എത്തിയത് എനികൊക്കെ ഏതാണ്ട് 5 - 6 വയസ്സ് പറയാം ആയപോള്‍ ആണ്. അത് വരെ ആരും പട്ടിണി കിടനതായി എനിക്കോര്‍മ്മ ഇല്ല. ഇപ്പം അവള്‍ക്കു ഗ്യാസ് ഇല്ലേല്‍ ഒന്നും പറ്റിലാ എന്ന്,, ഞാന്‍ ഒന്നും മിണ്ടാതെ എല്ലാം കേട്ടു. അവള്‍ വീണ്ടും തുടര്‍ന്നു - "ഞാന്‍ കൂടി ജോലിക്ക് പോവുക ആണേല്‍ നമുക്ക് ഒരു വേലകാരിയെ വയ്ക്കാം. ഒരു കിളവിയെ."(തെണ്ടി പെണ്ണ് . അതും മനസ്സില്‍ കണ്ടു അല്ലെ?).."പക്ഷെ വേലകാരി സണ്‍‌ഡേ വരില്ല,, സണ്‍‌ഡേ ഞാനും കിട്ച്ചനില്‍ കേറില്ല. നമുക്ക് സണ്‍‌ഡേ മൊത്തം പുറത്തു നിന്നും ആക്കാം. ചേട്ടന്‍ രാവിലെ പോയി പാര്‍സല്‍ വാങ്ങുന്നു. ഉച്ചക്ക് നമ്മള്‍ പുറത്തു നിന്നും കഴിക്കുന്നു,. വൈകിട്ട് സിനിമ അല്ലേല്‍ പാര്‍ക്ക്‌. രാത്രി വീണ്ടും പുറത്തു നിന്നും ഡിന്നര്‍. എല്ലാം ഓക്കേ ആണ്ണല്ലോ?".. ഞാന്‍ എന്ത് പറയാന്‍ .. ഫോണിന്റെ മരുപ്പക്കം ഇരുന്നു ഞാന്‍ തലയാട്ടി.

"പിന്നെ തുണി ഒക്കെ അയന്‍ ചെയ്യാന്‍ അവിടെ ആള്‍കാര്‍ കാണും, അവര്‍ വരാത്തപ്പോള്‍ മാത്രം ചേട്ടന്‍ എന്‍റെ സാരിയും ബ്ലൌസും അയന്‍ ചെയ്താല്‍ മതി. പിന്നെ വാഷിംഗ്‌ മെഷീന്‍ ഉള്ളത് കൊണ്ട് കഴുകന്‍ ഒന്നും ചേട്ടന് ഒരു ബുദ്ധിമുട്ടും കാണില്ലാ.", ഞാന്‍ വീണ്ടും തലയാടി. ഇനി അവള്‍ എന്നോട് പ്രസവിക്കാന്‍ കൂടി പറയുമോ ഈശ്വരാ?. ഞാന്‍ കുറച്ചു നേരം ചിന്താമഗ്നന്‍ ആയി..
"ഹലോ . ഹലോ , ചേട്ടന്‍ കേള്‍ക്കുനുണ്ടോ ? ഹലോ , ചേട്ടോ.." ആ ശബ്ദം എന്നില്‍ വീണ്ടും വെളിവുണ്ടാക്കി. ഞാന്‍ പതുക്കെ ഫോണ്‍ കട്ട്‌ ചെയ്തു. ഇത് അവള്‍ക്കു വേണ്ടി മാത്രം വാങ്ങിയ സിം ആണ്. വേറെ നമ്പര്‍ ഒന്നും അവള്‍ക് അറിയില്ല എന്ന വിശ്വാസത്തില്‍ ഞാന്‍ ആ സിം ഫോണേല്‍ നിന്നും ഊരി മാറി. അത് ഞാന്‍ ഞങ്ങളുടെ ഫ്ലാറ്റിന്റെ ആറാമത്തെ നിലയില്‍ നിന്നും താഴോട്ട് എറിഞ്ഞു കളഞ്ഞു. അങ്ങിനെ എന്‍റെ പതിനേഴാമത്തെ ലൈന്‍ ഉം പൊട്ടി തകര്‍ന്നു.

ഇനി എന്നാണ് എനിക്ക് ഒരു പെണ്ണിനെ പൂര്‍ണമായി മനസിലാക്കാന്‍ കഴിയുക,.. പിന്നേ! വലിയ ആള്കാര്‍ക്ക് പറ്റിയില്ല.. പിന്നാ എനിക്ക്.. വരുനടുത്തു വച്ച് കാണാം,, അല്ലാതെ എന്താ? അല്ലേ?

പതിനേഴാമത്തെ പാചകം

Saturday, March 20, 2010

2110 ജനുവരി 12 ബാംഗ്ലൂര്‍ , 12-01-2110 Bangalore

2110 ജനുവരി 12 ബാംഗ്ലൂര്‍.

വന്‍കിട ജോലി ഉള്ള ആള്‍കാര്‍ ഒരുമിച്ചു ഒരു ഭൂപ്രദേശം സ്വന്തം ആക്കി. അവര്‍ ഒരു സെക്ടര്‍ ഉണ്ടാക്കി എടുത്തു. പുറം ലോകതുള്ളവരെ അവര്‍ക്ക് വേണ്ടാതെ ആയി. അവര്‍ കൂറ്റന്‍ മതിലുകള്‍ സൃഷ്ടിച്ചു. മറ്റുളവര്‍ അവര്‍ക്ക് കീടങ്ങള്‍ ആയിരിന്നു. ബാംഗ്ലൂര്‍ പോലെ തന്നെ മറ്റു സ്ഥലങ്ങളിലും ഈ അവസ്ഥ ഉണ്ടായി. സെക്ടരുകളില്‍ ജീവികുന്നവര്‍ തമ്മില്‍ മാത്രം ആശയ വിനിമയം ഉണ്ട്. ആര്‍ക്കും പുറത്തു പോകാനും അനുവാദം ഇല്ല. അത് പോലെ തന്നെ സെക്ടരിനു പുറത്തു ഉള്ളവന് അകത്തു കയറാനും വകുപ്പ് ഇല്ലാതായി. ആള്‍കാര്‍ സെക്ടറില്‍ നിന്നും സെക്ടറിലേക്ക് വിമാനം വഴി യാത്ര ചെയ്തു. കാലങ്ങള്‍ അങ്ങിനെ നീങ്ങി.

സെക്ടരിന്റെ പുറത്തുള്ള മനുഷ്യരുടെ ജീവിതം നരകതുല്യം ആയിരിന്നു. അവര്‍ അവരുടെതായ ഒരു ലോകം സൃഷ്ടിക്കാന്‍ ഒട്ടേറെ പണി പെട്ടെങ്ങിലും സഫലം ആയില്ല. ആദ്യമൊക്കെ അവര്‍ ആരെയും ദ്രോഹികാതെ ജീവിക്കാന്‍ ശ്രെമിച്ചു. പക്ഷെ കാലം അതെല്ലാം മാറ്റി എടുത്തു. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മൃഗങ്ങളെ പോലെ കടി പിടി കൂടി. എങ്ങിനെയും ഭക്ഷണം കണ്ടെത്തുക മാത്രം ആയിരിന്നു അവരുടെ ഉദേശ്യം.

ഇതൊക്കെയാണ് നമ്മുടെ കഥയുടെ ബാക്ക്ഗ്രൌണ്ട്. ഇനി നമുക്ക് കഥയിലേക് കടക്കാം.

2090 ജൂണ്‍ 04. സെക്ടറുകള്‍ ഉണ്ടായി തുടങ്ങുന്ന കാലം. പീതംബാര്‍ പിള്ളൈ എന്ന മനുഷ്യന്‍ EarthSYS എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഒരു സീനിയര്‍ സോഫ്റ്റ്‌വെയര്‍ ലീഡ് ആയിരിന്നു. ബാറില്‍ നിന്നും വരുന്ന വഴിക്ക് ഒരു അക്സിടെന്റ്റ്‌ പട്ടി അയാളുടെ വിരലുകള്‍ അറ്റ് പോയി. വിരല്‍ നഷ്ടം ആയവന്‍ എങ്ങിനെ കോഡ് എഴുതാന്‍, കമ്പനി അയാളെ ഡിസ്മിസ് ചെയ്തു, അങ്ങിനെ കാലാന്തരത്തില്‍ അയാള്‍ സെക്ടരിനു വെളിയില്‍ ആയി. പീതംബാര്‍ പിള്ളൈ വീണ്ടും പീതാംബരന്‍ പിള്ള ആയി മാറി. ഭാര്യയും മൂന്ന് മക്കളും ഉള്ള ആ കുടുംബം പട്ടിണി എന്താണെന്നു അറിഞ്ഞു തുടങ്ങി.

വീണ്ടും നമുക്ക് 2110 ലേക്ക് വരാം. കാലം ഏതാണെന്നോ സമയം എന്താണെന്നോ സെക്ടരിന്റെ പുറത്തു ഉള്ളവര്‍ക്ക് യാതൊരു ധാരണയും ഇല്ല. പകലും രാത്രിയും മാത്രമാണ് അവര്‍ക്ക് അറിയാവുന്നത്. ഇടയ്ക്കു വിമാനങ്ങള്‍ പറകുന്നത് കാണാം, ചിലപ്പോള്‍ ആ വിമാനങ്ങള്‍ സെക്ടറിലെ വേസ്റ്റ്കല്‍ അവരുടെ തലയില്‍ കൂടി ഇടും. പ്ലൈന്‍ ഓടിക്കുന്ന പൈലറ്റ് ഇന്റെ യുക്തി അനുസരിച്ചാണ് വേസ്റ്റ് ഡിസ്പോസ് ചെയുന്നത്, വേസ്റ്റ് എന്ന് പറഞ്ഞാല്‍ എല്ലാ വേസ്റ്റ്ഉം. അടുകലയിലെ വേസ്റ്റ് മുതല്‍ കളഞ്ഞ ലാപ്ടോപ് വരെ അതില്‍ ഉണ്ടാകും, ആരേലും കഴിച്ചതിന്റെ ബാകി വന്ന ഭക്ഷണവും പാനീയവും അതില്‍ ഉണ്ടോ എന്നറിയാന്‍ ആള്‍കാര്‍ കോഴി ചികയുന്ന പോലെ അതില്‍ കിടന്നു വിരകുമായിരിന്നു. എല്ലാവരും ഒരു ലകഷ്യവും ഇല്ലാതെ ജീവിച്ചു, ഒരു നല്ല കാര്യം ഉണ്ടായി. ജാതിയും മതവും രാഷ്ട്രീയവും സെക്ടറില്‍ മാത്രം ആയി മാറി..

2110 ജനുവരി 26 ബാംഗ്ലൂര്‍(inside sector ) - സെക്ടര്‍ മാനേജ്‌മന്റ്‌ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി. സെക്ടറില്‍ സ്ഥലം തികയാതെ വന്നിരിക്കുന്നു. സ്ഥലം ആവശ്യം ആണ്, സ്ഥലം വാങ്ങാന്‍ രാജ്യക്കാര്‍ ക്യു നില്പാണ്. മാനേജ്‌മന്റ്‌ ഒരു തീരുമാനത്തില്‍ എത്തി. യോഗം പിരിഞ്ഞു.

പിറ്റേന്ന് രാവിലെ ഒരു വിമാനം സെക്ടറില്‍ നിന്നും പറന്നു, പുറത്തെ മനുഷ്യരോട് ആ വിമാനത്തില്‍ നിന്നും ഒരു ശബ്ദവലി ഉയര്‍ന്നു -" എല്ലാ മനുഷ്യര്‍ക്കും ഒരു നേരത്തെ ആഹാരം നല്‍കുന്നു. ഒരു കുടുംബത്തിലെ രണ്ടു അംഗങ്ങള്‍ക്ക് ജോലിയും നല്‍കുന്നു, സെക്ടരിന്റെ ഒരു വാതില്‍ 28 നു തുറക്കും, അവിടെ വിശാലമായ ഒരു ഗ്രൌണ്ട് ഉണ്ട്, അവിടെ ഒത്തു കൂടുക". മനുഷ്യര്‍ സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു, അവര്‍ ഇത് സ്വപ്നമാണോ എന്ന് പരസ്പരം ചോദിച്ചു.

പീതാംബരന് മൂന്ന് മക്കള്‍ ആണ് ഉള്ളത്. പീതാംബരന്‍ കിടപ്പില്‍ ആണ്. ആരെങ്കിലും ഇപ്പോഴും കൂടെ വേണം, രണ്ടാമത്തെ മകനായ സതീശന്‍ പറഞ്ഞു. "അച്ഛാ ദിനേശനും രമേശനും പൊയ് വരട്ടെ. രമേശന്‍ ആണ് മോഷണത്തില്‍ മിടുക്കന്‍. നമുക്കുള്ള ഫുഡ്‌ അവന്‍ പാര്‍സല്‍ ആയി അടിച്ചോണ്ട് വരും. അച്ഛന്‍ ഡോണ്‍ വറി". അങ്ങിനെ ആ നാടിലുള്ള എല്ലാ എണ്ണവും തുറനിട്ട സെക്ടരിന്റെ വാതിലില്‍ കൂടി ആ ഗ്രൗണ്ടില്‍ പ്രവേശിച്ചു. വിശാലമായ ഗ്രൌണ്ട്. എല്ലവരും കേറി കഴിഞ്ഞപോള്‍ വാതില്‍ താനേ അടഞ്ഞു. ഇപ്പം തന്നെ ഭക്ഷണം കിട്ടും എന്ന് കരുതി എല്ലാവരും വായും പൊളിച്ചു നിന്നു. ഉടന്‍ തന്നെ വിശാലമായ ആ ഗ്രൗണ്ടില്‍ ഒരു പൊട്ടിത്തെറി ഉണ്ടായി. അവിടെ നിന്ന എല്ലാ മനുഷ്യരും കത്തി ചാമ്പല്‍ ആയി. ആ പുഖ സതീശന്‍ അങ്ങ് ദൂരെ നിന്നു കണ്ടു. അവന്‍ വീടിലേക്ക്‌ കയറി അച്ഛനെ നോക്കി. അച്ഛന്‍ ആസ്കി -"ബിരിയാണി ആണോഫ്രിഎട് റൈസ് ആണോ?". മകന്‍ വിതുമ്പി, ഫുഡ്‌ കിട്ടില്ലാ എന്ന് മനസിലാകിയ ആ പിതാവ് അപ്പം തന്നെ അറ്റാക്ക്‌ വന്നു മരിച്ചു.

സതീശന്‍ ആ പുറം ലോകത്ത് ഒറ്റകായി. അവന്‍ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു തിരിഞ്ഞു. ആ അലഞ്ഞു തിരിയലില്‍ അവന്‍ ഒരു വേസ്റ്റ് കൂടത്തിന്റെ അടുത്ത് എത്തി. അവന്‍ അതില്‍ പരതിയപ്പോള്‍ ഒരു ലാപ്ടോപ് കണ്ടു. Dell vostro 1015 . പണ്ട് അവന്റെ അച്ഛനായ പീതാംബരന്റെ കയ്യില്‍ ഈ കുന്ത്രാണ്ടം ഉള്ളത് കൊണ്ട് അവനു അത് ഓണ്‍ ആകാന്‍ അറിയാമായിരിന്നു. അവന്‍ അത് ഓണ്‍ ആകി. എല്ലാ ഫോല്ടെരും തപ്പി. ഒരു ഫോല്ടെരില്‍ ഒരു 50 കോഡിംഗ് ട്യൂടോറിയല്സ്. അവന്‍ അത് നോക്കി പഠിച്ചു. 4 മണികൂരിനുള്ളില്‍ അവന്‍ ഒരു VIRUS ഉണ്ടാക്കി. എന്നിട് അതിനെ wifi വഴി സെക്ടറിലേക്ക് പറഞ്ഞു വിട്ടു. ഒരു മണികൂറിനകം സെക്ടര്‍ പൂട്ടി കെട്ടി. എല്ലാ എണ്ണവും ചത്ത്‌ പുകഞ്ഞു പോയി.

അത് കണ്ടു സന്തോഷിച്ച അവന്‍ വെറുതെ മൂവീസ് ഫോള്‍ഡര്‍ തപ്പി നോക്കി. ഒരു സിനിമ കിടക്കുന്നു "അതിശയന്‍". അവന്‍ ടൈം പാസ് ആവുമല്ലോ എന്ന് കരുതി അതും കണ്ടു. കണ്ടു തീരുനതിനു മുന്‍പ് അവനും അറ്റാക്ക്‌ വന്നു അവന്റെ അച്ഛന്റെ വഴിയില്‍ യാത്ര ആയി.

Friday, March 12, 2010

പ്രതികാരം - ചീറ്റി പോയ റിവെഞ്ച്

പ്രതികാരം - ചീറ്റി പോയ റിവെഞ്ച്

ഓഫീസിലെ ചെറുക്കന്മാര്‍ എല്ലാരും കൂടി സിനിമയ്ക്കു പോവുന്നത് ആയിരിന്നു ഞങ്ങളുടെ പതിവ്. ഞങ്ങള്‍ ഒരു 8-9 പേര്‍ ഉണ്ടാവും. ഓണ്‍ലൈന്‍ ആയി ടികറ്റ് എടുത്താണ് പോവുക. അങ്ങിനെ ഇരിക്കെ ഒരു തെണ്ടി ഓഫീസില്‍ ജോയിന്‍ ചെയ്തു. അതോടെ എല്ലാം മാറി, അവന്‍ ആരേലും വിളിച്ചോണ്ട് പടത്തിനു പോകും, ഞങ്ങള്‍ അറിയുന്നതിന് അവന്‍ കണ്ടു കഴിഞ്ഞിട്ട് ആണ്. ഈ പ്രക്രിയ ഞങ്ങളെ ആകെ തകിടം മരിച്ചു, ഐ മീന്‍ ഞങ്ങളുടെ സന്തുലിതാവസ്ഥ താറുമാറായി. ഞങ്ങള്‍ അവനിട്ട് ഒരു പണി കൊടുക്കാന്‍ തീരുമാനിച്ചു.

ലാസ്റ്റ് വീക്ക്‌ ഗോവ എന്നൊരു സിനിമ ഇറങ്ങി, ഞങ്ങളിലെ പ്രതികാരം ഉണര്‍ന്നു, അവനിട്ട് പണി കൊടുക്കാന്‍ പറ്റിയ സമയം തന്നെ. എല്ലാവരും കൂടി കോണ്‍ഫറന്‍സ് ഹാളില്‍ കയറി പ്ലാന്‍ ഉണ്ടാക്കി. ഓണ്‍ലൈന്‍ ആയി 8 ടികെറ്റ് എടുക്കുക, എനിട്ട്‌ നോര്‍മല്‍ ആയി ഓഫീസ് ടൈം കഴിയുമ്പോള്‍ അവനെ അറിയികാതെ സിനിമയ്ക്കു പോകുക. അവിടെ ചെന്നിട്ടു ഇന്റെര്‍വല്‍ ആകുമ്പോള്‍ അവനെ ഫോണേല്‍ വിളിച്ചു കൊഞ്ഞനം കുത്തുക, അവന്‍ ഞങ്ങളുടെ കൂടെ താമസികുന്നത് കൊണ്ട് അവന്‍ ആ സമയത്തിനുള്ളില്‍ ഫോണ്‍ വിളിച്ചാലും ആരും എടുകണ്ട എന്നും ഞങ്ങള്‍ ധാരണ ആയി. വമ്പന്‍ പ്ലാന്‍. അങ്ങിനെ ആ യോഗം പിരിഞ്ഞു.

ഗോവയ്ക്ക് പോകാന്‍ എല്ലാര്ക്കും നല്ല ത്രില്‍.. സിനിമ കാണുനതിനെക്കാള്‍ അവനിട്ട് പണി കൊടുകമല്ലോ എന്നതയിരിന്നു ഞങ്ങളുടെ സന്തോഷം. അവന്‍ ഇനി മേലാല്‍ ഞങ്ങളെ വിളികാതെ പടത്തിനു പോകരത്. അവന്റെ അഹന്ത ഇന്ന് തീരും, എല്ലാവരും ഉള്ളില്‍ ഒരു ചിരിയുമായി ഓഫീസില്‍ നിന്നും ഇറങ്ങി. വളരെ സ്വാഭാവികമായി ഞങ്ങള്‍ ഫ്ലാറ്റില്‍ എത്തി. ഭക്ഷണം കഴിച്ചു. എനിട്ട്‌ അവനു പിടി കൊടുകാതെ നൈസ് ആയിട് ഓരോരുത്തര്‍ ആയി മുങ്ങി, അങ്ങിനെ ഞങ്ങള്‍ എല്ലാം തിയറ്ററില്‍ എത്തി. ഗോവ തുടങ്ങി, വളരെ നല്ല സിനിമ, ഞങ്ങള്‍ ചിരിച്ചു തകര്‍ത്തു. ഇന്റെര്‍വല്‍ നു ഇനീം ചിരിക്കാമല്ലോ എന്ന് ഓര്‍ത്തു ഞങ്ങള്‍ ആനന്ദിച്ചു. അങ്ങിനെ ഇന്റെര്‍വല്‍ ആയി.

എല്ലാവരും മത്സരിച്ചു ഫോണ്‍ എടുത്തു അവനെ കോള്‍ ചെയ്യാന്‍ ശ്രെമിച്ചു. കൂട്ടത്തില്‍ കാശ് പോകാന്‍ യോഗം ഉള്ള ഒരുത്തന് കോള്‍ കണക്ട് ആയി, അവന്‍ വളരെ വിനയം ആയി അവനോടു ചോദിച്ചു-"എവിടെയാടാ തടിയാ?" . ഉടന്‍ മറ്റവന്‍-" ഹേ ബടി ,ആം ഇന്‍ എ മൂവി കോംപ്ലെക്സ്‌ ". വിളിച്ചവന്‍ ഞെട്ടി, അവന്‍ ഇംഗ്ലീഷ് പറയുന്നോ. എന്തിര് അത്ഭുതം. ഫോണ്‍ ലൗഡ്സ്പീകെരില്‍ ഇട്ടു. "വെയ ആ യു ഗയസ്"- ബാകി ഉള്ളവന്മാരും ഞെട്ടി. അപ്പോള്‍ ഒരുത്തന്‍ പറഞ്ഞു - "അവന്‍ ഏതോ പെണ്ണിന്റെ കൂടെ ആണ്". ഒരുത്തന്‍ ചോദിച്ചു നല്ല പച്ച മലയാളത്തില്‍- "എവിടാ അളിയാ നീ?". ഉടന്‍ വന്നു നല്ല ഹോട്ട് മറുപടി -" വിത് ഫ്രണ്ട്സ് വാചിന്‍ ഗോവ. സീ യു ഗയസ് ലേറ്റ.."

എല്ലാവരും ഞെട്ടി. ആരും ഒന്നും മിണ്ടുന്നില്ല.. എന്തൊക്കെ ബഹളം ആയിരിന്നു. അവന്‍ ഇതേ തീയടറില്‍ തന്നെ ഉണ്ട്. അവനെ വരയാക്കാന്‍ വിളിച്ച ഞങ്ങള്‍ മാഞ്ഞു പോയി. നാണം കാരണം ആര്‍കും അങ്ങോട്ടും ഇങ്ങോട്ടും നോക്കാന്‍ പറ്റാതെ ആയി. അപ്പോള്‍ ഒരുത്തന്‍ മുന്നോട് വിരല്‍ ചൂണ്ടി കാണിച്ചു. അതാ വരുന്നു ലവന്‍, കൈ നിറയെ lays ഉം പെപ്സി ഉം. ഞങ്ങള്‍ എട്ടു പേരും ഉടന്‍ തന്നെ കുനിഞ്ഞു കളഞ്ഞു. അവന്‍ പാസ്‌ ചെയ്തു പോയപ്പോള്‍ ഓരോ എണ്ണം ആയി പതുക്കെ തല പൊക്കി. എനിട്ട്‌ നമ്പര്‍ ഇട്ടു തിരികെ നോക്കി. ഭയാനകമായ കാഴ്ച തന്നെ. അവന്‍ നടുക്ക്. അവന്റെ ചുറ്റും പരിഷ്കാരികളായ 4 പെണ്ണുങ്ങള്‍. രണ്ടെണ്ണം ലെഫ്റ്റ് രണ്ടെണ്ണം റൈറ്റ്. അവന്‍ ഇടയ്ക്കു കൃഷ്ണനെ പോലെ ഇരിക്കുന്നു,

പടം വീണ്ടും തുടങ്ങി. സൂപര്‍ തമാശ, ബട്ട്‌ ഞങ്ങള്‍ക്ക് ഒന്നും തന്നെ കേള്‍ക്കാന്‍ കഴിയുന്നില്ല, എല്ലാം തകര്‍ന്നില്ലേ. ഇറങ്ങി പോകാം എന്ന് വച്ചാല്‍ അവന്‍ കാണും, അങ്ങിനെ അവിടെ ഇരിന്നു, പിന്നീടുള്ള ഒരു മണികൂര്‍ ഞങ്ങള്‍ക്ക് എല്ലാം ഒരു യുഗം പോലെ ആണ് തോന്നിയത്. ഒടുവില്‍ പടം തീര്‍ന് അവന്‍ പോയ ശേഷം ഞങ്ങളും അവിടം വിട്ടു. ആരും ഒന്നും തന്നെ ആരോടും പറഞ്ഞില്ല.. എങ്ങിനെപറയും?

പിറ്റേന്ന് രാവിലെ ബ്രേക്ക്‌ഫാസ്റ്റ് സമയത്ത് അവന്‍ ഒരു ചോദ്യം, "എന്തിനാടാ ഇന്നലെ രാത്രി വിളിച്ചേ?". കഴിച്ചു കൊണ്ടിരുന്ന ബാകി എല്ലാവരും വയര്‍ നിറഞ്ഞു എന്നത് പോലെ അവിടെ നിന്നും കണ്ണീരോടെ ഇറങ്ങി പോയി!!