Showing posts with label sankaran kutty kollam punthalathazham. Show all posts
Showing posts with label sankaran kutty kollam punthalathazham. Show all posts

Friday, November 11, 2011

ദോശ പ്രേമം - love for dosha

ഒടുവില്‍ കൊറേ നാളത്തെ കഠിന പരിശ്രമത്തിന്റെ ഭാഗമായി ഞാന്‍ അവളെ വളച്ചു. എന്തൊക്കെ ബഹളം ആയിരിന്നു ആദ്യമൊക്കെ. അവളുടെ ആദ്യക്കാല ചില പ്രയോഗങ്ങള്‍
"ആവശ്യം ഇല്ലാതെ ഫോണ്‍ വിളിയോ? അതിന്റെ ആവശ്യം എന്താ? "
"രാത്രി 9 മണി കഴിഞ്ഞാല്‍ ഞാന്‍ പുരുഷന്മാരുമായി സംസാരിക്കാറില്ല" വാ ദി ഫ
"എനിക്ക് എപ്പോഴും മെസ്സേജ് അയകേണ്ട കാര്യം ഇല്ല"
"സമയം ഉണ്ടേല്‍ ഞാന്‍ മിസ്സ്‌ അടിക്കാം"
"വിളിചിരുനെന്നോ,, ആഹ് ഞാന്‍ ശ്രദ്ധിച്ചില്ല"
"കൊഞ്ചി സംസാരികണ്ട കാര്യം എന്താ?" etc etc ...

ഇപ്പോള്‍ ഞങ്ങള്‍ പ്രേമത്തില്‍ ആയി, എല്ലാ പ്രേമവും ഒരു പോലെ ആണെന്ന് ഞാന്‍ പറയുന്നില്ല.. പക്ഷെ ഭൂരിഭാഗവും ആണുങ്ങള്‍ അവരുടെ മിടുക്ക് കൊണ്ടാണ് പ്രേമം വിജയിപ്പിക്കുനത്, കാരണം സിമ്പിള്‍ ആണ്, പെണ്ണുങ്ങള്‍ക്ക്‌ മിനകെടാന്‍ വയ്യ,, ആള്‍സോ നല്ല പോലെ മിനകെട്ടു പുറകെ നടക്കുന്ന ഒരുത്തന്‍ ആണേല്‍ അവരെ സന്തോഷിപ്പിക്കാനും മെനകെടും എന്ന് കരുതി ഗിര്‍ല്സ് എസ് പറയും, സില്ലി പെണ്ണുങ്ങള്‍. ഞാന്‍ പറഞ്ഞു വന്നത് എന്റെ പ്രേമം. അവളുടെ പേര് നിമിത. ഞാന്‍ സ്നേഹത്തോടെ നിമ്മു എന്ന് വിളിക്കും. കണ്ട നാള്‍ മുതല്‍ അവള്‍ തലയില്‍ ആവാന്‍ വരെ എടുത്തത്‌ ഏതാണ്ട് 4 മാസം. പഴയ പ്രേമങ്ങള്‍ പോലെ അല്ല ഇത്. പക്വുമായ ഒരു സ്നേഹം ഇതില്‍ ഉണ്ടെന്നു എനിക്ക് തോന്നി തുടങ്ങിയിരിന്നു. ഒരു ഒന്നൊന്നര മാസത്തോളം ഞങ്ങള്‍ സോള്ളികൊണ്ട് നടകുകയാണ്. ഓഫീസില്‍ ആണെങ്ങില്‍ ഞാന്‍ എല്ലാ 20 മിനുടിലും അവള്‍ക്ക് എസ്എംഎസ് അയക്കും, അവള്‍ മറുപടിയും തരും, പിന്നെ ഉണ്ടോ? കുളിച്ചോ? പല്ല് തേച്ചോ? തൂത്തോ? എന്ത് കളര്‍ ഡ്രസ്സ്‌ ആണ്? ഏതു സ്റ്റോപ്പില്‍ എത്തി? ഏതു പാട്ടാ കേള്‍ക്കുന്നേ? ദോശക്ക് എന്താ കറി? പുട്ടിനു ഉപ്പുണ്ടോ? അപ്പം പുളിച്ചോ? അങ്ങിനെ അങ്ങിനെ ഉത്തരം അറിഞ്ഞില്ലേല്‍ ജീവിതം അവസാനിക്കും എന്ന് തോന്നുന്ന കൊറേ കിടുപിടി ചോദ്യങ്ങളും ഉത്തരങ്ങളും ആയി പോകുന്ന കാലം.

ഒരു ശനിയായിച്ച വൈകുനേരം ഞാന്‍ വീട്ടില്‍. ഒരു 8 മണി മുതല്‍ ഫോണേല്‍ തുടങ്ങിയ പഞ്ചാര അടി ഇനിയും ശമിച്ചിട്ടില്ല. ഇടയ്ക്കു അമ്മ വിളിക്കുന്ന ശബ്ദം കേട്ടു. വീട്ടില്‍ നിക്കുവണേല്‍ അമ്മ എനിക്ക് രാത്രിയില്‍ ദോശ ഉണ്ടാക്കി തരും. അതാണ് പതിവ്. ദോശകല്ലില്‍ നിന്നും നേരെ പാത്രത്തില്‍ വന്നു വീഴുന്ന മൊരിഞ്ഞ ദോശ മാത്രമേ ഞാന്‍ തിന്നാരുള്ള്. അതമ്മക്കും അറിയാം. എനിക്കും അറിയാം. ബട്ട്‌ ഈ പിശാചിന് അറിയില്ല എന്നാ കാര്യം എനിക്ക് അറിയില്ലാരിന്നു. അമ്മ ആദ്യം വിളിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം ദോശകല്ല്‌ സ്ടുവേല്‍ വച്ച് എന്നാണ്. അടുത്ത വിളി വന്നാല്‍ ആദ്യത്തെ ചൂട് ദോശ റെഡി ആയെന്നും അര്‍ത്ഥം. ആ ദോശയുടെ മണം അടിച്ചാല്‍ ഞാന്‍ അറിയാതെ തന്നെ അടുകളയില്‍ എത്തി പോകും.
"എടീ അമ്മ വിളിക്കുന്നു, ഞാന്‍ പിന്നെ വിളിക്കാം. ഉമ്മ" - ദോശ മോഹം കാരണം ഞാന്‍ പറഞ്ഞു.
"എവിടെ പോകുന്നു?" - ഉടന്‍ വന്നു ചോദ്യം "ദോശ തിന്നാന്‍"-എന്റെ ഉത്തരം
"അത് കുറച്ചു കഴിഞ്ഞു കഴിച്ചാലും പോരെ? അമ്മയോട് അടച്ചു വയ്ക്കാന്‍ പറ."
" അല്ല അതിപ്പം.. എനിക്ക് ചൂടോടെ തിന്നണം, അതാണ്‌ ശീലം?"- ഞാന്‍ ജസ്ടിഫി ചെയ്യാന്‍ ശ്രമിച്ചു
"ഇല്ലേല്‍ ചത്ത്‌ പോകുമോ? എന്നാല്‍ അതൊന്നു കാണണമല്ലോ?" - അവളിലെ അഹങ്കാരത്തിന് കൈയും കാലും മുളച്ചു.
അതാ കേള്‍ക്കുന്നു അമ്മയുടെ രണ്ടാമത്തെ വിളി. "എടീ, ഞാന്‍ ഇപ്പം വരം, ലെസ്സ് തന്‍ ഫൈവ് മിനിട്സ്, പ്ലീസ്‌.." - ഞാന്‍ വിനീതനായി കെഞ്ചി.
"ഇല്ല പറ്റില്ല,, അതൊന്നു അറിയണമല്ലോ, ഞാന്‍ ആണോ വലുത് ദോശ ആണോ വലുത്?, ഇപ്പം പറയണം" - അവള്‍ ഒരു സിംഗം ആയി മാറി.
"ഓക്കേ! എന്നാല്‍ കേട്ടോ,, എനിക്ക് ദോശ ആടീ പുല്ലേ വലുത്,, നീ പോയി ചാക്" - ഇതും പറഞ്ഞു ഞാന്‍ ആടുകളയിലേക്ക് ഓടി.

ഒരു അര മണിക്കൂര്‍ കഴിഞ്ഞു ഞാന്‍ വന്നു അവളെ ഫോണ്‍ വിളിച്ചു, എടുക്കുന്നില്ല. കൊറേ വട്ടം ട്രൈ ചെയ്തു,, എടുക്കുന്നില്ല.. എസ്എംഎസ് അയച്ചു നോക്കി.. രക്ഷയില്ല.. ഒരു മാസത്തോളം ഞാന്‍ ട്രൈ ചെയ്തു.. അവളുടെ തീരുമാനം ഉറച്ചതായിരിന്നു,, ഏതോ ദോശ ഇഷ്ടം ഇല്ലാത്ത തെണ്ടി അവളെ കെട്ടുമെന്നാണ് അവളുടെ വിശ്വാസം. അങ്ങിനെ കേവലം ഒരു നേരത്തെ ദോശക്കു വേണ്ടി ഞാന്‍ അവള്‍ എന്നെ വിട്ടു പിരിഞ്ഞു പോയി, എനിക്ക് വിഷമം ഇല്ല, കാരണം യഥാര്‍ത്ഥ സ്നേഹത്തെക്കാള്‍ എനിക്ക് വലുത് ദോശയാണ്... :(

Thursday, September 1, 2011

വീണ്ടും ചില പ്രേമ കാര്യങ്ങള്‍ - some useful love tips

ഒരുപാട് പേരെ പ്രേമിച്ചു എന്ന് ഒന്നും ഞാന്‍ പറയില്ല. ആത്മാര്‍ഥമായി രണ്ടോ മൂന്നോ മാത്രം. ബാക്കി എല്ലാം കപടം ആണെന്നല്ല, എങ്കിലും ചില പ്രേമങ്ങള്‍ പ്രേമങ്ങള്‍ ആകണം എന്നില്ല. സാധാരണ രീതിയില്‍ പ്രേമം തുടങ്ങുന്നത് എങ്ങിനെ ഒക്കെ ആണ്? പ്രേമം ആണിനും തോന്നാം പെണ്ണിനും തോന്നാം, പക്ഷെ 95% പെണ്ണുങ്ങളും അത് അവരുടെ മനസ്സില്‍ തന്നെ സൂക്ഷിക്കും. 98% ആണുങ്ങളും അത് അപ്പം തന്നെ അവരുടെ ഉറ്റ സുഹൃതുകളോട് പറയും. നമ്മള്‍ ഒരുപാട് ഒന്നും ചിന്തികേണ്ട കാര്യം ഇല്ലാലോ. അവള് പോയാല്‍ റോസി ;) . ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് എന്നൊക്കെ ഇപ്പോഴും ഉണ്ടോ എന്തോ? ഈ കാലത്ത് എല്ലാം ഫില്‍റ്റര്‍ ചെയ്താണ് ചെക്കന്മാര്‍ തീരുമാനം എടുകുക. ഈ പറയുന്നത് ഭൂരിപക്ഷത്തിന്റെ മാത്രം കാര്യം ആണ്. മറ്റുള്ളവര്‍ സദയം ക്ഷെമിക്കുക.

ആദ്യത്തെ നോട്ടം സ്വാഭാവികമായും സൗന്ദര്യം തന്നെയാണ്. സൗന്ദര്യം ഇല്ലാതെ ആരെയും കൂടെ കൊണ്ട് നടക്കാന്‍ ആണുങ്ങള്‍ ഒരു ചെറിയ മടി കാണിക്കും. അങ്ങിനെ ഒരു കോളേജ് ആണെങ്ങില്‍ കാണാന്‍ കൊള്ളാവുന്ന കൊറേ എണ്ണത്തിന്റെ ലിസ്റ്റ് എടുക്കും, അതാണ് ആദ്യ യോഗ്യത. രണ്ടാമത് നോക്കുക സാമ്പത്തികം ആണ്. നമ്മുടെ കാശിനു ഐസ്-ക്രീം തിന്നുന്ന ഒരുവളെക്കാള്‍ നമ്മുടെ ഫോണ്‍ ചാര്‍ജ് ചെയ്തു തരുകയും പെട്രോള്‍ അല്ലവന്‍സ് തരുന്നതുമായ ഒരുവള്‍ ആണ് അഭികാമ്യം. പൂത്ത കാശാണ് ഇവിടെ നോക്കേണ്ട യോഗ്യത. മൂന്നാമതായി ധൈര്യം. ബൈക്കേല്‍ കേറാന്‍ ധൈര്യം ഇല്ലേല്‍ പിന്നെ എന്ത് പ്രേമം?. നാലാമതായി നോകേണ്ട കാര്യം കുടുംബം ആണ്. കുടുംബം എന്ന് കേള്‍ക്കുമ്പോള്‍ കല്യാണം ആലോചിക്കാന്‍ വേണ്ടി ഒന്നും അല്ല, അവളുടെ അച്ഛനോ മാമനോ, ചേട്ടനോ ആരേലും ഈ കഥ അറിഞ്ഞാല്‍ നമ്മള്‍ക്ക് കിട്ടിയേക്കാവുന്ന പ്രഹരത്തിന്റെ അളവ് നേരത്തെ മനസിലാക്കിയാല്‍ അതൊഴിവാക്കാമല്ലോ, യേത്? പ്രധാനമായും സ്വാധീനം ഉള്ള കുടുംബത്തിലെ പെണ്ണുങ്ങളെ, അവര്‍ ഇനി എത്ര കൂതറ ആണെങ്കിലും, സ്വന്തം പെങ്ങള്‍ ആയി കാണുക. അവരെ പെങ്ങളെ എന്നെ വിളികാവൂ. പെങ്ങള് കഴിച്ചോ, പഠിച്ചോ, സുഖം അല്ലെ, വീട്ടുകാര്‍ എന്ത് പറയുന്നു? എന്നൊക്കെ ചോദിച്ചു അവളുമായുള്ള ബന്ധം ധ്രിടപെടുത്തനം. അഥവാ എന്നേലും ആരേലും പരാതി കൊടുത്തു പോലീസ് പിടിച്ചാല്‍ പെങ്ങള്‍ പറഞ്ഞു രെക്ഷിചാലോ, എപ്പടി?

അങ്ങിനെ നമ്മള്‍ പ്രേമത്തില്‍ എത്തിയാല്‍ അതോടെ ഇനി ഒന്നും നോകേണ്ട എന്ന് കരുതരുത്. പ്രേമത്തിന്റെ ഓരോ ചുവടും നമ്മള്‍ വളരെ ശ്രദ്ധയോടെ വേണം നടന്നു കയറുവാന്‍.

1 ) നമ്മള്‍ സീരിയസ് ആന്നു എന്നൊരു ചിന്ത ക്ലാസ്സിലെ പുള്ളര്‍ക്കോ സഹപ്രവര്തകര്‍ക്കോ ഒരു കാലത്തും വരന്‍ പാടില്ല. നമ്മള്‍ പ്രേമിക്കുന്ന വിവരം അവള്‍ മാത്രം അറിഞ്ഞാല്‍ മതി. കൂടിപോയാല്‍ നമ്മുടെ അടുത്ത സുഹൃത്തുകളും അവളുടെ അടുത്ത സുഹൃത്തുകളും അറിഞ്ഞോട്ടെ( ?? "പെണ്ണുങ്ങള്‍ അറിയാനോ??" അത് കഴിവതും ഒഴിവാകണം എന്നെ ഞാന്‍ പറയൂ.. അനുഭവം ഗുരു! ). ഇതിന്റെ ഗുണം എന്തെന്നാല്‍ കളയാന പ്രായം ഒക്കെ ആകുമ്പോള്‍ ഈ ക്ലാസ്സ്മറെസ് ഒക്കെ വധുവിന്റെ ഏതേലും കൂട്ടുകാരന്റെ അളിയന്റെ മാമന്റെ കൊച്ചച്ചന്റെ ആരാണ്ട് ഒക്കെ ആയിട്ട് വരും, അന്നേരം നമ്മളുടെ പ്രേമ കഥകള്‍ പൊങ്ങി വരാന്‍ പാടില്ലാലോ. എന്റെ ആ പ്രായത്തില്‍ ഇതാരും പറഞ്ഞു തരാത്തത് കൊണ്ട് കൊല്ലം ,തിരുവനന്തപുരം ജില്ലകളില്‍ നിന്നും മാവേലിക്കര പഞ്ചായത്തില്‍ നിന്നും എനിക്ക് ഈ ജന്മത്ത് പെണ്ണ് കിട്ടാന്‍ പോകുനില്ല.. വേറേം ജില്ലകള്‍ ഉണ്ടല്ലോ.. ;)

2 ) നമ്മള്‍ നോക്കുന്ന പെണ്ണുങ്ങളെ വേറേം ചെറുക്കന്മാര്‍ നോക്കും. അവര്‍ അവളെ ശല്യം ചെയ്തു തുടങ്ങും. ഉദാഹരണത്തിന് ഫോണ്‍ വിളികുക, ബസ്‌സ്റ്റോപ്പില്‍ നിന്ന് വായിനോക്കുക etc etc . അപ്പോള്‍ നമ്മള്‍ മോഹന്‍ലാലിനെ (25വര്ഷം മുന്‍പുള്ള) പോലെ അവന്മാരോട് കയര്‍ത്തു ഇടി ഉണ്ടാക്കി അവന്മാരുടെ ശല്യം തീര്‍ത്തു അവളുടെ മുന്നില്‍ സ്റ്റാര്‍ ആവുക. അങ്ങിനെ ചെയ്യുക ആണെങ്ങില്‍ അതാണ്‌ ലോക മണ്ടത്തരം. "ശെടാ! നിനക്ക് സൌന്ദര്യം ഉള്ളോണ്ട് അല്ലെ അവന്മാര്‍ നോക്കുന്നെ? ഇതൊന്നും അത്ര കാര്യം ആകേണ്ട. ഞാന്‍ അവന്മാരെ പൊയ് ഇടിച്ചു വിഷയം ആയാലും നിനക്കല്ലേ നാണകേടു? വിട്ടു കള ചക്കരെ" - ഇതാണ് പക്വുമായ ശൈലി. നമ്മള്‍ക്ക് ഇടി കൊള്ളുകയും ഇല്ല നമ്മളുടെ പക്വത ഓര്‍ത്തു അവള്‍ക്കു അഭിമാനം ഉണ്ടാവുകയും ചെയ്യും.

3 ) ഒരേ സമയം ഒന്നിലേറെ പേരെ നോക്കാന്‍ MAT പാസ്‌ ഒന്നും ആകേണ്ട. സാമാന്യ ബുദ്ധി ഉള്ള ഏതു കൊല്ലകാരനും അത് സാധിക്കും. സൂക്ഷികേണ്ട കാര്യങ്ങള്‍ ഇത്ര മാത്രം. ആ രണ്ടു പേരും അറിയാതെ പോലും കൂടുകാരവാന്‍ സാധ്യത ഉണ്ടാവരത്ത്. അവര്‍ ഒരേ ബ്യൂടി-പാര്‍ലര്‍ പോകുന്നവര്‍ ആവരത്. ഒരുതിയുമായി കറങ്ങാന്‍ പോകുമ്പോള്‍ മറ്റവളുടെ കണ്ണിലോ ചെവിയിലോ മൂക്കിലോ ചെന്ന് പെടരത്. എല്ലാവരും ഉറങ്ങിയിട്ട് മാത്രം ഫോണ്‍ വിളിക്കാന്‍ പറ്റുന്ന ഒരുത്തിയും, എല്ലാവരും ഉറങ്ങുനതിനു മുന്‍പ് മാത്രം മിണ്ടാന്‍ പറ്റുന്ന ഒരുത്തിയും വല്ലപ്പോഴം മാത്രം ഫോണേല്‍ മിണ്ടാന്‍ പറ്റുന്ന ഒരുത്തിയും നോക്കുക, ഫോണ്‍ വിളിയുടെ ക്ലാശുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. പിന്നെ പേര് ഉറക്കപിച്ചയില്‍ തെറ്റി പോകതിരികാന്‍ ചെല്ലപെരുകള്‍ മാത്രം ഉപയോഗിക്കുക. ഉദാഹരണത്തിന് മോള്, വാവ, ചക്കര, റ്റുറ്റു , ടുട്ടു, മിട്ടു അങ്ങിനെ എന്തേലും ഒക്കെ. പട്ടികിടുന്ന പേരാണെന്ന് അവള്‍ക് തോനറത്തു എന്ന് മാത്രം. ഒരുത്തിയെ കാണാന്‍ പോകുന്ന സമയത്ത് ബാകി എല്ലാത്തിനോടും വീട്ടില്‍ മാമന്റെ മക്കള്‍ ഉണ്ടെന്നും അവര്‍ ഫോണേല്‍ ഗെയിം കളിക്കും എന്നും ആയതിനാല്‍ വിളിയോ മെസ്സേജ്ഓ ആ സമയത്ത് അരുത് എന്ന് താകീത് ചെയ്താല്‍ മനസമാധാനത്തോടെ മറ്റേ പെണ്ണുമായി സൊള്ളം.

4 ) ഒരിക്കലും നമ്മളുടെ വീട്ടുക്കാരുമായി കൂട്ട് കൂടാന്‍ അവളുംമാരെ അനുവദിക്കരുത്. അതപകടം ആണ്, നമ്മള്‍ എങ്ങാനും ഇട്ടേച്ചു പോയാല്‍ അവള്‍ വീട്ടില്‍ വിളിച്ചു കരഞ്ഞു നാശം ഉണ്ടാക്കും. ബാക്കി ഞാന്‍ പറയണ്ടല്ലോ. അത് പോലെ തന്നെ നമ്മുടെ ഒരു നാട്ടുക്കാരനും നമുക്ക് ഉള്ള ചുറ്റികളികള്‍ അറിയാന്‍ ഉള്ള ഇട വരുത്താതെ സൂക്ഷികണം. നാടുക്കാര്‍ കാട്ട്തീ പോലെ നമ്മടെ മാനം കത്തിക്കും.

5 ) അവള്‍ക്കു വേണ്ടി ഒരു രൂപ പോലും ചെലവ് ആക്കരുത്. അതൊന്നും ഒരികളും തിരികെ കിട്ടില്ല. മാത്രവുമല്ല ഈ പ്രേമം തീരുന്ന അന്ന് വരെ അവളുടെ ചിലവില്‍ വേണം ജീവിക്കാന്‍. സിനിമ, പെട്രോള്‍, മൊബൈല്‍, സുപ്പ്ലിയുടെ എക്സാം ഫീസ്‌, പെര്‍ഫ്യൂം അങ്ങിനെ എന്തെല്ലാം cc ഇടാമോ അതെല്ലാം ഇട്ടോണം. കുറച്ചു ചീപ്പ്‌ ആണ്, എന്നാലും ഒരു രസമല്ലേ.

6 ) പ്രേമത്തില്‍ ആണെന്നും പറഞ്ഞു അവളെ എപ്പോഴും വിളിക്കാന്‍ ഒന്നും പോവറത്തു. അത് നമ്മുടെ വില കുറയ്ക്കും. അവളുടെ പിറന്നാള് പോലും ഓര്‍ക്കറത്തു, ഓര്‍മ്മ വന്നാലും മൈന്‍ഡ് ചെയ്യണ്ട. അതൊക്കെ ചുമ്മാ വേണ്ടാതെ ശീലങ്ങള്‍ ഉണ്ടാക്കും. നമ്മുടെ ഒരു സുഹൃത്ത്‌ ഒരു രാത്രിയില്‍ അവന്റെ ഭാര്യയുടെ ആദ്യ പിറന്നാളിന് വിഷ് ചെയ്യാന്‍ മറന്നത് കൊണ്ട് പാതി രാത്രിയില്‍ തിരിച്ചു നാട്ടില്‍ പോകാന്‍ ഇറങ്ങിയതും അവനെ ഒരു മണിക്കൂര്‍ ഉപദേശിച്ചു ഒരു നല്ല ഫര്താവ് ആക്കി മാറ്റിയതും ഞാന്‍ സ്മരിച്ചു കൊള്ളുന്നു.

7 ) ബന്ധം ഒരികലും ഒറ്റ തീര്‍പ്പില്‍ നിര്‍ത്താന്‍ പാടില്ല. അത് ചിലപ്പോള്‍ ആത്മഹത്യ വരെ എത്തിയേക്കാം. പയ്യെ തിന്നാല്‍ പനയും തിന്നാം, പക്ഷെ ദഹികില്ല. ആയതിനാല്‍ പ്രേമം അവളെ കൊണ്ട് തന്നെ മുറിപ്പികാന്‍ നോക്കുക. അതിനു കാരണം കണ്ടു പിടിക്കാന്‍ ഞാന്‍ പറഞ്ഞു തരണ്ടല്ലോ. ഒന്നും ഇല്ലേലും നമ്മള്‍ ഒക്കെ ആണുങ്ങള്‍ അല്ലെ. എന്റെ 2006 ഏപ്രില്‍ മാസത്തിലെ പ്രേമം മുറിക്കാന്‍ ഞാന്‍ പറഞ്ഞ കള്ളം എന്റെ വീട്ടുക്കാര് വേറെ ഒരുത്തിയെ കൊണ്ട് എന്നെ കെട്ടിക്കാം എന്ന് വാക്ക് കൊടുത്തു പോയി , അതിനാല്‍ എനികെന്തു ചെയ്യണം എന്ന് അറിയില്ല എന്നാണ്. ആര് കേട്ടാലും ചിരിക്കുന്ന ഒരു കള്ളം, പക്ഷെ അവള്‍ അപ്പോഴേ ഓടി മറഞ്ഞു. ;).. ഇത് പോലെ ജാതകം, പ്രായം, ജാതി, ജോലി, ഭാവി, ഭൂമി ശാസ്ത്രം തുടങ്ങി ഏതു മേഘലയിലെ കള്ളം വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം.

Monday, August 15, 2011

കൊഞ്ച് സാമ്പാര്‍ ( prawn sambaar)

കൊഞ്ച് സാമ്പാര്‍

ചെന്നൈക്ക് പോയിട്ട് ഞാനും രതീഷും അഞ്ജുവും കൂടി വെറുതെ കറങ്ങാന്‍ പുറത്തിറങ്ങി,,, അപ്പോള്‍ അഞ്ജുവിന്റെ ഫോണേല്‍ ദിവ്യ വിളിക്കുന്നു, ആരാ ഇവരൊക്കെ എന്ന് ചിന്തിച്ചു കുഴയേണ്ട,, ഞാന്‍, രതീഷ്‌, അഞ്ചു, ദിവ്യ ഇവരെല്ലാം ക്ലാസ്സ്‌മേറ്റ്സ് ആണ്, അഞ്ജുവിന്റെ ഫര്‍താവ് ആണ് രതീഷ്‌.. അവര്‍ ചെന്നൈയില്‍ ആണ്,,, ദിവ്യയും അവളുടെ ഫര്‍താവ് ജയകൃഷ്ണനും കുഞ്ഞുമോന്‍ ആയ പാക്കരനും; അവരും ചെന്നൈയില്‍ ആണ്, ഞാന്‍ ഇടയ്ക്കു പോയി അവരെ ശല്യപെടുതും, ഐഡിയ കിട്ടിയല്ലോ?? ബാക്ക് ടു സ്റ്റോറി,,
"എടീ, നിങ്ങള്‍ ഇവിടെ ഇല്ലേ??"- ദിവ്യയുടെ ചോദ്യം,,, " ഞങ്ങള്‍ ഒന്ന് കറങ്ങാന്‍ ഇറങ്ങിയതാ! എന്റെ ഒരു ഫ്രണ്ട്നു ഒരു ഡ്രസ്സ്‌ വാങ്ങണം, നീ ഇപ്പം വരും വീടിലോട്ടു?"..
"പ്ഫ്ഹാ, ഞങ്ങള്‍ നിന്റെ വീടിന്റെ മുന്നില്‍ ഉണ്ട്.. നിനകൊക്കെ പോകുവണേല്‍ പറഞ്ഞിട്ട് പൊയ്കൂടെ!"- ദിവ്യ അലറി,, അമ്മായി കൂടെ ഉള്ളത് കാരണം അവള്‍ അധികം തെറി പറഞ്ഞില്ല..
"ഞങ്ങള്‍ ഇപ്പം അങ്ങ് ഇതും, ഒരു ഒരു മണിക്കൂര്‍,, വെയിറ്റ് ചെയ്യുമോ?" - അഞ്ചു മൊഴിഞ്ഞു,,
"ഇല്ലെടി, അമ്മ ഉണ്ട്, കുറച്ചു ഷോപ്പിംഗ്‌ ഉണ്ട്,, ഞാന്‍ നിങ്ങള്ക്ക് എന്റെ കൈ കൊണ്ട് ഉണ്ടാക്കിയ കറി തരാന്‍ വന്നതാ,, ഞാന്‍ ഈ കുപ്പി നിങ്ങടെ വാതിലിനു മുന്നില്‍ വച്ചിട്ട് പോകുവാ,, നാളെ പറ്റുവാണേല്‍ ഇങ്ങോട്ട് ഇറങ്ങാം.. ടാറ്റാ!"..
"ശോ! മോശം ആയി പോയി!", ഫോണ്‍ കട്ട്‌ ചെയ്തു കൊണ്ട് അഞ്ചു ഞങ്ങളെ നോക്കി പറഞ്ഞു,,, ഇതൊന്നും ശ്രദ്ധിക്കാതെ അവളുടെ കണവന്‍ കാര്‍ ഡ്രൈവിംഗ് തുടര്‍ന്നു..

ഒരു 3 മണിക്കൂര്‍ ശേഷം ഞങ്ങള്‍ വീട്ടില്‍ തിരികെ എത്തി.. നോക്കുമ്പോള്‍ അതാ ഒരു ഹോര്‍ലിക്ക്സ് കുപ്പിയില്‍ ഒരു സാധനം,, തുറന്നു നോക്കി,, സാമ്പാറിന്റെ മണം ഒക്കെ ഉണ്ട്,, "കണ്ടു പടിക്കെടീ"- അതും മണപ്പിച്ചു കൊണ്ട് രതീഷ്‌ അന്ജുവിനെ ശകാരിച്ചു,, "സാംബാര്‍ ഉള്ള സ്ഥിതിക്ക് ഇന്ന് രാത്രി ദോശ ചുടാം"- അഞ്ചു തീരുമാനം എടുത്തു.. അവളുടെ ഉണക്ക ചപ്പാത്തി തിന്നു മതിയായ ഞാന്‍ ആനന്ടചിതനായി,, :).. അങ്ങിനെ ഒരു 9 മണിക്ക് ഞങ്ങള്‍ ദോശയും സാമ്പാറും കഴിച്ചു,, സംബാരിന്റെ ലഗേജിനുള്ളില്‍ അപ്രതീക്ഷിതമായി ഞങ്ങള്‍ കൊഞ്ച് കണ്ടു ഞെട്ടി,, അവളുടെ ഓരോരോ പരീക്ഷണങ്ങള്‍ എന്നും പറഞ്ഞു കൊണ്ട് ഞങ്ങള്‍ ദോശകള്‍ തിന്നു മുഴുമിപ്പിച്ചു..

തിന്നു ഏമ്പക്കം വിട്ടപ്പോള്‍ ദിവ്യയോട് നന്ദി പറയണം എന്നൊരു തോന്നല്‍ വന്നു,, ഉടനെ ഫോണ്‍ എടുത്തു വിളിച്ചു -" എടീ നിന്റെ കൈപുണ്യം അപാരം തന്നെ,, നല്ല ഒന്നാംതരം സാംബാര്‍,,, നീയാണോ വച്ചത് അതോ അമ്മായി ആണോ? - ഞാന്‍ സ്നേഹത്തോടെ ചോദിച്ചു..

"പ്ഫ്ഹാ തെണ്ടീ, എന്റെ കൊഞ്ച് തീയലിനെ കളിയാക്കുന്നോ??"-

Friday, July 29, 2011

ഒരു അവിവിഹതിനായ സോഫ്റ്റ്‌വെയര്‍ എന്ജിനീയരുടെ പഴയ ഡയറി കുറിപ്പ് !

കഥയും കഥാപാത്രവും പ്രൊജക്റ്റ്‌ ഉം സാങ്കല്‍പ്പികം മാത്രം ആണ്. എന്നോട് ഒന്നും ചോദിക്കരുത്.

ഒരു അവിവിഹതിനായ സോഫ്റ്റ്‌വെയര്‍ എന്ജിനീയരുടെ പഴയ ഡയറി കുറിപ്പ് !

തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ ഒരു ജോലി വാങ്ങണം എന്നത് ഒരു നീണ്ടകാല സ്വപ്നം ആയിരിന്നു. നീണ്ടകാലം എന്നത് ഒരു 2 - 3 വര്‍ഷം. പണ്ട് ഇടയ്കൊക്കെ ഇവിടെ കറങ്ങാന്‍ വരുമായിരിന്നു. അന്നേരം ഇവിടുത്തെ കളക്ഷന്‍ കണ്ടു ഞെട്ടി ഒരു ചെറിയ വേദനയോടു മാത്രമേ തിരികെ പോകുമായിരിനോള്. കുറച്ചു c++ പഠിച്ചിട്ടയാലും വേണ്ടീല, എങ്ങിനെ എങ്കിലും ഇവിടെ കേറി പട്ടണം എന്ന് ഉറച്ച തീരുമാനത്തില്‍ എത്തി. അങ്ങിനെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു തുടങ്ങി. വണ്ടികൂലിയും സമയവും മാനവും നഷ്ടം ആയതു മാത്രം മിച്ചം. അങ്ങിനെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു ചെയ്തു എനിക്ക് ഒരു 30 വയസ്സായപ്പോള്‍ ടെക്നോപാര്‍ക്കിലെ സാമാന്യം അറിയപെടുന്ന ഒരു കമ്പനിയില്‍ ജോലി കിട്ടി. എന്റെ ആഗ്രഹങ്ങള്‍ക്ക് ചിറകു മുളച്ചു എന്നതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു.

അങ്ങിനെ ഒരു തിങ്ങള്‍ ദിവസം രാവിലെ, ഞാന്‍ ആ കമ്പനിയില്‍ ചേരാന്‍ വേണ്ടി എത്തി ചേര്‍ന്നു. രാവിലെ തന്നെ HR വിളിച്ചു കൊണ്ട് പോയി കൊറേ കടലാസുകളില്‍ ഒപ്പ് വപ്പിച്ചു. കമ്പനി ആനയാണ് ചേനയാണ് എന്നൊക്ക് പറഞ്ഞു തന്നു. 8 മണിക്കൂര്‍ ലോഗ് ദിവസം വേണം എന്നത് മാത്രമാണ് ഞാന്‍ ആ കൂട്ടത്തില്‍ ശ്രദ്ധിച്ച ഒരേ ഒരു കാര്യം. സാരമില്ല ബാക്കി സമയത്ത് വായി നോക്കാമല്ലോ എന്ന് കരുതി ഞാന്‍ സന്തോഷിച്ചു. അങ്ങിനെ എന്നെ കൊണ്ട് പോയി ഒരു പ്രൊജക്റ്റ്‌ ഇല്‍ ഇട്ടു. ആദ്യം ദിവസം തന്നെ പ്രൊജക്റ്റ്‌ മാനേജര്‍ എന്നെ പറഞ്ഞു പേടിപ്പിച്ചു. അങ്ങിനെ പേടിക്കുന്ന ഒരുത്തന്‍ അല്ലാത്തത് കൊണ്ട് ഞാന്‍ ഒന്നും ശ്രദ്ധിച്ചില്ല.

കൃത്യം 5.30 ആയപ്പോള്‍ തന്നെ ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി പുറത്തു വായിനോക്കാന്‍ ചെന്ന് നിന്നു. അന്ന് ഒരു അഞ്ഞൂറ് പെണ്‍കൊടികളെ എങ്കിലും ഞാന്‍ കണ്ടു കാണും. ആരെയെങ്ങിലും ഒരാളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു വരും ദിനങ്ങളില്‍ പ്രേമിക്കാം എന്നാ തീരുമാനത്തില്‍ ഞാന്‍ എത്തി ചേര്‍ന്നു. ബട്ട്‌ ആ തീരുമാനം ഇപ്പോഴും തീരുമാനം മാത്രമായി തുടരുകയാണ്. പിന്നീട് ഒരു ദിവസം പോലും എനിക്ക് 8 മണി കഴിയാതെ ഇറങ്ങാന്‍ പറ്റിയിട്ടില്ല. രാവിലെ ഈ പറഞ്ഞ അഞ്ഞൂറ് പെണ്ണുങ്ങള്‍ എനീക്കുനതിനു മുന്‍പ് തന്നെ ഞാന്‍ ഓഫീസില്‍ എത്തും. ഉച്ചക്ക് വിശന്നു കണ്ണ് കാണാതെ പുറത്തിരങ്ങമ്പോള്‍ ആരേം നോക്കാന്‍ തോന്നില്ല. മാത്രവുമല്ല ഭക്ഷണം എന്നും എന്റെ വീക്നെസ് ആയിരിന്നു. എന്റെ വയര്‍ കണ്ടാല്‍ അതറിയാം. രാത്രി ഞാന്‍ കാണുന്ന എല്ലാ പെണ്ണുങ്ങളും ഒന്നുംകില്‍ കാമുകന്റെ കൂടെ അല്ലേല്‍ കെട്ടിയോന്റെ കൂടെ. പിന്നെ 9 മണിക്ക് തറവാട് അടക്കും എന്നുളത് കൊണ്ട് ഞാന്‍ രാത്രി നേരത്തെ ഇറങ്ങും. അപ്പം നിങ്ങള്‍ ചോദിക്കും നിന്റെ പ്രൊജക്റ്റ്‌ഇല്‍ ആരും ഇല്ലേ എന്ന്? പണി ഒന്നോഴിഞ്ഞിട്ടു വേണ്ടേ ആരേലും നോക്കാന്‍.. :(

അങ്ങിനെ ഈ പ്രൊജക്റ്റ്‌ കഴിഞ്ഞിട്ട് വേണം ഏതേലും ഒരുത്തിയെ ലൈന്‍ അടിച്ചു പ്രേമിച്ചു കല്യാണം കഴിച്ചു ഒരു ടീം ലീഡ് ആയി മാറാന്‍

എന്ന് സ്വന്തം

ഫിജു ഫാലന്‍
21/ 02 / 2005
തിരോന്തരം

Thursday, December 16, 2010

ക്രിസ്തുമസ് കാര്‍ഡ്‌ - ഒരു നട്ടുച്ച പരാക്രമത്തിന്റെ കഥന കഥ

ഒരു ഒന്‍പതു പത്തു കൊല്ലം മുന്‍പ് നടന്ന സംഭവം ആണ്. പ്രീ ഡിഗ്രി പഠിക്കുന്ന കാലം.. ഇപ്പോഴത്തെ പുള്ളാര്ക്ക് അറിയാമോ എന്തോ! എന്നാ അങ്ങിനെ ഒരു ഡിഗ്രി പണ്ട് ഉണ്ടായിരിന്നു. ആ കാലത്ത് ഞങ്ങള്‍ കണക്കു പഠിക്കാന്‍ ഒരു സാറിന്റെ വീട്ടില്‍ പോകുമായിരിന്നു,, അവിടെ ഏഴാം ക്ലാസ്സ്‌ മുതല്‍ ഉള്ള കുട്ടികള്‍ ഉണ്ടായിരിന്നു.. ഞങ്ങള്‍ക്ക് നാലര മണിക്കാണ് ക്ലാസ്സ്‌. അതെ സമയത്താണ് വിമല ഹൃദയ ഗേള്‍സ് ഹൈ സ്കൂളിലെ കിളികളും അവിടെ എത്തുക. ആ കിളികളില്‍ ഒരെണ്ണം എന്റെ മാനം കവര്‍ന്നു; സോറി ഐ മീന്‍ മനം,. അവളുടെ പേര് സോഫി,, അന്നൊക്കെ ജാതിയും മതവും ഒരു പ്രശ്നം ആയി ഞാന്‍ കരുതിയിരുനില്ല. ഞാന്‍ പറഞ്ഞു വന്നത് ഞങ്ങള്‍ രണ്ടും ഒരേ ജാതി അല്ല എന്ന് മാത്രം ആണ്, ഈ പേരില്‍ എന്നെ പേടിപിക്കാന്‍ ആരും ഇവിടെ വന്നു ഇടികേണ്ട കാര്യം ഇല്ല.. ഒന്ന് ഫോണേല്‍ വിളിച്ചു പേടിപ്പിച്ചാല്‍ മതി, ഞാന്‍ അത്രെക്കു ഒക്കെയേ ഉള്ളൂ. ബൈ ദി ബൈ സോഫി ഒന്‍പതില്‍ ആണ്, ഞാന്‍ പ്രീ-ഡിഗ്രി ആദ്യ വര്‍ഷവും, ഫോര്‍ ന്യൂ ജനരഷന്‍, ഇറ്റ്‌ മീന്‍സ്‌ +1 .


ഞങ്ങളുടെ ക്ലാസ്സ്‌ ആദ്യം വിടും, ഒരു 5 മിനിറ്റ് കഴിഞ്ഞു അവരുടെതും,, ആ ഗാപില്‍ ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ പൊയ് അവളേം കാത്തു നില്‍ക്കും, അവളെ ബസ്‌ കയറ്റി വിട്ടിട്ടേ ഞാന്‍ തിരികെ പോകുന്ന വഴി ആലോചികതും പോലും ഉള്ളു,, ഒറ്റയ്ക്ക് നിന്ന് രാട്ടാന്‍ മടി ആയതിനാല്‍ ഞാന്‍ കൂട്ടത്തില്‍ സൗന്ദര്യവും, നീളവും ബുദ്ധിയും ലവലേശം ഇല്ലാത്ത അലെന്‍ ചെറിയാന്‍ അലക്സ്‌ എന്ന പയ്യനെ കൂട്ട് വിളിച്ചോണ്ട് പോയി. ഇനി അവളുടെ ശ്രെധ വേറെ ഇങ്ങോട്ടും തിരിയതിരികാന്‍ വേണ്ടി ആയിരിന്നു ഈ നീക്കം,, അങ്ങിനെ എന്നും ഞാന്‍ അവളെ നോക്കി കണ്ണുകളാല്‍ എസ്എംഎസ് അയക്കുമായിരിന്നു, അവളും എന്നെ എന്നും നോക്കുനതായി എനിക്ക് തോന്നിയിരിന്നു,, അവള്‍ ഒരു ദിവസം വരാതെ ഇരുന്നാല്‍ ഞാന്‍ ആകെ തളരുമായിരിന്നു, അപ്പോള്‍ അലെന്‍ എന്നെ സമാധാനിപ്പികുമായിരിന്നു. സ്നേഹത്തിന്റെ നിറകുടം ആണ് അവന്‍ എന്നെനിക് അപ്പോഴാണ് മനസിലായത്, അല്ലെങ്കില്‍ എനിക്ക് വേണ്ടി ഇത്രേം നേരം അവന്‍ കളയില്ലലോ. ആ ഇടയ്ക്കു ടീവിയില്‍ ഷോലേ പടം വന്നപ്പോള്‍ അതിലെ നായകന്മാരുടെ കൂട്ട് ഞങ്ങളുടെ കൂട്ടിന്റെ മുന്നില്‍ ഒന്നും അല്ലാലോ എന്ന് ഞാന്‍ അഹങ്കരിച്ചു.

കമിംഗ് ബാക്ക് ടു സ്റ്റോറി,,, എന്റെ വായിനോട്ടം നന്നായി തന്നെ പൊയ്കൊണ്ടിരിന്നു,, അങ്ങിനെ ഒരു ഡിസംബര്‍ 15 നു ക്രിസ്തുമസ് വന്നു,, തെറ്റിയതല്ല, ക്രിസ്തുമസിനു 10 ദിവസം അവധി അല്ലെ..അതിനാല്‍ അവിടെ 15 നു ആണ് സെലിബ്രേഷന്‍.. ആ പേരില്‍ ഇപ്പം ഒരു മദ്യം ഉണ്ട്,, അത് വേറെ കാര്യം, ആഹ്! പോട്ടെ! അങ്ങിനെ ഞാന്‍ അവള്‍ക്കു ഒരു കാര്‍ഡ്‌ കൊടുക്കാന്‍ തീരുമാനിച്ചു,. എന്റെ ഹൃദയം ആകുന്ന കാര്‍ഡ്‌,, എന്റെ മനസ്സ് തുറക്കാന്‍ ഞാന്‍ തീരുമാനിച്ചു,, ഞായര്‍ വൈകുന്നേരം ആണ് സെലിബ്രേഷന്‍. ശനിയയ്ച്ച രാവിലെ ഞാന്‍ അലെനെയും പൊക്കി ഡോണ്‍-ബോസ്കോ എന്ന കടയില്‍ പോയി.. അവന്‍ കൂടെ ഉള്ളപോള്‍ എനിക്ക് നല്ല കോന്ഫിടെന്‍സ് ആയിരിന്നു, അവനു സൌന്ദര്യം ഇല്ലാത്തതു കൊണ്ട് ഞാന്‍ സുന്ദരന്‍ ആണെന്ന് എനിക്ക് തന്നെ തോന്നും.. ഓരോരോ തോന്നലുകള്‍ .അങ്ങിനെ ഞങ്ങള്‍ കടയില്‍ എത്തി. അതാ സോഫി അവിടെ നില്കുന്നു, കൂടെ വേറേം 2 കിളികള്‍.. എനിക്ക് നാണം വന്നു,, എന്തിനാണ് എന്നെ ആള്‍കാര്‍ നാണം ഇല്ലാത്തവന്‍ എന്ന് വിളികുന്നത് എന്ന് എനിക്ക് ഇപ്പോഴും മനസിലാവാറില്ല.. എനിക്ക് ഇന്നലെ വൈകിട്ട് കൂടി നാണം വന്നതാ.

"ഹൈ സോഫി. കൊറേ കാര്‍ഡ്‌ വാങ്ങിച്ചല്ലോ?", എന്റെ ആലോചനകളെ ചവിട്ടി താഴ്ത്തി കൊണ്ട് അലെന്‍ അവളോടെ സംസാരിച്ചു. " ക്രിസ്തുമസ് അല്ലെ. എല്ലാ കൂട്ടുകാര്‍ക്കും കൊടുകണ്ടേ." - അവളുടെ മറുപടി. "അതെന്താ ക്രിസ്തുമസിനു കാര്‍ഡ്‌ കൊടുത്തിലേല്‍ അടുത്ത വര്‍ഷം ജനുവരി കാണില്ലേ?" - ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്തേലും ആവട്ടെ, ഞാന്‍ മാത്രം മിണ്ടാടത് ശെരി അല്ലാലോ!.. "എക്സാം ഒക്കെ എങ്ങിനെ ഉണ്ടായിരിന്നു സോഫീ?" - ഞാനും കേറി മുട്ടി, "ഓ, അതൊക്കെ ഇനി പേപ്പര്‍ കിട്ടിയിട്ട് ആലോചിച്ചാല്‍ പോരെ?". അവള്‍ ഒരു പുച്ഛത്തോടെ എന്നോട് പറഞ്ഞു,, ഞാന്‍ വീണ്ടും നാണിച്ചു. "എന്നാ ഞങ്ങള്‍ പോകുന്നു"- അതും കൂടി ആഡ് ചെയ്തിട്ട് ആ കിളികള്‍ ഇറങ്ങി പോയി,, ഞാന്‍ അവരെ നോക്കി നിന്നു. പുറകില്‍ നിന്നും ഒരു തട്ട് - "ബാ അളിയാ, കാര്‍ഡ്‌ സെലക്ട്‌ ചെയ്യാം". അങ്ങിനെ ഞങ്ങള്‍ ആ കടയാകെ അരിച്ചു പറക്കി, പടം കൊള്ളാമെങ്കില്‍ വേഡ്സ് കൊള്ളില,, വേഡ്സ് കൊള്ളാമെങ്കില്‍ പടം കൊള്ളില, ഇത് രണ്ടും ഓക്കേ ആയാല്‍ കാശ് കറക്റ്റ് ആകുനതും ഇല്ല. ഒരു പത്തു മിനിറ്റ് ആയി കാണും. "ഒന്നിങ്ങു വന്നെ"- പുറകില്‍ നിന്നൊരു ശബ്ദം,

ഞാന്‍ തിരികെ നോക്കി. അത് വിദ്യ ആണ്, നേരത്തെ ഇറങ്ങി പോയ കിളികളില്‍ ഒരാള്‍. "എന്താ ദിവ്യേ?", ഞാന്‍ ആരാഞ്ഞു. "സങ്കരന്‍ അല്ല അലെനെയാ"- അവള്‍ മൊഴിഞ്ഞു, അലെന്‍ അവളെ ലക്‌ഷ്യം ആക്കി നടന്നു നീങ്ങി. ഞാന്‍ അവളോട്‌ പറഞ്ഞു -" അതേയ്! അത് സങ്കരന്‍ എന്നല്ല ശങ്കരന്‍ എന്നാണ്". അവള്‍ അത് കേട്ട ഭാവം നടിച്ചില്ല.ഞാന്‍ വീണ്ടും ചമ്മി. അവര്‍ എന്തോ സംസാരിച്ചു കൊണ്ട് താഴേക്കു പോയി. ഞാന്‍ പതുക്കെ ആ കടയുടെ ഗ്ലാസ്സിലൂടെ താഴേക്കു നോക്കി,, അവന്‍ പോയി ആ കിളികള്‍ അടങ്ങുന്ന ഗാങ്ങുമായി സംസാരിക്കുന്നു, എന്തേലും ആവട്ടെ എന്ന് കരുതി ഞാന്‍ വീണ്ടും കാര്‍ഡ്‌ തിരച്ചിലില്‍ വ്യപ്രിതനായി. അങ്ങിനെ ഒടുവില്‍ എല്ലാം കൊണ്ടും തികഞ്ഞ ഒരു കാര്‍ഡ്‌ എന്റെ കരങ്ങളില്‍ എത്തിപ്പെട്ടു. "ഇത് ഓക്കേ, എന്റെ മനസ്സ് മുഴുവന്‍ ഈ കാര്‍ഡ്‌ പറഞ്ഞോളും" - ഞാന്‍ മനസ്സില്‍ പറഞ്ഞു തീരും മുന്‍പേ എന്റെ തോള്ളില്‍ ഒരു കൈ വന്നു വീണു. അത് അലന്‍ ആയിരിന്നു, "അളിയാ! ഈ കാര്‍ഡ്‌ ഓക്കേ അല്ലെ?"- ഞാന്‍ ആസ്കി.. അവന്‍ ആ കാര്‍ഡ്‌ തിരികെ വച്ചു. എന്നിട്ട് അവന്‍ പുറകില്‍ ഒളിപിച്ചിരുന്ന ഒരു കാര്‍ഡ്‌ എന്റെ നേരെ നീട്ടി. "എന്തൊരു മഹാന്‍!"- ഞാന്‍ മനസ്സില്‍ പറഞ്ഞു. എനിക്ക് വേണ്ടി അവന്‍ കാര്‍ഡ്‌ സെലക്ട്‌ ചെയ്തു കൊണ്ട് വന്നിരിക്കുന്നു,"യെ ദോസ്തി ഹം നഹിന്‍ തോടെങ്ങെ " - അറിയാതെ ഞാന്‍ ആ പാട്ട് കേള്‍ക്കുനത് പോലെ തോന്നി.

ഞാന്‍ ആ കാര്‍ഡ്‌ നോക്കി.. "വോ", ഐ മീന്‍ "വോവ്".. "എന്തൊരു കിടിലം പടം,, എന്റെ ഹൃദയം തന്നെ,, അളിയാ നീയാണ് നീ,, ", ഞാന്‍ അവനെ കെട്ടിപിടിച്ചു, എന്നിട് ഞാന്‍ കാര്‍ഡ്‌ തുറന്നു നോക്കി. അതിന്റെ അകത്തു കണ്ടത്.. ശെരിക്കും അത് അത് തന്നെ ആണോ? ഞാന്‍ കണ്ണ് തിരുമ്മി വീണ്ടും നോക്കി. അതെ, അത് തന്നെ,, "ടു മൈ ഡിയര്‍ അലെന്‍.... പിന്നെ കൊറേ ക്രൂരമായ വാക്കുകള്‍ (ഐ ലവ് യു എന്നാണ് അതിന്റെ അര്‍ഥം) ,,, ബൈ യുവര്‍ ലവങ്ങിലി സോഫി".. ദൈവമേ! എന്തൊരു ക്രൂരത ആണ് ഇത്.. "എന്താടാ ഇത്?" - ഞാന്‍ അലനോട് അലറി.. "അളിയാ അത്, ഇത്രേം സൌന്ദര്യം ഉള്ള ഒരു പെണ്ണ് എന്നോട് ഇങ്ങിനെ പറയുമ്പോള്‍,.... മാത്രവുമല്ല നീ സുന്ദരന്‍ അല്ലെ? നിനക്ക് വേറെ പെണ്ണ് കിട്ടും.. ആള്‍സോ ഞങ്ങള്‍ ഒരേ ജാതിയാ. എല്ലാം കൊണ്ട് ഇതല്ലെടെ ശെരി?".. ഞാന്‍ നേരത്തെ കേട്ട പാടിന്റെ കാസറ്റ് കുരുങ്ങിയ പോലെ എനിക്ക് തോന്നി, എന്തൊക്കെയോ കേള്‍കുന്നു,,,, എന്ത് കണ്ടിട്ടാണ് ഈ കൊന്തനെ അവള്‍ക്കു ഇഷ്ടം ആയത്?.. എന്റെ മനസ്സ് പിടഞ്ഞു,,, "എടാ avalku കൊടുക്കാന്‍ എനിക്ക് ഒരു കാര്‍ഡ്‌ നീ തന്നെ സെലക്ട്‌ ചെയ്തു തരണം, നിനകവുമ്പോള്‍ എന്റെ മനസ്സ് അറിയാമല്ലോ?"- അവന്‍ പൈശാചികമായി എന്നോട് മൊഴിഞ്ഞു.. "പ്ഫ്ഹാ തെണ്ടീ" എന്ന് മനസ്സില്‍ വിചാരിച് കൊണ്ട് ഞാന്‍ ആദ്യം സെലക്ട്‌ ചെയ്ത കാര്‍ഡ്‌ അവനു ഞാന്‍ സമ്മാനിച്ചു. അതിന്റെ കാശും ഞാന്‍ തന്നെ കൊടുത്തു,, അന്ന് തന്നെ അവനുമായി ഞാന്‍ ഉടക്കി പിരിഞ്ഞു,

ഇന്നലെ ഒരു കാര്‍ ലോണ്‍ വാങ്ങാന്‍ പോയപ്പോള്‍ ബാങ്കിലെ മാനെജേറെ ചെന്ന് കാണാന്‍ പറഞ്ഞു,, പുറത്തു നെയിം ബോര്‍ഡില്‍ മനജേരുടെ പേര് ഉണ്ടായിരന്നു, 'അലെന്‍ ചെറിയാന്‍ അലക്സ്‌'.ഞാന്‍ കാര്‍ വേണ്ട എന്ന് വച്ചു തിരികെ പോണു,,,